സ്ത്രീകൾ മാത്രം ബഹിരാകാശ നടത്തം നടത്തി ചരിത്രം കുറിച്ചു; അവരെ അഭിനന്ദിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിളിച്ചു; ബഹിരാകാശത്തേക്ക് വിളിച്ച് ട്രംപ് പറഞ്ഞത് കേട്ട് ലോകം ഞെട്ടി
കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനുമായുള്ള ഒരു അഭിമുഖത്തിനിടയിൽ തനിക്ക് നോബൽ സമ്മാനം ഇത് വരെ കിട്ടിയിട്ടില്ല എന്ന പരിഭവം പറഞ്ഞത്. തനിക്ക് ഇത് വരെയും നോബൽ സമ്മാനം കിട്ടിയിട്ടില്ലെന്നും ഒബാമക്ക് കിട്ടിയത് പോലെ തന്നെ തനിക്കും നോബൽ കിട്ടാനുള്ള അർഹതയുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു . തമാശയായിട്ടാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും ഉള്ളിന്റെ ഉള്ളിൽ അങ്ങനെയൊരു ആഗ്രഹം മറഞ്ഞ് കിടക്കുന്നുവെന്ന് ലോകത്തിന് മനസിലായി. എന്നാൽ അടുത്ത കാലത്തൊന്നും ട്രംപ് നോബൽ സമ്മാനത്തിന്റെ പരിസരത്ത് പോലും എത്തില്ല എന്ന കാര്യത്തിൽ ഒരു തീരുമാനമായിരിക്കുന്നു. അദ്ദേഹത്തിന്റെ മണ്ടത്തരങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് അമേരിക്കന്‍ വനിതകള്‍ ബഹിരാകാശ നടത്തത്തിലൂടെ ചരിത്രം കുറിച്ചിരുന്നു. എന്നാൽ ആ വനിതകളെ അഭിനന്ദിക്കാൻ വിളിച്ച ഡൊണാൾഡ് ട്രംപ് പറഞ്ഞത് കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഒരു സ്ത്രീ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങുന്നത് ഇത് ആദ്യമായാണെന്ന് ട്രംപ് പറഞ്ഞത്.
സത്യത്തില്‍ അവര്‍ കൈവരിച്ച നേട്ടം എന്താണെന്ന് ഡൊണാൾഡ് ട്രംപിന് വ്യക്തമായി അറിയില്ലായിരുന്നു. ബഹിരാകാശനിലയത്തിന് പുറത്ത് വനിതകള്‍ എത്തുന്നത് ഇത് ആദ്യമായല്ല. എന്നാൽ 15 വനിതകള്‍ ഇതുവരെ ബഹിരാകാശ നിലയത്തിന് പുറത്ത് നടന്നിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം അവര്‍ക്കൊപ്പം പുരുഷനും കൂടെയുണ്ടായിരുന്നു എന്നതാണ് പ്രത്യേകത. പുരുഷമാരാരും ഇല്ലാതെ സ്ത്രീകൾ മാത്രം നടന്ന നേട്ടമായിരുന്നു അവർ ഇപ്പോൾ കൈ വരിച്ചത്. എന്നാൽ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞതാകട്ടെ മറിച്ചും. എന്നാൽ ജെസീക്ക മെയർ ട്രംപിന്റെ വാക്കുകള്‍ തിരുത്തി കൊടുക്കുകയുണ്ടായി . ''കുറേ ക്രെഡിറ്റ് എടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ഇതിനു മുന്‍പ് മറ്റ് നിരവധി വനിതാ ഗവേഷകര്‍ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരേ സമയം രണ്ട് സ്ത്രീകള്‍ പുറത്ത് ഉണ്ടായിരിക്കുന്നത് ഇതാദ്യമാണെന്നും മെയര്‍ ട്രംപിനോട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha