Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ദമ്പതികളുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ മസ്‌ക്കറ്റ് പോലീസ്; ദൂരൂഹത ഉണര്‍ത്തുന്നത് ചിത്രങ്ങള്‍, മൊഴികളിലും വൈരുദ്ധ്യം

16 NOVEMBER 2015 02:55 PM IST
മലയാളി വാര്‍ത്ത.

More Stories...

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ദുരൂഹത വിട്ടൊഴിയാതെ മസ്‌ക്കറ്റിലെ ദമ്പതികളുടെ മരണം. കോഴിക്കോട് സ്വദേശികളായ വിജേഷും മൃദുലയും കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിലേക്ക് മസ്‌ക്കറ്റ് പൊലീസ്. മരണം ആത്മഹത്യയെന്ന ആദ്യ നിഗമനത്തിന് എതിരായ തെളിവുകളും ചിത്രങ്ങളും പുറത്തുവന്നതോടെ ആണിത്. ഏതാനും ദിവസം മുമ്പ് കോഴ്‌ക്കോട് കുറ്റിയാടിയിലെ വിജേഷ് മൃദുല എന്നീ യുവ ദമ്പതികളാണ് ജിഫ്‌ന എന്ന സ്ഥലത്തുള്ള സ്വന്തം ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലൂടെ സ്വയം വൈദ്യുതി കടത്തിവിട്ടാണ് മരണമെന്നായിരുന്നു കരുതിയിരുന്നത്.
കുട്ടിക്ക് ഒരു പോറല്‍പോലും ഏക്കാതെ രക്ഷപെട്ടിരുന്നു. മൂവരും ഒന്നിച്ചാണ് കിടന്നതെങ്കില്‍ കുട്ടിക്ക് ഷോക്കേല്‍ക്കാതിരിക്കില്ല. ഇതാണ് പ്രധാന സംശയം ഉണര്‍ത്തുന്നത്. വിജേഷിന്റെ ജ്യേഷ്ഠന്‍ അജേഷ് പറയുന്നത് താന്‍ വന്നപ്പോള്‍ കുട്ടി തറയില്‍ മാറി കിടക്കുകയായിരുന്നു എന്നാണ്. ചിത്രത്തിലെ ദൃശ്യങ്ങള്‍ അങ്ങിനെയല്ല. ഇതു തന്നെയാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. ഈ സാഹചര്യത്തില്‍ വിജേഷിന്റെ ജേഷ്ഠനെ വിശദമായി തന്നെ പൊലീസ് ചോദ്യം ചെയ്യും. ആത്മഹത്യക്ക് തൊട്ടുമുമ്പ് വിജേഷ് വിളിച്ചിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. താന്‍ പോവുകയാണെന്ന് മാത്രം പറഞ്ഞ് ഫോണ്‍ വച്ചവെന്നാണ് പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് സംശയം തോന്നി ജിഫ്‌നൈനിലെ ഇവരുടെ താമസസ്ഥലത്ത് ഉടന്‍ അജേഷ് എത്തിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോള്‍ ഇരുവരും മരിച്ചിരുന്നു. മാറി തറയില്‍ കിടക്കുകയായിരുന്ന ദീപാനന്ദിന് ജീവനുണ്ടെന്ന് മനസ്സിലാക്കി ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെന്നാണ് പൊലീസിനോട് ആദ്യം പറഞ്ഞത്.
മെയിന്‍ സ്വിച്ചില്‍നിന്നുള്ള വയര്‍ ദേഹത്ത് ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്തെിയതെന്നാണ് പൊലീസിന് ആദ്യം ലഭിച്ച മൊഴികള്‍. രണ്ട് വയസ്സുള്ള ഇവരുടെ മകന്‍ ദീപാനന്ദ് സംഭവത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇതുകൊണ്ട് തന്നെ ആത്മഹത്യയാകാമെന്ന് പൊലീസ് വിലയിരുത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും വ്യക്തമാക്കുന്നത് ഈ രീതിയിലല്ല. കുട്ടി ദമ്പതി മാരുടെ നടുവിലായി കിടക്കുന്ന രീതിയിലാണ്. ഭാര്യും ഭര്‍ത്താവും കുട്ടിയും കാലുകളില്‍ ഇലക്ട്രിക് വയറുകള്‍ ഇന്‍സുലേഷന്‍ മാറ്റി ചെമ്പുകമ്പികള്‍ പുറത്തെടുത്ത് അതുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. 3പേരിടെ കാലുകളിലും ഇന്‍സുലേഷന്‍ മാറ്റിയ ചെമ്പ് കമ്പികള്‍ നന്നായി മുറുക്കി കെട്ടുകയും ശരീരമാസകലം മൂന്നു പേരും ഒന്നാകെ കെട്ടുകയും ചെയ്തിരുന്നു. കുട്ടിയെ നടുക്ക് കിടത്തി ഭാര്യയും ഭര്‍ത്താവും കെട്ടിപിടിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.
നാട്ടില്‍ പുതുതായി വീട് പണികഴിപ്പിക്കുകയും കാര്‍ വാങ്ങുകയുമൊക്കെ ചെയ്ത വിജേഷിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല. ഒമാനില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന വിജേഷിനേയും ഭാര്യയേയും മരിച്ച നിലയില്‍ ജിഫ്‌നൈനിലെ താമസ സ്ഥലത്താണ് കണ്ടെത്തിയത്. പറയത്തക്ക സാമ്പത്തിക പ്രതിസന്ധിയൊന്നും കുടുംബത്തിന് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കും അറിയില്ല. 2006ലാണ് വിജേഷ് മസ്‌ക്കറ്റിലെത്തുന്നത്. 2012ല്‍ വിവാഹം കഴിച്ചു. കുറ്റിയാടി അടുക്കത്ത് കിണര്‍ വരമ്പത്ത് വീട്ടില്‍ കുമാരന്റെയും സുലോചനയുടെയും മകനാണ് വിജേഷ്. പല്‍ിങ്, വയറിങ് ജോലികള്‍ ചെയ്തിരുന്ന വിജേഷ് അടുത്തിടെ സ്‌പോണ്‍സര്‍ഷിപ് മാറിയിരുന്നു. സാമ്പത്തികമായും കുടുംബപരമായും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി ആര്‍ക്കും അറിയില്ല. ഇതൊക്കെയാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയതും.
ഷോകേറ്റായുരുന്നു മരിച്ചതെങ്കില്‍ ചിത്രത്തിലെ ദൃശ്യങ്ങള്‍ പ്രകാരം കുട്ടിയുടെ കാലില്‍ ബന്ധിപ്പിച്ച ഇലക്ട്രിക് വയറുകള്‍ ആരോ അഴിച്ചുമാറ്റിയിട്ടുണ്ടാകണം. മാത്രമല്ല ഷോകേറ്റാല്‍ മുറിയില്‍ വയറുകള്‍ കത്തിയതിന്റെ പുകയും മാംസത്തില്‍ കത്തലുകളുടെ പാടുകളും കാണണം. ശരീരത്തിലേക്ക് നേരിട്ട് മെയില്‍ ലൈന്‍ വൈദ്യുതി കടത്തിവിടുന്നതിനാലാണിത്. മറ്റൊന്ന് ദമ്പതിമാര്‍ നന്നായി ഒരുങ്ങി യാത്ര പോകുന്ന വിധത്തിലാണ് കിടന്നത്. മരണ വെപ്രാളത്തില്‍ അവര്‍ പിടയ്ക്കുകയോ, ഷോകേറ്റ് തെറിച്ചു പോവുകയോ ചെയ്തിട്ടില്ല. കെട്ടിപിടിച്ച കൈകള്‍ പോലും അല്പം പോലും മാറിയിട്ടില്ല. വസ്ത്രവും വേഷവും ഒരു ചുളിവു പോലും വന്നിട്ടില്ല. പിടയ്ക്കുകയോ ശരീരം ഷോകടിയേറ്റ് ചുരുണ്ട് പോവുകയോ ചെയ്തിട്ടില്ല. ഇതെല്ലാം ആത്മഹത്യാ തിയറിക്ക് എതിരാണ്.
ഇത് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പൊലീസ് ഇപ്പോള്‍. ഏതായാലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ കാര്യങ്ങളില്‍ ഉറച്ച നിലപാട് മസ്‌ക്കറ്റ് പൊലീസ് എടുക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (1 hour ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (1 hour ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (1 hour ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (2 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (2 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (2 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (3 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends