ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന് തടസ്സം ഒന്ന് മാത്രം; അതൊന്ന് മാറി കിട്ടിയാൽ ബാക്കി ചർച്ച ചെയ്തു പരിഹരിക്കാം; ആലീസ് ജി. വെൽസ് പറഞ്ഞതിനോട് തല കുലുക്കി ലോകം
ഇന്ത്യയും പാകിസ്‌താനും തമ്മിൽ സമാധാനം ലോകം മുഴുവൻ ഒരേ മനസ്സോടെ ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ അമേരിക്ക പറഞ്ഞിരിക്കുന്ന കാര്യം ലോകം തല കുലുക്കി സമ്മതിക്കുന്നു. ഇന്ത്യയുമായി സമാധാനം പങ്കിടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാക്കിസ്ഥാന്‍ തീവ്രവാദികൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് അമേരിക്ക. അതിർത്തി കടന്നുള്ള തീവ്ര വാദത്തെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയ്ക്കുള്ള വലിയ തടസ്സമെന്ന് ദക്ഷിണ, മധ്യേഷ്യയുടെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി. വെൽസ് പറഞ്ഞു. 1971ലെ യുദ്ധത്തിന് ശേഷം ഉണ്ടായ സിംല കരാർ മാർഗത്തിൽ പറയുന്ന നിർദേശമനുസരിച്ച് ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള പ്രശ്നങ്ങളെ ഉഭയകക്ഷി ചർച്ചകളിലൂടെ വേണം പരിഹരിക്കാനെന്ന നിർദേശമാണ് അമേരിക്കയ്ക്ക് ഉള്ളത്. യുഎൻ ചാർട്ടറിനെ ആധാരമാക്കിയാണ് ഇരുരാജ്യങ്ങൽ തമ്മിലുള്ള ബന്ധത്തിന്റെ ധാരണകൾ രൂപപ്പെടുത്തേണ്ടത്. എന്നാൽ ഭീകരതയെ പാക്കിസ്ഥാൻ വളർത്തുകയും പിന്തുണയ്ക്കുകയും ചെയുന്നത് ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾക്കു വലിയ രീതിയിലുള്ള തടസ്സം ഉണ്ടാക്കുന്നുവെന്ന് ആലീസ് ജി. വെൽസ് പറഞ്ഞു.
2006-2007 കാലത്തെ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു. ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കുക എന്നത് പ്രായോഗികമാണ് . അതിന് തെളിവായി ചരിത്രം നമുക്കു മുന്നിലുണ്ടെന്ന് ആലീസ് ജി. വെൽസ് ചൂണ്ടിക്കാണിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ നേരിട്ടുള്ള ചർച്ച തന്നെയാണ് ഫലപ്രദമെന്ന നിലപാടാണ് യുഎസിനുള്ളതെന്നും ആലീസ് പറഞ്ഞു. കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്ന ഭീകരസംഘടനകൾ പാക്കിസ്ഥാന്റെയും കശ്മീരിന്റെയും ശത്രുക്കളാണെന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും സ്വന്തം മണ്ണിലെ ഭീകരപ്രവർത്തനങ്ങൾക്കെതിരെ പാക്കിസ്ഥാൻ ഉറച്ചതും സുസ്ഥിരവുമായ തീരുമാനമെടുത്താൽ ഇന്ത്യ–പാക്ക് ഉഭയകക്ഷി ചർച്ചയ്ക്കു ശക്തമായ അടിത്തറയാകുമെന്ന് തങ്ങൾ കരുതുന്നുവെന്നും ആലീസ് ജി. വെൽസ് പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്കു ശേഷം കശ്മീരിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വീക്ഷിക്കുകയാണ് . കശ്മീരിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചു ആശങ്കയുണ്ട് എന്ന കാര്യവും അവർ ചൂണ്ടിക്കാണിക്കുന്നു . വികസനം, അഴിമതി നിർമാർജനം, ദേശീയ നിയമങ്ങളുടെ വ്യാപനം തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്നാണ് ഇന്ത്യയുടെ വിശദീകരണം. ഇന്ത്യൻ ന്യായങ്ങൾ അംഗീകരിക്കുമ്പോൾ തന്നെ മനുഷ്യാവകാശങ്ങൾ മാനിക്കണമെന്നാണ് അമേരിക്ക പറയുന്നത്. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്നു ഇന്ത്യൻ അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ട്. പോസ്റ്റ്പെയ്ഡ് മൊബൈൽ സർവീസുകൾ ലഭ്യമാണെങ്കിലും ഇന്റർനെറ്റ് സേവനം ഇപ്പോഴും വിച്ഛേദിക്കപ്പെട്ട നിലയിൽ തന്നെയാണ്. ജമ്മുകശ്മീരിലെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്‌ബൂബ മുഫ്‌തി ഉൾപ്പെടെയുള്ള നേതാക്കളെ തടങ്കലിലാക്കിയ നടപടിയിൽ യുഎസ് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
കശ്മീർ വിഷയം ചർച്ച ചെയ്തു പരിഹരിക്കണമെന്ന ഉപദേശത്തെ ഇന്ത്യ നിരാകരിക്കാൻ കാരണം പാകിസ്ഥാന്റെ തീവ്രവാദ അനുകൂല നിലാപാടാണ്. പാകിസ്ഥാൻ തീവ്ര വാദം നിർത്താതെ അവരവുമായി ചർച്ചക്കില്ല എന്ന കടുത്ത തീരുമാനത്തിലായിരുന്നു ഇന്ത്യ. എന്നാൽ ഇപ്പോൾ ഇരു രാജ്യങ്ങൾക്കും ഇടയിൽ ഉണ്ടായിരിക്കുന്ന പ്രശ്നം ചർച്ച പരിഹരിക്കാൻ കഴിയുന്നതാണ് എന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha