മെക്സിക്കന്‍ മതിലിന് ഫണ്ട് നൽകാതെ നിലപാടിലുറച്ച് പ്രതിപക്ഷം; മുന്നറിയിപ്പിന് പിന്നാലെ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം
അമേരിക്കയിൽ മുന്നറിയിപ്പിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. തന്റെ സ്വപ്ന പദ്ധതിയായ മെക്സിക്കന്‍ മതിലിന് ഫണ്ട് ലഭിക്കാത്തതിനാലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ കടുത്ത തീരുമാനം. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
അനധികൃത കുടിയേറ്റം തടയുന്നതിനായാണ് അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ ട്രംപ് തീരുമാനിച്ചത്. മതില്‍ നിര്‍മിക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനമായിരുന്നു. ലോക വ്യാപക പ്രതിഷേധങ്ങളെയും മറികടന്ന് മതില്‍നിര്‍മ്മാണത്തില്‍ ഉറച്ച് നില്‍ക്കാന്‍ ട്രംപിന് സാധിച്ചു. മതില്‍ നിര്‍മ്മിക്കാന്‍ 20 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അമേരിക്കന്‍ സെനറ്റ് 1.6 ബില്യണ്‍ ഡോളര്‍ മാത്രമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് എങ്ങനെയും സമ്മര്‍ദ്ദം ചെലുത്തി നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് അനുവദിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം.
മെക്സിക്കന്‍ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനിന്നതോടെയാണ് ട്രംപിന്റെ പുതിയ നീക്കം. പ്രതിപക്ഷത്തിന് പുറമെ റിപ്പബ്ലിക്കന്‍ പ്രതിനിധികളും ട്രംപിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപനം അമേരിക്കയില്‍ വന്‍ നിയമ/രാഷ്ട്രീയ യുദ്ധത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശനവുമായെത്തി. അതേസമയം ട്രംപിന്റെ സ്വപ്ന പദ്ധതിയായ മെക്സിക്കന്‍ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്. മെക്സിക്കന്‍ മതിലിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസിനെ മറികടന്ന് ഫണ്ട് വിനിയോഗിക്കാനുള്ള നീക്കം അധികാര ദുര്‍വിനിയോഗമാകുമെന്നായിരുന്നു വിമര്‍ശനം. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കൊപ്പം റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം അനുവദിക്കാനുള്ള ബില്ലില്‍ ഒപ്പിടുന്നതിനൊപ്പം ട്രംപ് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha