ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്‍റ 2019ലെ പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യയ്ക്ക് 82ാം സ്ഥാനം
ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്‍റ 2019ലെ പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്. പുതിയ വാർഷിക റിപ്പോർട്ടിലാണ് ഈ കാര്യം പറയുന്നത്. അതിൽ ഇന്ത്യയ്ക്ക് റാങ്കിങ് ഇടിഞ്ഞിരിക്കുന്നു. ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്‍റ 2019ലെ പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യയ്ക്ക് ഒരു സ്ഥാനം ഇടിയുകയുണ്ടായി. 2018ല്‍ 81ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ ഇന്ത്യന്‍ പാസ്പോര്‍ട്ട് 82ാം സ്ഥാനത്തേക്ക് തള്ളപ്പെടുകയാണ് ഉണ്ടായത്. ആഗോള പാസ്പോര്‍ട്ട് സൂചിക സംബന്ധിക്കുന്ന ഒക്ടോബര്‍ ഒന്നിനിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക തയ്യറാക്കുന്നത് ഇങ്ങെനയാണ് ; ഒന്ന് മുന്‍കൂര്‍ വിസ അപേക്ഷയില്ലാതെ ഒരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് എത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാമെന്നതിനെ അടിസ്ഥാനമാക്കി ഇത് തയാറാക്കും. വര്‍ഷം തോറും ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക തയ്യാറാക്കുന്നുണ്ട്. മാത്രമല്ല ലോക രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളെല്ലാം ഹെന്‍ലി പരിശോധിച്ച് വരുന്നുണ്ട്.
ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നടത്തുക. ഇന്ത്യയുടെ റാങ്കിങ് പലപ്പോഴും മാറി വരുന്ന സാഹചര്യമായിരുന്നു അത്. തുടര്‍ന്ന് 2018ല്‍ അത് 81ആയി മെച്ചെപ്പെടുത്തിയപ്പോള്‍ 2019ല്‍ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ഒരു റാങ്ക് വീണ്ടും കുറഞ്ഞിരിക്കുന്നു. എന്നാൽ മുന്‍കൂര്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് പ്രവേശിക്കാവുന്ന സ്ഥലങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. പക്ഷേ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 2014ലെ ഇന്ത്യയുടെ സ്‌കോര്‍ 52 ആയിരുന്നപ്പോള്‍ 2019ല്‍ ഇത് 59 ആയി ഉയര്‍ന്നു. എന്നിട്ടും റാങ്കിങ്ങില്‍ വ്യത്യാസമുണ്ടായില്ല. മറ്റ് രാജ്യങ്ങളും മാനദണ്ഡ പ്രകാരമുള്ള നേട്ടം കൈവരിക്കുന്നതാണ് ഇന്ത്യയുടെ ഈ അവസ്ഥയ്ക്ക് കാരണം. അയല്‍ രാജ്യങ്ങളെല്ലാം സൂചികയില്‍ ഇന്ത്യക്ക് പിന്നിലാണ്. ശ്രീലങ്ക-96, ബംഗ്ലാദേശ്- 99, നേപ്പാള്‍-101, പാകിസ്ഥാന്‍- 104 എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍.
https://www.facebook.com/Malayalivartha