Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..


അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..


കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

ദമ്പതികളുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ മസ്‌ക്കറ്റ് പോലീസ്; ദൂരൂഹത ഉണര്‍ത്തുന്നത് ചിത്രങ്ങള്‍, മൊഴികളിലും വൈരുദ്ധ്യം

16 NOVEMBER 2015 02:55 PM IST
മലയാളി വാര്‍ത്ത.

ദുരൂഹത വിട്ടൊഴിയാതെ മസ്‌ക്കറ്റിലെ ദമ്പതികളുടെ മരണം. കോഴിക്കോട് സ്വദേശികളായ വിജേഷും മൃദുലയും കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിലേക്ക് മസ്‌ക്കറ്റ് പൊലീസ്. മരണം ആത്മഹത്യയെന്ന ആദ്യ നിഗമനത്തിന് എതിരായ തെളിവുകളും ചിത്രങ്ങളും പുറത്തുവന്നതോടെ ആണിത്. ഏതാനും ദിവസം മുമ്പ് കോഴ്‌ക്കോട് കുറ്റിയാടിയിലെ വിജേഷ് മൃദുല എന്നീ യുവ ദമ്പതികളാണ് ജിഫ്‌ന എന്ന സ്ഥലത്തുള്ള സ്വന്തം ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലൂടെ സ്വയം വൈദ്യുതി കടത്തിവിട്ടാണ് മരണമെന്നായിരുന്നു കരുതിയിരുന്നത്.
കുട്ടിക്ക് ഒരു പോറല്‍പോലും ഏക്കാതെ രക്ഷപെട്ടിരുന്നു. മൂവരും ഒന്നിച്ചാണ് കിടന്നതെങ്കില്‍ കുട്ടിക്ക് ഷോക്കേല്‍ക്കാതിരിക്കില്ല. ഇതാണ് പ്രധാന സംശയം ഉണര്‍ത്തുന്നത്. വിജേഷിന്റെ ജ്യേഷ്ഠന്‍ അജേഷ് പറയുന്നത് താന്‍ വന്നപ്പോള്‍ കുട്ടി തറയില്‍ മാറി കിടക്കുകയായിരുന്നു എന്നാണ്. ചിത്രത്തിലെ ദൃശ്യങ്ങള്‍ അങ്ങിനെയല്ല. ഇതു തന്നെയാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. ഈ സാഹചര്യത്തില്‍ വിജേഷിന്റെ ജേഷ്ഠനെ വിശദമായി തന്നെ പൊലീസ് ചോദ്യം ചെയ്യും. ആത്മഹത്യക്ക് തൊട്ടുമുമ്പ് വിജേഷ് വിളിച്ചിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. താന്‍ പോവുകയാണെന്ന് മാത്രം പറഞ്ഞ് ഫോണ്‍ വച്ചവെന്നാണ് പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് സംശയം തോന്നി ജിഫ്‌നൈനിലെ ഇവരുടെ താമസസ്ഥലത്ത് ഉടന്‍ അജേഷ് എത്തിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോള്‍ ഇരുവരും മരിച്ചിരുന്നു. മാറി തറയില്‍ കിടക്കുകയായിരുന്ന ദീപാനന്ദിന് ജീവനുണ്ടെന്ന് മനസ്സിലാക്കി ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെന്നാണ് പൊലീസിനോട് ആദ്യം പറഞ്ഞത്.
മെയിന്‍ സ്വിച്ചില്‍നിന്നുള്ള വയര്‍ ദേഹത്ത് ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്തെിയതെന്നാണ് പൊലീസിന് ആദ്യം ലഭിച്ച മൊഴികള്‍. രണ്ട് വയസ്സുള്ള ഇവരുടെ മകന്‍ ദീപാനന്ദ് സംഭവത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇതുകൊണ്ട് തന്നെ ആത്മഹത്യയാകാമെന്ന് പൊലീസ് വിലയിരുത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും വ്യക്തമാക്കുന്നത് ഈ രീതിയിലല്ല. കുട്ടി ദമ്പതി മാരുടെ നടുവിലായി കിടക്കുന്ന രീതിയിലാണ്. ഭാര്യും ഭര്‍ത്താവും കുട്ടിയും കാലുകളില്‍ ഇലക്ട്രിക് വയറുകള്‍ ഇന്‍സുലേഷന്‍ മാറ്റി ചെമ്പുകമ്പികള്‍ പുറത്തെടുത്ത് അതുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. 3പേരിടെ കാലുകളിലും ഇന്‍സുലേഷന്‍ മാറ്റിയ ചെമ്പ് കമ്പികള്‍ നന്നായി മുറുക്കി കെട്ടുകയും ശരീരമാസകലം മൂന്നു പേരും ഒന്നാകെ കെട്ടുകയും ചെയ്തിരുന്നു. കുട്ടിയെ നടുക്ക് കിടത്തി ഭാര്യയും ഭര്‍ത്താവും കെട്ടിപിടിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.
നാട്ടില്‍ പുതുതായി വീട് പണികഴിപ്പിക്കുകയും കാര്‍ വാങ്ങുകയുമൊക്കെ ചെയ്ത വിജേഷിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല. ഒമാനില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന വിജേഷിനേയും ഭാര്യയേയും മരിച്ച നിലയില്‍ ജിഫ്‌നൈനിലെ താമസ സ്ഥലത്താണ് കണ്ടെത്തിയത്. പറയത്തക്ക സാമ്പത്തിക പ്രതിസന്ധിയൊന്നും കുടുംബത്തിന് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കും അറിയില്ല. 2006ലാണ് വിജേഷ് മസ്‌ക്കറ്റിലെത്തുന്നത്. 2012ല്‍ വിവാഹം കഴിച്ചു. കുറ്റിയാടി അടുക്കത്ത് കിണര്‍ വരമ്പത്ത് വീട്ടില്‍ കുമാരന്റെയും സുലോചനയുടെയും മകനാണ് വിജേഷ്. പല്‍ിങ്, വയറിങ് ജോലികള്‍ ചെയ്തിരുന്ന വിജേഷ് അടുത്തിടെ സ്‌പോണ്‍സര്‍ഷിപ് മാറിയിരുന്നു. സാമ്പത്തികമായും കുടുംബപരമായും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി ആര്‍ക്കും അറിയില്ല. ഇതൊക്കെയാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയതും.
ഷോകേറ്റായുരുന്നു മരിച്ചതെങ്കില്‍ ചിത്രത്തിലെ ദൃശ്യങ്ങള്‍ പ്രകാരം കുട്ടിയുടെ കാലില്‍ ബന്ധിപ്പിച്ച ഇലക്ട്രിക് വയറുകള്‍ ആരോ അഴിച്ചുമാറ്റിയിട്ടുണ്ടാകണം. മാത്രമല്ല ഷോകേറ്റാല്‍ മുറിയില്‍ വയറുകള്‍ കത്തിയതിന്റെ പുകയും മാംസത്തില്‍ കത്തലുകളുടെ പാടുകളും കാണണം. ശരീരത്തിലേക്ക് നേരിട്ട് മെയില്‍ ലൈന്‍ വൈദ്യുതി കടത്തിവിടുന്നതിനാലാണിത്. മറ്റൊന്ന് ദമ്പതിമാര്‍ നന്നായി ഒരുങ്ങി യാത്ര പോകുന്ന വിധത്തിലാണ് കിടന്നത്. മരണ വെപ്രാളത്തില്‍ അവര്‍ പിടയ്ക്കുകയോ, ഷോകേറ്റ് തെറിച്ചു പോവുകയോ ചെയ്തിട്ടില്ല. കെട്ടിപിടിച്ച കൈകള്‍ പോലും അല്പം പോലും മാറിയിട്ടില്ല. വസ്ത്രവും വേഷവും ഒരു ചുളിവു പോലും വന്നിട്ടില്ല. പിടയ്ക്കുകയോ ശരീരം ഷോകടിയേറ്റ് ചുരുണ്ട് പോവുകയോ ചെയ്തിട്ടില്ല. ഇതെല്ലാം ആത്മഹത്യാ തിയറിക്ക് എതിരാണ്.
ഇത് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പൊലീസ് ഇപ്പോള്‍. ഏതായാലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ കാര്യങ്ങളില്‍ ഉറച്ച നിലപാട് മസ്‌ക്കറ്റ് പൊലീസ് എടുക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (10 minutes ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (21 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (34 minutes ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (49 minutes ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (1 hour ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (1 hour ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (1 hour ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (1 hour ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (2 hours ago)

നടിയുടെ വീട്ടിൽ കയറി വെടിവെപ്പ്  (2 hours ago)

സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കം ; ലോക ഹൃദയ ദിനത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

വ്യാജ പാകിസ്ഥാൻ ഫുട്ബോൾ ടീം  (2 hours ago)

റിനി ആന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസെടുത്തു  (2 hours ago)

Malayali Vartha Recommends