ചൈനയോട് മുട്ടാൻ ചെന്നാൽ എട്ടിന്റെ പണികൊടുക്കുമെന്ന് ഷി ചിൻപിങ് ! എതിരാളികൾക്ക് മുന്നിൽ ചൈനയുടെ ഭീഷണി സ്വരം ഇങ്ങനെ !
ചൈനയെ ഒരുതരത്തിലും പ്രകോപിപ്പിക്കരുത് എന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് പ്രസിഡന്റ് ഷി ചിൻപിങ് ..തങ്ങളുടെ രാഷ്ട്രത്തെ ഏതെങ്കിലും തരത്തിൽ വിഭജിക്കാനും ആളുകൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ശ്രമിച്ചാൽ അവരുടെ വിധി ദാരുണമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .അങ്ങനെ ശ്രമിക്കുന്നവരുടെ ശരീരം ഛിന്നഭിന്നമാകുകയും എല്ലുകൾ നുറുങ്ങുകയും ചെയ്യും. ചൈനയുടെ വിഭജനത്തെ പിന്തുണയ്ക്കുന്ന ഏതൊരു ബാഹ്യശക്തിയെയും ചൈനീസ് ജനത വഞ്ചകരായി മാത്രമേ കണക്കാക്കൂ. ചൈനീസ് പ്രസിഡന്റിന്റെ നേപ്പാൾ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രാലയം ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്
.ഒരു പ്രദേശത്തെയും പേരെടുത്തു പരാമർശിച്ചിട്ടില്ലെങ്കിലും ഹോങ്കോങ്ങിൽ പ്രക്ഷോഭം വീണ്ടും ശക്തിയാർജിച്ചിരിക്കെയാണു പ്രസിഡന്റിന്റെ പ്രസ്താവന. ചൈനയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക അധികാര മേഖലയായ ഹോങ്കോങ്ങിനെ സ്വതന്ത്രരാജ്യമാക്കണം എന്ന ആവശ്യവുമായാണു പ്രതിഷേധം. വിവിധ കേസുകളിൽ പ്രതിചേർക്കപെടുന്ന ഹോങ്കോംഗ് പൗരന്മാരെ വിചാരണ ചെയാൻ ചൈനയിലേക്ക് കൊണ്ട് പോകാനുള്ള കുറ്റവാളി കൈമാറ്റ ബില്ല് ആണ് ജൂണിൽ തുടക്കം കുറിച്ച പ്രക്ഷോഭങ്ങൾക്ക് കാരണമായത് .
ഹോങ്കോങ്ങിൽ കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്നവരെ ചൈനയിൽ കൊണ്ടുപോയി അവിടുത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യാനുള്ള ബില്ലാണ് മൂന്നു മാസത്തിനു മുൻപു പ്രക്ഷോഭത്തിനു തിരികൊളുത്തിയത്. വിവാദ ബിൽ കഴിഞ്ഞ മാസമാദ്യം ചൈനീസ് പാർട്ടിയുടെയും സർക്കാരിന്റെയും വിശ്വസ്തയും ഹോങ്കോങ് ചീഫ് അഡ്മിനിസ്ട്രേറ്ററുമായ കാരി ലാം പിൻവലിച്ചെങ്കിലും പോരാട്ടം തുടരുമെന്നു സമരക്കാർ നിലപാടെടുക്കുകയായിരുന്നു പ്രക്ഷോഭം അടിച്ചമർത്താൻ ചൈന സൈന്യത്തെ അയക്കുമെന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും പ്രതിഷേധം കൈകാര്യം ചെയ്യാൻ ഹോങ്കോങ് പൊലീസിനു കഴിയുമെന്നു ബെയ്ജിങ് അറിയിച്ചു. ഞായറാഴ്ച പ്രക്ഷോഭകരെ പൊലീസ് നേരിട്ടതോടെ ഹോങ്കോങ് വീണ്ടും കലാപഭൂമിയായത് .
ഇനി പുതിയ പ്രക്ഷോഭം പലതും ഹോങ്കോംഗ് ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന അഡ്മിറാലിറ്റി നഗരത്തില്‍ പ്രകടനങ്ങളോടെയായിരിക്കുമെന്നാണ് സൂചന. നഗരത്തിലെ പ്രശസ്തമായ ചാര്‍ട്ടര്‍ ഗാര്‍ഡനിലാണ് വൈകിട്ട് 7 മണിയോടെ ഒത്തുകൂടാന്‍ പ്രക്ഷോഭകാരികള്‍ക്ക് കിട്ടിയിരിക്കുന്ന വിവരം. ഒരു ഘട്ടത്തില്‍ സമാധാനപരമായി തുടങ്ങിയ റാലികള്‍ കഴിഞ്ഞ ഞായറാഴ്ച ഇന്നേവരെ കാണാത്ത തരത്തില്‍ അക്രമാസക്തമാവുകയായിരുന്നു. കഴുത്തിനടിയേറ്റ ഒരു പോലീസുദ്യോഗസ്ഥന്‍ നിലവില്‍ ആശുപത്രിയിലാണ്.
തായ്‌വാനുമായും നിലനിൽക്കുന്ന സംഘർഷങ്ങളും ഷി ചിൻപിങ്ങിന്റെ പ്രസ്താവനയ്ക്ക് ആക്കം കൂട്ടിയെന്നാണ് വിലയിരുത്തപെടുന്നത് .2016ൽ പ്രസിഡന്റ് സായ് ഇങ്-വെൻ അധികാരമേറ്റതു മുതൽ തായ്‌വൻ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ചിരുന്നു. 1949ലെ ആഭ്യന്തര യുദ്ധത്തിനുശേഷം തായ്‌വാൻ സ്വതന്ത്രരാജ്യമാണെങ്കിലും ചൈന അംഗീകരിക്കുന്നില്ല. ചൈനീസ് തായ്‌പേയ് എന്നാണ് അവർ തായ്‌വാനെ വിശേഷിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha