ലോകം ഞെട്ടിയ ഡോക്ടറുടെ കണ്ണില്ലാ ക്രൂരത; എച്ച്ഐവി ബാധിച്ചത് 900 കുഞ്ഞുങ്ങൾക്ക്......
സിറിഞ്ചുകള്‍ മാറ്റുന്നത് പാഴ്‌ചെലവാണെന്ന കണക്കുകൂട്ടലില്‍ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിച്ചതിലൂടെ എച്ച്‌ഐവി പകര്‍ന്നത് 900 കുട്ടികള്‍ക്കാണെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വന്നത്. പാകിസ്താനിലെ ഒരു നഗരത്തിലാണ് ഈ സംഭവം നടന്നത് തന്നെ. 1100ഓളം പേര്‍ക്ക് ഈ ഡോക്ടറുടെ പിഴവുമൂലം എച്ച്‌ഐവി ബാധിച്ചെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്. രോഗബാധിതരില്‍ 900 പേരും കുട്ടികളാണ് എന്നാണ് നിഗമനം. അണുബാധിതമായ സിറിഞ്ചുകള്‍ ഡോക്ടര്‍ വീണ്ടും ഉപയോഗിച്ചതാണ് ഇത്രയും കുട്ടികള്‍ അസുഖബാധിതരാവാന്‍ കാരണമായി ചൂണ്ടി കാട്ടുന്നത്.
അതേസമയം, താന്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുറ്റാരോപിതനായ ഡോ.മുസാഫര്‍ ഘാംഗ്രോ എന്ന ഡോക്ടർ. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. സിന്ധ് പ്രവിശ്യയിലുള്ള വസായോ ഗ്രാമത്തിലാണ് എയ്‌ഡ്‌സ് പകര്‍ച്ചവ്യാധി പോലെ പടര്‍ന്നിരിക്കുന്നത് തന്നെ.
അതോടൊപ്പം തന്നെ ഇവിടെ പീഡിയാട്രീഷനായി ജോലി ചെയ്യുകയായിരുന്നു ഡോ. മുസാഫര്‍. ഇയാള്‍ക്ക് പ്രദേശത്തെ ക്രിമിനലുകളുമായി അടുത്ത ബന്ധമാണുള്ളതെന്നും പോലീസ് ആരോപണമുണ്ട്. എച്ച്‌ഐവി ബാധ പടര്‍ന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെ പരിശോധനയ്‌ക്കായി ദിനംപ്രതി നൂറുകണക്കിന് മാതാപിതാക്കളാണ് കുട്ടികളുമായി വസായോയിലെ ആശുപത്രികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ രോഗബാധിതരായതായും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha