ഇന്ത്യൻ പ്രധാന മന്ത്രിയോട് ഖേദം അറിയിച്ച് ബ്രിട്ടൻ പ്രധാന മന്ത്രി ; കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടന്റെ പിന്തുണ
ഭാരത സ്വാതന്ത്ര ദിനത്തിൽ ബ്രിട്ടനിൽ നടന്ന ഇന്ത്യ വിരുദ്ധ പ്രകടനത്തിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ പ്രധാന മന്ത്രി ബോറിസ് ജോൺസൻ. പ്രധാന മന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ വിളിച്ചു ഈ കാര്യം പറഞ്ഞിരുന്നു. ൽഫോണിലൂടെ നടന്ന സംഭാഷണത്തിലാണ് ബ്രിട്ടൻ പ്രധാന മന്ത്രി ഇന്ത്യൻ പ്രധാന മന്ത്രിയോട് മാപ്പ് അപേക്ഷിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു ബ്രിട്ടനിൽ ഇന്ത്യ വിരുദ്ധ പ്രകടനങ്ങൾ നടന്നത്. ബ്രിട്ടന്റെ തലസ്ഥാനത്ത് ഭാരതവിരുദ്ധ പ്രകടനവും കശ്മീര്‍ വിരുദ്ധ പ്രതിഷേധവും നടന്നിരുന്നു. ആഗസ്റ്റ് 15നു ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ ഭാരതത്തിന്റെ ദേശീയപതാകയെ അപമാനിച്ചു. വലിയ സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് കരുതുന്ന നയതന്ത്രകാര്യാലയത്തിനു നേരെ കല്ലെറിയാനുള്ള ശ്രമം നടന്നു. എന്നാൽ ലണ്ടന്‍ പോലീസ് ഭാരതീയരുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയിരുന്നു. ഇത് ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കി. ഇതിന്റെ പഛാത്തലത്തിലാണ് നരേന്ദ്ര മോദി ബോറിസ് ജോൺസണുമായി ഫോണിൽ സംസാരിച്ചത്.
നരേന്ദ്രമോദി ബോറിസ് ജോണ്‍സനെ ഫോണില്‍ വിളിക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാനും ഖാലിസ്ഥാനും വേണ്ടി വാദിക്കുന്നവര്‍ ഇത്രയധികം ഭാരതീയര്‍ സമാധാനപരമായി ജീവിക്കുന്ന ബ്രിട്ടണില്‍ പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുന്ന സാഹചര്യങ്ങളെപ്പറ്റിയുളള ആശങ്ക മോദി പങ്കുവച്ചു. ഇതേ തുടര്‍ന്ന് ജോണ്‍സണ്‍ ഫോണിലൂടെ തന്നെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 15നു ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ ഭാരതത്തിന്റെ ദേശീയപതാകയെ അപമാനിക്കുകയും വലിയ സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് കരുതുന്ന നയതന്ത്രകാര്യാലയത്തിനു നേരെ കല്ലെറിയാന്‍ ശ്രമിച്ചതും മോദി ചൂണ്ടിക്കാട്ടുകയുണ്ടായി. ലണ്ടന്‍ പോലീസ് ഭാരതീയരുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയതും അദ്ദേഹം എടുത്തു കാട്ടി. ജമ്മുകശ്മീര്‍ വിഷയം ഇന്ത്യ- പാക് ഉഭയ കക്ഷി വിഷയമാണെന്നും മറ്റുള്ളവര്‍ ഇടപെടേണ്ടതല്ലെന്നും ബോറിസ് ജോണ്‍സണ്‍ ഇതിനെ തുടര്‍ന്ന് പ്രസ്താവിക്കുകയും ചെയ്തു. ഭാരതവുമായി ജലവായു സംരക്ഷണ മേഖലയിലേയും ഭീകരവിരുദ്ധ വിഷയത്തിലും കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇരുവരും ഈ ആഴ്ച ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും ജോണ്‍സണ്‍ പറഞ്ഞു.
കശ്മീര്‍ പ്രശ്നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. കശ്‌മീർ വിഷയത്തില്‍ മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. കശ്മീരിലേത് സങ്കീര്‍ണ സാഹചര്യമാണെന്നും മധ്യസ്ഥക്ക് തയാറാണെന്നും ട്രംപ് പറഞ്ഞിരുന്നു.കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബോറിസ് ജോൺസൺ പിന്തുണ അറിയിചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പാകിസ്ഥാന്‍ വിഷയത്തില്‍ അയല്‍ രാജ്യങ്ങളുടെ സഹായം തേടിവരുകയാണ്. പാകിസ്ഥാന്റെ സൗഹൃദ രാജ്യമായ ചൈന മാത്രമാണ് വിഷയത്തില്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ രഹസ്യ ചര്‍ച്ച വേണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു മറ്റ് രാജ്യങ്ങളുടെ നിലപാട്.
https://www.facebook.com/Malayalivartha