അറ്റ്‌ലസ് രാമചന്ദ്രനെ 3 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു; ആയിരം കോടിയുടെ തട്ടിപ്പ് കേസില്‍ വിധി വരുന്നത് പിഴയൊടുക്കാത്തതിനാല്‍
ജന കോടികളുടെ വിശ്വാസവും പ്രാര്‍ത്ഥനയും ഫലിച്ചില്ല. ഒടുവില്‍ അഴിയെണ്ണാന്‍ തന്നെ വിധി.
അറ്റലസ് രാമചന്ദ്രനെ മൂന്ന് വര്‍ഷത്തെ തടവിന് ദുബായ് കോടതി ശിക്ഷിച്ചു. ബാങ്കുളെ വഞ്ചിച്ച് ആയിരം കോടി തട്ടിയെന്ന ആരോപണത്തിലാണ് ഉത്തരവ്.
അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനവുമായി ബന്ധപ്പെട്ട് ദുബായ് പൊലീസുമായി നടത്തുന്ന ഒത്തൂതീര്‍പ്പ് ചര്‍ച്ചകള്‍ എങ്ങുമെത്തിരുന്നില്ല. ഇതോടെയാണ് രമാചന്ദ്രന്റെ മോചനം അസാധ്യമായത്. പതിനഞ്ചോളം ബാങ്കുകള്‍ക്ക് നല്‍കേണ്ട 1000 കോടി രൂപയുടെ കാര്യത്തിലെ അനിശ്ചിതത്വമാണ് ഇതിന് കാരണം. ഇതില്‍ വ്യക്തയില്ലാതെ കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്നാണ് ദുബായിലെ ബാങ്കുകള്‍ നിലപാട് എടുത്തു. ഈ സാഹചര്യത്തിലാണ് കോടതി രാമചന്ദ്രന് തടവ് ശിക്ഷ വിധിച്ചത്. 15 ബാങ്കുകളില്‍ നിന്നാണ് രാമചന്ദ്രന്‍ കടമെടുത്തത്. 1000 കോടിയുടെ തിരിച്ചടവ് പ്രശ്‌നം യുഎഇ റിസര്‍വ്വ് ബാങ്കിന്റെ ശ്രദ്ധയിലും വന്നിരുന്നു. കടുത്ത നടപടികള്‍ വേണ്ടി വന്നത് ഈ സാഹചര്യത്തില്‍ കൂടിയാണ്.
പല തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ബാങ്കുകള്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ മറ്റുവഴികള്‍ എല്ലാം അടയുകയായിരുന്നു. വായ്പ നല്‍കിയ ബാങ്കുകളുടെ സ്‌റ്റോക്ക് രജിസ്റ്ററും ഇന്‍ വന്ററിയും പ്രകാരം രാമചന്ദ്രന്റെ ഷോറൂമുകളില്‍ 1375 കിലോ സ്വര്‍ണം അറ്റ് ലസിന്റെ ഗള്‍ഫിലേ ഷോറൂമുകളില്‍ സ്‌റ്റോക്ക് ഉണ്ടാകണം. എന്നാല്‍ പൊലീസും ബാങ്കും നേരിട്ട് നടത്തിയ പരിശോധനയില്‍ വെറും 5കിലോ സ്വര്‍ണം മാത്രമാണ് 60 ഷോറൂമുകളില്‍ കണ്ടെത്താനായത്. ഇതിനെ വഞ്ചനയായും വിലയിരുത്തി. ദുബായിലെ ബാങ്കുകളില്‍ നിന്ന് പണം കടമെടുത്ത് മറ്റ് ആവശ്യങ്ങള്‍ക്ക് വഴിമാറ്റിയെന്നതാണ് കുറ്റം. ഇത് വിശ്വാസ വഞ്ചനയുടെ പരിധിയിലാണ് ദുബായ് പൊലീസ് പെടുത്തിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ ബാങ്കുകള്‍ക്ക് അറ്റ്‌ലസ് രാമചന്ദ്രന്‍ നല്കിയ ചെക്കുകള്‍ വണ്ടിച്ചെക്കുകള്‍ ആയിരുന്നു ഈ ചെക്കുകള്‍ മടങ്ങിയതാണ് ഇപ്പോഴത്തേ നടപടികള്‍ക്ക് മുഖ്യ കാരണം. ചെക്കുകള്‍ മടങ്ങിയത് ദുബൈയില്‍ ക്രിമിനല്‍ കുറ്റമാണ്. ഇതികം 5 ബാങ്കുകളുടെ പരാതികള്‍ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് കിട്ടിയിട്ടുണ്ട്. അറ്റ് ലസിന്റെ ഗള്‍ഫിലേ എല്ലാ ശാഖകളും ഹള്‍ഫ് സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണത്തിലാക്കി ഉത്തരവിറങ്ങിയിട്ടുണ്ട്. ബാങ്കുകള്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതിന്റെ മുന്നോടിയാണ് ഈ നടപടി. ഇതിന് പുറമേയാണ് രാമചന്ദ്രനെ ശിക്ഷിക്കുന്നതും..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha