Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

ഇന്ത്യൻ പ്രധാന മന്ത്രിയോട് ഖേദം അറിയിച്ച് ബ്രിട്ടൻ പ്രധാന മന്ത്രി ; കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടന്റെ പിന്തുണ

21 AUGUST 2019 06:10 PM IST
മലയാളി വാര്‍ത്ത

ഭാരത സ്വാതന്ത്ര ദിനത്തിൽ ബ്രിട്ടനിൽ നടന്ന ഇന്ത്യ വിരുദ്ധ പ്രകടനത്തിൽ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടൻ പ്രധാന മന്ത്രി ബോറിസ് ജോൺസൻ. പ്രധാന മന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ വിളിച്ചു ഈ കാര്യം പറഞ്ഞിരുന്നു. ൽഫോണിലൂടെ നടന്ന സംഭാഷണത്തിലാണ് ബ്രിട്ടൻ പ്രധാന മന്ത്രി ഇന്ത്യൻ പ്രധാന മന്ത്രിയോട് മാപ്പ് അപേക്ഷിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു ബ്രിട്ടനിൽ ഇന്ത്യ വിരുദ്ധ പ്രകടനങ്ങൾ നടന്നത്. ബ്രിട്ടന്റെ തലസ്ഥാനത്ത് ഭാരതവിരുദ്ധ പ്രകടനവും കശ്മീര്‍ വിരുദ്ധ പ്രതിഷേധവും നടന്നിരുന്നു. ആഗസ്റ്റ് 15നു ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ ഭാരതത്തിന്റെ ദേശീയപതാകയെ അപമാനിച്ചു. വലിയ സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് കരുതുന്ന നയതന്ത്രകാര്യാലയത്തിനു നേരെ കല്ലെറിയാനുള്ള ശ്രമം നടന്നു. എന്നാൽ ലണ്ടന്‍ പോലീസ് ഭാരതീയരുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയിരുന്നു. ഇത് ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കി. ഇതിന്റെ പഛാത്തലത്തിലാണ് നരേന്ദ്ര മോദി ബോറിസ് ജോൺസണുമായി ഫോണിൽ സംസാരിച്ചത്.

നരേന്ദ്രമോദി ബോറിസ് ജോണ്‍സനെ ഫോണില്‍ വിളിക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാനും ഖാലിസ്ഥാനും വേണ്ടി വാദിക്കുന്നവര്‍ ഇത്രയധികം ഭാരതീയര്‍ സമാധാനപരമായി ജീവിക്കുന്ന ബ്രിട്ടണില്‍ പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുന്ന സാഹചര്യങ്ങളെപ്പറ്റിയുളള ആശങ്ക മോദി പങ്കുവച്ചു. ഇതേ തുടര്‍ന്ന് ജോണ്‍സണ്‍ ഫോണിലൂടെ തന്നെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 15നു ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ ഭാരതത്തിന്റെ ദേശീയപതാകയെ അപമാനിക്കുകയും വലിയ സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് കരുതുന്ന നയതന്ത്രകാര്യാലയത്തിനു നേരെ കല്ലെറിയാന്‍ ശ്രമിച്ചതും മോദി ചൂണ്ടിക്കാട്ടുകയുണ്ടായി. ലണ്ടന്‍ പോലീസ് ഭാരതീയരുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയതും അദ്ദേഹം എടുത്തു കാട്ടി. ജമ്മുകശ്മീര്‍ വിഷയം ഇന്ത്യ- പാക് ഉഭയ കക്ഷി വിഷയമാണെന്നും മറ്റുള്ളവര്‍ ഇടപെടേണ്ടതല്ലെന്നും ബോറിസ് ജോണ്‍സണ്‍ ഇതിനെ തുടര്‍ന്ന് പ്രസ്താവിക്കുകയും ചെയ്തു. ഭാരതവുമായി ജലവായു സംരക്ഷണ മേഖലയിലേയും ഭീകരവിരുദ്ധ വിഷയത്തിലും കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇരുവരും ഈ ആഴ്ച ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

കശ്മീര്‍ പ്രശ്നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു. കശ്‌മീർ വിഷയത്തില്‍ മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോ​ണ​ള്‍​ഡ്​ ട്രം​പ് വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയാണ് ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി നിലപാട് വ്യക്തമാക്കിയത്. കശ്മീരിലേത് സങ്കീര്‍ണ സാഹചര്യമാണെന്നും മധ്യസ്ഥക്ക് തയാറാണെന്നും ട്രംപ് പറഞ്ഞിരുന്നു.കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബോറിസ് ജോൺസൺ പിന്തുണ അറിയിചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പാകിസ്ഥാന്‍ വിഷയത്തില്‍ അയല്‍ രാജ്യങ്ങളുടെ സഹായം തേടിവരുകയാണ്. പാകിസ്ഥാന്റെ സൗഹൃദ രാജ്യമായ ചൈന മാത്രമാണ് വിഷയത്തില്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ രഹസ്യ ചര്‍ച്ച വേണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു മറ്റ് രാജ്യങ്ങളുടെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (7 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (9 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (9 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (11 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (11 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (12 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (12 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (12 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (13 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (13 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (13 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (13 hours ago)

Malayali Vartha Recommends