Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

യുവതിയെ ലൈംഗികബന്ധത്തിനു ശേഷം നെഞ്ചിലിടിച്ച് കൊന്നു, 26 വര്‍ഷം മുന്‍പ് ഉപയോഗിച്ച്, ഉപേക്ഷിച്ച ടിഷ്യു പേപ്പര്‍ തെളിവായി, 52-കാരന്‍ കൊലപാതകി അറസ്റ്റില്‍

25 FEBRUARY 2019 01:02 PM IST
മലയാളി വാര്‍ത്ത

1993-ല്‍ യുഎസിലെ മിനിയാപൊളിസില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഡിഎന്‍എ തെളിവുകളുടെ സഹായത്താല്‍, ഇരുപത്തിയാറ് വര്‍ഷത്തിനു ശേഷം ബിസിനസുകാരനെ അറസ്റ്റ് ചെയ്ത സംഭവം മാധ്യമശ്രദ്ധ നേടുന്നു. 35-കാരി ജീനി ആന്‍ ചൈല്‍ഡ്‌സ് 1993-ല്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകമാണെന്ന് തെളിവുണ്ടായിട്ടും പ്രതിയെ കണ്ടെത്താനാവാത്തതിനാല്‍ നിലച്ചു പോയ കേസാണിത്.

കൊലയ്ക്കു മുന്‍പ് ജീനിയുമായി ആരോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കഴുത്ത്, പുറം, കൈകള്‍, നിതംബം എന്നിവിടങ്ങളിലെല്ലാം അടിയേറ്റ മുറിവുകളുമുണ്ടായിരുന്നു. നെഞ്ചില്‍ ആഴത്തിലേറ്റ കനത്ത ഇടിയെ തുടര്‍ന്നാണു മരണം എന്നായിരുന്നു ഡോക്ടറുടെ വിലയിരുത്തല്‍. കിടപ്പുമുറി, ലിവിങ് റൂം, കുളിമുറി എന്നിവയുടെ ചുമരില്‍ രക്തം പടര്‍ന്നൊഴുകിയിരുന്നു. കുറ്റവാളിയിലേക്കെത്താന്‍ കഴിയാത്തതിനാല്‍ രണ്ടു പതിറ്റാണ്ടോളം അന്വേഷണം മരവിച്ചു.

2015-ല്‍ മിനിയപൊളിസിലെ ഹൊമിസൈഡ് ഡിറ്റക്ടീവും എഫ്ബിഐ സ്‌പെഷല്‍ ഏജന്റും കേസ് പുനഃപരിശോധിക്കാന്‍ തയാറായി. ഡിഎന്‍എ പഠനങ്ങളിലെ സാധ്യതകളായിരുന്നു അവര്‍ക്ക് അതിന് പ്രേരണ നല്‍കിയത്. ജീനി ആന്‍ ചൈല്‍ഡ്‌സ് കൊല്ലപ്പെട്ട അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു ശേഖരിച്ച, ആരുടേതെന്ന് അറിയാത്ത ഡിഎന്‍എ സാംപിള്‍ പുതിയ സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തില്‍ പരിശോധിക്കാന്‍ അന്വേഷണസംഘം തയാറെടുത്തു. ലഭ്യമായ സര്‍ക്കാര്‍, സ്വകാര്യ ജീനോളജി വെബ്‌സൈറ്റുകളില്‍ ഈ ഡിഎന്‍എ സാംപിള്‍ കടത്തിവിട്ടു. വെസ്‌റ്റ്രോം ഉള്‍പ്പെടെ രണ്ടു പേരുടെ സാംപിളുകള്‍ ഏകദേശം ചേരുന്നതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുവരും പൊലീസ് നിരീക്ഷണത്തിലായി.

ജീനി ആന്‍ ചൈല്‍ഡ്‌സിന്റെ അപ്പാര്‍ട്ട്‌മെന്റിനു സമീപമാണ് 26 കൊല്ലങ്ങള്‍ക്ക് മുന്‍പു ജെറി വെസ്‌റ്റ്രോം താമസിച്ചിരുന്നതെന്ന് പൊലീസ് മനസ്സിലാക്കി. കുറ്റവാളിയുടെ മനസ്സുള്ള, ഒന്നിലേറെ പൊലീസ് കേസുകളില്‍പ്പെട്ട വ്യക്തിയാണെന്നും തിരിച്ചറിഞ്ഞു. അന്വേഷണം വെസ്‌റ്റ്രോമിലേക്കു ചുരുക്കി.

രണ്ടര പതിറ്റാണ്ടു മുന്‍പു ലഭിച്ച ഡിഎന്‍എ സാംപിള്‍ ഇയാളുടേതാണെന്ന് ഉറപ്പിക്കലായിരുന്നു അടുത്തഘട്ടം. വെസ്‌റ്റ്രോം ഇപ്പോഴെവിടെയാണ് താമസിക്കുന്നതെന്നു മനസ്സിലാക്കിയ സംഘം, ഏതെല്ലാം പൊതുസ്ഥലങ്ങളില്‍ ഇയാള്‍ വരാറുണ്ടെന്ന് കണ്ടുപിടിച്ചു. വെസ്‌റ്റ്രോമിനെ രഹസ്യമായി പിന്തുടരാന്‍ സംഘത്തെ നിയോഗിച്ചു. 2019 ജനുവരിയില്‍ വിസ്‌കോന്‍സിനില്‍ മകളുടെ ഹോക്കി കളി കാണാന്‍ വെസ്‌റ്റ്രോം എത്തിയിരുന്നു. സംഘവും പിന്നാലെ കൂടി. കളിക്കിടെ ഭക്ഷണം കഴിച്ച വെസ്‌റ്റ്രോം, കയ്യും വായും ടിഷ്യു പേപ്പര്‍ കൊണ്ടു തുടച്ചിരുന്നു. വെസ്‌റ്റ്രോം വലിച്ചെറിഞ്ഞ ടിഷ്യു പേപ്പര്‍ പൊലീസ് തന്ത്രത്തില്‍ കൈക്കലാക്കി. ഈ ടിഷ്യു കടലാസിലെ വിയര്‍പ്പില്‍ നിന്നു വെസ്‌റ്റ്രോമിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തു.

മുമ്പ് പോലീസിന്റെ കൈവശം ഉണ്ടായിരുന്നതും (ഡിഎന്‍എ പഠനങ്ങളിലെ സാധ്യത 25 വര്‍ങ്ങള്‍ക്കു മുമ്പ് ഇത്ര വികാസം പ്രാപിച്ചിരുന്നില്ല) ഇപ്പോള്‍ കിട്ടിയതുമായ ഡിഎന്‍എ സാംപിളുകള്‍ വിശദമായി പരിശോധിച്ചു. രണ്ടിനും സാമ്യം. അങ്ങനെ ഫെബ്രുവരി 11-ന്, ജീനി ആന്‍ ചൈല്‍ഡ്‌സ് കൊലക്കേസില്‍ അന്വേഷണ സംഘങ്ങളുടെ സംശയദൃഷ്ടിയിലൊന്നും വരാതിരുന്ന ജെറി വെസ്‌റ്റ്രോം എന്ന ബിസിനസുകാരന്‍, 26 കൊല്ലങ്ങള്‍ക്കു ശേഷം അറസ്റ്റിലായി.

കൊല്ലപ്പെട്ട സ്ത്രീയെ അറിയില്ലെന്നും അവരുമായി സെക്‌സ് നടന്നിട്ടില്ലെന്നും വെസ്‌റ്റ്രോം കോടതിയില്‍ വാദിച്ചു. മിനിയപൊളിസിലെ ഒരു സ്ത്രീയുമായും 1993-ല്‍ ലൈംഗികബന്ധമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ രക്തം, ബീജം തുടങ്ങിയവയില്‍ നിന്നായി ആവശ്യത്തിനു ഡിഎന്‍എ സാംപിളുകള്‍ ലഭിച്ചിരുന്നെന്നും അതെല്ലാം മാച്ച് ചെയ്തതായും പൊലീസ് അറിയിച്ചു.

അപക്വമായ തീരുമാനമാണ് പൊലീസിന്റേതെന്ന് വെസ്‌റ്റ്രോമിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അഞ്ചു ലക്ഷം ഡോളറിന്റെ ബോണ്ടില്‍ ഹെന്നൈപിന്‍ കൗണ്ടി ജയിലില്‍ നിന്ന് ഇയാള്‍ ജാമ്യത്തിലിറങ്ങി. മാര്‍ച്ച് 13-ന് കേസ് വീണ്ടും പരിഗണിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു; ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസികളായി കോൺഗ്രസ് ; മാധ്യമങ്ങൾ അവിശുദ്ധ സഖ്യത്തിന്റെ പിആർ ഏജൻസികളാകരുത് എന്ന് മന്ത്രി വി ശിവൻകുട്ടി  (58 minutes ago)

ഏതായാലും ശവംതീനികൾ അല്ല ടെ...റിപ്പോർട്ടറിനിട്ട് പൊട്ടിച്ച് പത്മകുമാർ..! അമ്പേ....അഹങ്കാരം..!  (1 hour ago)

ശ്രീലേഖ ഓഫീസിൽ കയറി സീറ്റ് കക്കൂസിൽ തന്നെ..! തടയാൻ സിപിഎം ബൗൺസർമാർ മാറിനിൽക്കെടാ... തെളിവുകൾ ഇതാ  (1 hour ago)

SIT-യുടെ നെഞ്ചത്ത് ഹൈക്കോടതിയുടെ താണ്ഡവം കസ്റ്റഡിയിൽ നിലവിളിച്ച് വിജയകുമാർ D മണി-യുടെ അറസ്റ്റ് ഇന്ന്  (3 hours ago)

MLA-യെ തൊടുന്നോടാ ലേഖജി യെ ചൊറിഞ്ഞ് ഷംസീർ...!ശ്രീലേഖ തൊടുത്ത് വിട്ട ബ്രഹ്മാസ്ത്രം, നിയമസഭയിൽ കത്തുന്നു..!  (4 hours ago)

  ഒ​മാ​നി​ലെ റു​സ്താ​ഖി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

ടോൾ പിരിവ് തുടുങ്ങുന്നു.  (4 hours ago)

പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്  (5 hours ago)

ഗുണദോഷ സമ്മിശ്രമായ വാരമാണ്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്;  (5 hours ago)

ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്...  (5 hours ago)

വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം എന്നിവ കൈവരും  (5 hours ago)

കടുവ കിണറ്റിൽ വീണു...  (6 hours ago)

ഇന്ന് ശബരിമല നട തുറക്കും...  (6 hours ago)

അ​ഞ്ച് മു​ത​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം  (6 hours ago)

കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പി.എം. മാത്യു അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends