മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നിയന്ത്രണങ്ങളിൽ പ്രതിഷേധം; ആദ്യ പേജില്‍ കറുപ്പ് പടര്‍ത്തി പത്രങ്ങള്‍; നിയന്ത്രണം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വാർത്തകൾക്ക് പിന്നാലെ

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിൻറെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നിയന്ത്രണങ്ങളിൽ പ്രതിഷേധമറിയിച്ച് പത്രങ്ങള്‍. ആദ്യ പേജില്‍ കറുപ്പ് പടര്‍ത്തിയാണ് പത്രങ്ങള്‍ പ്രതിഷേധിച്ചത്. ദേശീയ പ്രാദേശിക പത്രങ്ങളായ ഡയ്‌ലി ടെലിഗ്രാഫ്, ദ ഓസ്‌ട്രേലിയന്‍, ദ സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ്, ഓസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ, തുടങ്ങിയ പത്രങ്ങളാണ് പ്രതിഷേധിച്ചത്. ഒന്നാം പേജിലെ അക്ഷരങ്ങളില്‍ കറുപ്പ് പടര്‍ത്തി പത്രം പുറത്തിറക്കുകയായിരുന്നു.
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി രണ്ട് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എബിസി ചാനലിലും ന്യൂസ് കോര്‍പ്പിലുമുള്ള മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ ഫെഡറല്‍ പൊലീസ് നടത്തിയ റെയ്ഡിന് ശേഷമാണ് പ്രതിഷേധം ശക്തമായത്. ന്യൂസ് കോര്‍പ്പ് ജേണലിസ്റ്റ് അന്നിക സ്‌മെത്ത്‌റസ്റ്റിന്റെ വീട്ടിലും എബിസിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും പൊലീസ് റെയ്ഡ് നടത്തി. ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്ന് മീഡിയ എന്റര്‍ടെയ്ന്‍മെന്റ് ആന്റ് ആര്‍ട്‌സ് അലയന്‍സ് യൂണിയന്‍ തലവന്‍ പോള്‍ മര്‍ഫി പറഞ്ഞു.
ഈ കാര്യത്തിൽ പത്രങ്ങള്‍ മാത്രമല്ല ചാനലുകളും പ്രതിഷേധിക്കുന്നു. 'സര്‍ക്കാര്‍ നിങ്ങളില്‍ നിന്ന് സത്യങ്ങള്‍ മറച്ചുവയ്ക്കുമ്പോൾ അവര്‍ എന്താണ് ഒളിക്കുന്നത്എ ന്ന ചോദ്യമാണ് ചാനലുകള്‍ ഉയർത്തുന്നത്. റെയ്ഡിന് ശേഷം മൂന്ന് മാധ്യമപ്രവര്‍ത്തകരെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തിനിടെ ഓസ്‌ട്രേലിയന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് അനധികൃതമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുവെന്ന് എബിസിയിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha