പാകിസ്ഥാന് പിന്നാലെ ജോളിയെ ഏറ്റു പിടിച്ച് അമേരിക്കയും; കൂടത്തായിയെ വിശദമായി അവതരിപ്പിച്ച് 'ദി ന്യൂയോർക്ക് ടൈംസ്'; കൂടത്തായി രാജ്യന്തര തലത്തിൽ ചർച്ചയാകുമ്പോൾ...
കേരളത്തെ ഒന്നാകെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരകള്‍ പാകിസ്ഥാൻ പത്രത്തിൽ വാർത്തയായത് കേരളം ഞെട്ടലോടെ ആയിരുന്നു അറിഞ്ഞത്. എന്നാൽ പാകിസ്ഥാനിൽ മാത്രമല്ല കടലുകൾ താണ്ടി ഈ വാർത്ത ഇപ്പോ അമേരിക്കയിലും എത്തിയിരിക്കുന്നു. ഒന്നുമറിയാത്ത ആറു ജീവനുകൾ പൊലിഞ്ഞത് ലോകത്തിന് മുന്നിൽ തന്നെ വലിയൊരു നൊമ്പരമായി മാറി കൊണ്ടിരിക്കുന്നു.ഒപ്പം ജോളിയുടെ കുബുദ്ധി ഞെട്ടലും ഉളവാക്കുന്നു. സീരിയൽ കില്ലർ ജോളിയെ കുറിച്ചുള്ള വിഷയം ഇവിടെ മാത്രം ഒതുങ്ങുന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങളിലും ഈ കൊലപാതക പരമ്പര ചർച്ചയാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അമേരിക്കയിലെ പ്രശസ്ത ദിനപ്പത്രം ‘ദ ന്യൂയോര്‍ക്ക് ടൈംസ്’ലാണ് കൂടത്തായി കൊലപാതക പരമ്പര വാർത്തയായിരിക്കുന്നത്. ആറു കൊലപാതകങ്ങള്‍ നടത്തിയ മുഖ്യപ്രതി ജോളിയെയും പൊന്നാമറ്റം തറവാടിനെയും വിശദമായി പരാമര്‍ശിച്ചു കൊണ്ടുള്ള വാർത്തയാണ് വന്നിരിക്കുന്നത്. മാത്രമല്ല കേസിലെ നാൾ വഴികളെയും വിശദമായി തന്നെ അതിൽ പരാമർശിച്ചിരിക്കുന്നു.
വളരെ വിശദമായി തന്നെ വിവരം പത്രത്തിൽ എഴുതിയിട്ടുണ്ട്. എന്തിന് ഏറെ പറയുന്നു ഇൻഡ്യയുടെ ഭൂപടത്തിൽ കേരളത്തിലെ കൂടത്തായി എന്ന സ്ഥലത്തെ വരെ മാർക്ക് ചെയ്താണ് ഈ വാർത്ത പത്രത്തിൽ കൊടുത്തിരിക്കുന്നത്. ഞായറാഴ്ച പ്രസിദ്ധീകരിച്ച പത്രത്തിന്റെ പ്രിൻഡ് എഡിഷനിലും ഓൺലൈൻ എഡിഷനിലും വിശദമായ റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. ഒരു മുഴുവൻ പേജാണ് കൂടത്തായി വാർത്തക്കായി നീക്കിവെച്ചത്. '6 Deaths, a Trail of Cyanide and an Indian Widows Stunning Confession' എന്ന തലക്കെട്ടോടെ ഞായറാഴ്ച പുറത്തിറങ്ങിയ പത്രത്തിന്റെ പത്താം പേജിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. സയനൈഡ് സൂപ്പും ആറു മരണങ്ങളും വിരൽ ചൂണ്ടുന്നത് സീരിയൽ കില്ലറിലേയ്ക്ക് എന്ന തലക്കെട്ടോടെ ഓൺലൈനിലും വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടത്തായിയിൽ നിന്ന് ശാലിനി വേണുഗോപാൽ ആണ് ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണേഷ്യൻ കറസ്പോണ്ടന്റായ മരിയ ആബി ഹബീബും വാര്‍ത്തയിൽ സഹകരിച്ചിട്ടുണ്ട്. ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളിൽ ആരെല്ലാം സഹായിച്ചു, ആർക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha