പുൽവാമ ആക്രമണത്തെ ശക്തമായി അപലപിച്ച് യൂ എൻ ;അംഗരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കാന്‍ പ്രമേയം; പ്രമേയത്തെ എതിർത്ത് ചൈന

കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് യൂ എൻ സുരക്ഷാ കൗൺസിൽ . ഇതാദ്യയുമായിയാണ് ജെയ്ഷ് മൊഹമ്മദിനെ പേരെടുത്തു പറഞ്ഞു വിമർശിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷ കൗൺസിൽ പ്രമേയം സമിതി ഒറ്റക്കെട്ടായി അംഗീകരിക്കുന്നത്.കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മറ്റു രാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.ഫ്രാന്‍സ് ആണ് പ്രമേയത്തിന് മുന്‍കൈ എടുത്തത്.
അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാ സമിതി തീരുമാനങ്ങളും മാനിച്ച് എല്ലാ രാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കണമെന്നാണ് പ്രമേയം.
അതേസമയം പ്രമേയത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പേര് പറയുന്നതിനെയും കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന് രേഖപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായി നിലയുറപ്പിക്കുകയായിരുന്നു. എല്ലാ രാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കണമെന്ന് പരാമര്‍ശം ഒഴിവാക്കാനും ചൈന ശ്രമിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി 14 ന് 40 ജമ്മുകശ്മീരില്‍ ഇന്ത്യന്‍ പാരാമിലിട്ടറി ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഹീനമായ ചാവേര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സുരരക്ഷാ സമിതി പ്രമേയത്തില്‍ പറയുന്നു. ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും പ്രമേയത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വേദികളില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുളള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതാണ് യുഎന്‍ നടപടി.
പാക് ഭീകരനും ജെയ്‌ഷെ മുഹമ്മദ് സ്ഥാപകനുമായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ യുഎന്നില്‍ എതിര്‍ക്കുന്നത് ചൈനയാണ്.
പുല്‍വാമ ആക്രമണത്തില്‍ ദുഃഖം അറിയിച്ചെങ്കിലും അതില്‍ പാകിസ്താന്റെയോ ജെയ്‌ഷെ മുഹമ്മദിന്റെയോ പേര് പരമാര്‍ശിക്കാത്ത സന്ദേശമാണ് ചൈന ഇന്ത്യയ്ക്ക് അയച്ചത്.
https://www.facebook.com/Malayalivartha


























