പുൽവാമ ആക്രമണം ഞെട്ടിപ്പിക്കുന്നതും വളരെ ‘നിഷ്ഠുരവും - അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വളരെ ‘നിഷ്ഠുരവുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണ അറിയിച്ച യു.എസ്.ഹീനമായ പ്രവൃത്തിയിൽ’ ഭീകരസംഘടന ജയ്ഷെ മുഹമ്മദിനെതിരെ കർശന നടപടി സ്വീകരിക്കാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു
ട്രംപ്. ഭീകരാക്രമണം സംബന്ധിച്ച ഒട്ടേറെ റിപ്പോർട്ട് ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് പ്രതികരിക്കും. ഇന്ത്യയും പാകിസ്താനും ഒരുമിച്ചാൽ അത് അദ്ഭുതമാണ്- ഒരു ചോദ്യത്തിനുള്ള ഉത്തരമായി ട്രംപ് പറഞ്ഞു.
ട്രംപിന് പുറമേ , ഇന്ത്യൻ സർക്കാരുമായി അടുത്തു ബന്ധപ്പെട്ടുവരുകയാണെന്നും ഇന്ത്യയ്ക്കു ശക്തമായ പിന്തുണ അറിയിച്ചുവെന്നും യു.എസ്. ആഭ്യന്തരമന്ത്രാലയം അറിയിച്ചു. യുഎൻ പട്ടികയിലുള്ള ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിനെതിരെ രക്ഷാസമിതി പ്രമേയങ്ങൾക്കനുസൃതമായി ശക്തമായ നടപടിയെടുക്കാൻ എല്ലാ രാജ്യങ്ങളും തയാറാകണമെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് റോബർട്ട് പല്ലാഡിനൊ അഭ്യർഥിച്ചു.
ഏതുരൂപത്തിലമുള്ള ഭീകരവാദത്തെയും നേരിടുന്നതിനു ഇന്ത്യൻ സർക്കാരുമായി യോജിച്ചുപ്രവർത്തിക്കുന്നതിനു യു.എസ്. പ്രതിജ്ഞാബദ്ധരാണ്- ആഭ്യന്തരമന്ത്രാലയ വക്താവ് റോബർട്ട് പല്ലാഡിനൊ പറഞ്ഞു.
വളരെ അടുത്ത ബന്ധമാണ് യു.എസിനു ഇന്ത്യയുമായുള്ളത്. ഭീകരവാദത്തിനെതിരേയുള്ള പോരാട്ടവും ഈ സൗഹൃദത്തിന്റെ ഭാഗമാണ്. അതിനാൽ, ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ പ്രതിബദ്ധരാണ്. ഭീകരവാദത്തെ നേരിടുന്നതിന് യു.എന്നിലും ഇരുരാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിക്കും. ആക്രമണത്തിനു കാരണക്കാരായവരെ ശിക്ഷിക്കുന്നതിനും അന്വേഷണം നടത്തുന്നതിനും പൂർണമായും സഹകരിക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്-പല്ലാഡിനൊ വ്യക്തമാക്കി.
ഭീകരർക്കു സംരക്ഷണം നൽകുന്നത് പാക്കിസ്ഥാൻ ഉടൻ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സും പറഞ്ഞു.
പുൽവാമയിൽ ആക്രമണമുണ്ടായതിനു പിന്നാലെ ഇന്ത്യയുടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പിന്തുണച്ചുകൊണ്ട് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണും രംഗത്തുവന്നിരുന്നു . ജെയ്ഷെ മുഹമ്മദിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.എസ്. ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് എന്നിവരും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha