സിറിയയില്‍ ഇരട്ട സ്ഫോടനം: 24 പേര് മരണപ്പെട്ടു; മരിച്ചവരിൽ 4 കുട്ടികളും
സിറിയയിലെ ഇരട്ട സ്‌ഫോടനങ്ങളിൽ 24 പേർ കൊല്ലപ്പെട്ടു.സിറിയയിലെ വടക്ക് കിഴക്ക് മേഖലയിലെ ഇദ്‍ലിബിലാണ് സ്ഫോടനം ഉണ്ടായത്. മരിച്ചവരിൽ 4 കുട്ടികളും. നിരവധിപേർക്ക് പരിക്ക്. എന്നാൽ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു ആദ്യ അപകടം. ഈ സ്‌ഫോടനത്തിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമത്തെ സ്ഫോടനം.മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിയത്. അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായി ബ്രിട്ടന്‍ ആസ്ഥാനമായ നിരീക്ഷക സംഘം പറയുന്നു. ഇസ്‍ലാമിക് സ്റ്റേറ്റിനും ഇവിടെ സ്വാധീനമുണ്ട്.
മരിച്ചവരില്‍ 4 പേര്‍ ഹയാത്ത് തഹ്‍രീര്‍ അല്ഷാം പ്രവര്‍ത്തകരാണ്. ആക്രമണം ഹയാത്ത് തഹ്‍രീര്‍ അല്‍ഷാമിനെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് നിഗമനം. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും സ്ഫോടനത്തില്‍ നശിച്ചു.
https://www.facebook.com/Malayalivartha