ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

നിർബന്ധിതമായ തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്ക് 10 മുതൽ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് വ്യാപാര നിയമത്തിലെ (1974) സെക്ഷൻ 301 പ്രകാരമുള്ള പുതിയ തീരുവ ഇന്നലെ പ്രാബല്യത്തിൽ വന്നു. ഇന്ത്യയ്ക്ക് 10 ശതമാനമാണ്.
നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വിദേശ ഉത്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ ഈ രാജ്യങ്ങൾ പരാജയപ്പെട്ടെന്നാണ് ട്രംപിന്റെ കണ്ടെത്തൽ.അർജന്റീന, മെക്സിക്കോ, കാനഡ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കും 10 ശതമാനമാണ് തീരുവ.
എന്നാൽ ചൈന, യൂറോപ്യൻ യൂണിയൻ, യു.കെ, ജപ്പാൻ തുടങ്ങിയവർക്ക് 12.5 ശതമാനം ചുമത്തി. അതേ സമയം എണ്ണ, വാതകം, വളം, വ്യാപാര കരാറുകളാൽ സംരക്ഷിക്കപ്പെട്ട ഉത്പന്നങ്ങൾക്ക് തീരുവ ബാധിക്കുകയില്ല.
ഈ വർഷം ആദ്യം കൊണ്ടുവന്ന വിദേശ ഉൽപ്പന്നങ്ങൾക്കുള്ള 10% താത്കാലിക നികുതിയുടെ കാലപരിധി അവസാനിച്ചതോടെയാണ് പുതിയ താരിഫ് ഏർപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha






















