ചൈനയുടെ ആഗ്രഹം പോലെ ലോകം മുഴുവൻ ആഗ്രഹിക്കുന്നത് ആ ഒറ്റ കാര്യം; ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ അത് സംഭവിക്കണം; അല്ലെങ്കിൽ ?
ഇടഞ്ഞ് നിൽക്കുന്ന ഇന്ത്യയും പാകിസ്ഥാനും. എന്നാൽ ലോകം ഇവരിൽ നിന്നും ആഗ്രഹിക്കുന്നത് ഒരു കാര്യം മാത്രം. അതേ കാര്യം ഇപ്പോൾ ചൈനയും ആവർത്തിച്ചിരിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തണമെന്ന ഉപദേശവുമായി ചൈന രംഗത്ത് . മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ഐക്യം അത്യാവശ്യമാണെന്നും അവർ പറഞ്ഞു. നേരത്തെ ചെന്നൈയിൽ നടന്ന മോദി ഷിജിന്‍പിങ് കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായിരുന്നു. ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ചൈന ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വെയിംദോഗ് പറഞ്ഞു. എന്നാൽ എല്ലാതരം തീവ്രവാദത്തെയും അപലപിക്കുന്നുവെന്നും, ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ശക്തമായ നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെടുകയുണ്ടായി. ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികളെടുക്കാത്തതിന് പിന്നാലെ രാജ്യാന്തര സാമ്പത്തികകാര്യ കർമ്മസിമിതി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി. അതിന് പിന്നാലെ കശ്മീർ വിഷയവും കൂടെ വന്നപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോകുകയായിരുന്നു.
അസമാധനത്തിലായിരിക്കുന്ന മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്ന ആവശ്യവും ചൈന ഉയർത്തി. ചൈനയും ഇന്ത്യയും ഈ മേഖലയിൽ പ്രധാന സ്വാധീനമുള്ള പ്രധാന രാജ്യങ്ങളാണ്.
ഇവിടുത്തെ പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് ഇരു നേതാക്കൾക്കും നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ചൈനയും ഇന്ത്യയും മാത്രമല്ല ചൈനയും പാകിസ്ഥാനും അതുപോലെ തന്നെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധത്തിനായി ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്ന് സുന്‍ വെയിംദോഗ് പറഞ്ഞു. പ്രാദേശിക സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിലും വികസനവും സമൃദ്ധിയും സാക്ഷാത്കരിക്കുന്നതിലും മേഖലയിലെ രാജ്യങ്ങൾ കൈകോർക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും , ”അദ്ദേഹം ഓർമ്മിപ്പിച്ചു. ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി. 40 സിആർപിഎഫ് ഉദ്യോഗസ്ഥർ മരിക്കുകയുണ്ടായി .ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആസ്ഥാനമായുള്ള ജയ്ശ്-ഇ-മുഹമ്മദ് ഏറ്റെടുത്തിരുന്നു . തുടർന്ന് ഫെബ്രുവരി 26 ന് നടന്ന വ്യോമാക്രമണത്തിൽ ഇന്ത്യ പാകിസ്ഥാനിലെ ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പ് നശിപ്പിക്കുയുകണ്ടായി.
ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിലെ പ്രത്യേക പദവി നീക്കം ചെയ്യുന്നതിനെ പാകിസ്ഥാൻ എതിർത്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയായിരുന്നു. ഇസ്ലമാബാദ് ന്യൂഡൽഹിയുമായുള്ള നയതന്ത്ര ബന്ധത്തെ പോലും താഴ്ത്തി.,പാകിസ്താൻ ആഗോളതലത്തിൽ പ്രശ്നം ഉയർത്തിക്കാട്ടാൻ ആവർത്തിച്ച് ശ്രമിച്ചിട്ടും ഒറ്റപ്പെട്ടു. ഈ വിഷയത്തിൽ വലിയ പിന്തുണ അവർക്ക് ലഭിച്ചില്ല. എന്നാൽ ജമ്മു കശ്മീരിൽ കേന്ദ്രത്തിന്റെ നീക്കം ഇന്ത്യയുടെ ആഭ്യന്തര കാര്യമായിരുന്നു എന്ന ഇന്ത്യയുടെ നിലപാട് റഷ്യ, ഫ്രാൻസ്, യുഎസ് എന്നിവയുൾപ്പെടെ എല്ലാ പ്രധാന ലോകശക്തികളും അംഗീകരിച്ചു.ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങിന്റെ ഇന്ത്യൻ സന്ദർശനത്തിന് മുമ്പ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും കരസേനാ മേധാവിക്കൊപ്പം ബീജിംഗ് സന്ദർശിക്കുകയും കശ്മീരിലെയും സിപിഇസിയുടെയും പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. ചർച്ചകൾക്കും ഭീകരതയ്ക്കും കൈകോർക്കാൻ കഴിയില്ലെന്ന വാദത്തിലാണ് ഇന്ത്യ . അതിനാൽ, ഇന്ത്യ-പാകിസ്ഥാൻ ബന്ധം പുനരുജ്ജീവിപ്പിക്കാനുള്ള ചൈനയുടെ ഈ ഉപദേശം ഇന്നത്തെ സാഹചര്യത്തിൽ ഒരു ഫലവും ഉണ്ടാക്കാൻ സാധ്യതയില്ല.
സാർക്ക് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ പോകുകയാണെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചു, അതിൽ ഇന്ത്യയെയും അംഗരാജ്യമായി ക്ഷണിക്കും.എന്നിരുന്നാലും, നേരത്തെ ദക്ഷിണേഷ്യൻ റീജിയണൽ ഫോറത്തിൽ പൂർണ്ണ പങ്കാളിത്തത്തിൽ സമവായം ഉണ്ടാക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ ഫലം കണ്ടില്ലായിരുന്നു . ചൈനീസ് പ്രസിഡന്റ് ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ അടുത്തിടെ സമാപിച്ച ചർച്ചകൾക്ക് ശേഷം , മേഖലയിലെ സഹകരണം വ്യാപിപ്പിക്കുന്നതിനെ പറ്റി കൂടുതൽ ചിന്തിക്കാൻ ചൈന നിർദ്ദേശിച്ചതായി ചൈനീസ് പ്രതിനിധി അറിയിച്ചു.
https://www.facebook.com/Malayalivartha