സ്തന വലുപ്പം വര്‍ധിപ്പിക്കാനും വയര്‍ കുറയാനുമായി പ്ലാസ്റ്റിക്ക് ശസ്ത്രക്രിയ; രണ്ടും നടത്തിയത് ഒന്നിച്ച്; ഒടുവിൽ യുവതിക്ക് സംഭവിച്ചത്
സ്തനങ്ങളുടെ വലുപ്പം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി. ഒടുവിൽ യുവതി മരണത്തിന് കീഴടങ്ങി. ലൂയിസ് ഹാര്‍വിയെന്ന 36കാരിയാണ് . സ്തനങ്ങളുടെ വലുപ്പം കൂടാനും വയര്‍ കുറയാനുമായി സര്‍ജറിക്ക് വിധേയയായത്. രണ്ട് പ്ലാസ്റ്റിക് സര്‍ജറികളും ഒരേ സമയമായിരുന്നു. സര്‍ജറി കഴിഞ്ഞ് വീട്ടിലെത്തി പത്തൊമ്പാതാമത്തെ ദിവസം ഹാര്‍വി മരിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയും ബ്യൂട്ടീഷനുമാണ് ഹാര്‍വി. എന്നാൽ ഡോക്ടറുടെ ശ്രദ്ധക്കുറവ് കാരണമാണ് മകള്‍ മരിച്ചതെന്ന് ഹാര്‍വിയുടെ അമ്മ പറഞ്ഞു.
രക്തം കട്ടപിടിക്കാതിരിക്കാനായി രണ്ടാം ഡോസ് മരുന്ന് നല്‍കിയില്ല. ഇത് മരണ കാരണമായി ഹാര്‍വിയുടെ അമ്മ ലിന്‍ഡ ഹാര്‍വി ചൂണ്ടിക്കാണിച്ചു. രക്തം കട്ട പിടിക്കുന്ന ശരീരമാണ് തങ്ങളുടെ കുടുംബക്കാര്‍ക്ക്. എന്നാല്‍ ഇക്കാര്യം അറിഞ്ഞിട്ടും ഡോക്ടര്‍ ഹാര്‍വിയ്ക്ക് മരുന്ന് നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു. രണ്ട് സര്‍ജറികളും ഒരേ സമയം ചെയ്യുമ്പോൾ പെെസ ലാഭിക്കാമെന്ന് ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞു. ഇത് കൊണ്ടാണ് ഹാര്‍വി ഇതിന് തയ്യാറായതെന്ന് അമ്മ ലിന്‍ഡ പറഞ്ഞു. ജൂണ്‍ 17നായിരുന്നു മൂന്ന് മണിക്കൂര്‍ നേരം നീണ്ടുനിന്ന രണ്ട് ശസ്ത്രക്രിയകളും നടത്തിയത്. മരണകാരണം സംബന്ധിച്ച അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഈ കാര്യം പറഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha