സ്ഥിരം പോകുന്ന കഫേയ്ക്കെതിരെ പരാതിയുമായി അമ്മ; ഹോട്ടൽ ബില്ലിൽ മകളെ വിശേഷിപ്പിച്ചത് അമ്മയെ ചൊടിപ്പിച്ചു; ശേഷം നടന്നത്
ഹോട്ടല്‍ ബില്ലില്‍ മകളെ 'ഭയങ്കരി' എന്ന് രേഖപ്പെടുത്തി. ഹോട്ടലിനെതിരെ പരാതിയുമായി അമ്മ. കുടുംബസമേതം സ്ഥിരമായി പോകുന്ന കഫെയിലാണ് ഈ സംഭവം. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിനടുത്തുള്ള കഫെയിൽ എത്തിയതായിരുന്നു ഇവർ. എന്നാല്‍ താൻ നേരിട്ടത് വിഷമകരമായ അനുഭവമാണെന്ന് കിംബെര്‍ലി എന്ന യുവതി തുറന്നു പറഞ്ഞു. കഫെ ബില്ലിൻറെ ടിക്കറ്റില്‍ 'ഫാമിലി വിത്ത് എ ടെറിഫൈയിങ് കിഡ്' എന്നായിരുന്നു കഫെ ജീവനക്കാരന്‍ എഴുതിയിരുന്നത്. എന്നാൽ കസ്റ്റമറുടെ പേര് എഴുതേണ്ടിടത്ത് രണ്ട് വയസുള്ള മകളെ ഭയങ്കരിയായി അച്ചടിച്ചത് ആ അമ്മയ്ക്ക് താങ്ങാൻ കഴിഞ്ഞില്ല. തൻറെ മകള്‍ ബഹളം ഉണ്ടാക്കാറില്ല. കഫെയില്‍ ഇരുന്ന് മാന്യമായാണ് പെരുമാറിയത്. അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാൽ മോശം പെരുമാറ്റത്തിന് പിന്നാലെ ഭക്ഷണം വാങ്ങാതെ താന്‍ മടങ്ങിയെന്ന് അവർ വെളിപ്പെടടുത്തി. സ്ഥിരം കസ്റ്റമറെയാണ് നിങ്ങള്‍ക്ക് നഷ്ടപ്പെമായതെന്ന് കഫെയെ ടാഗ് ചെയ്ത എഴുതിയ കുറിപ്പില്‍ കിംബെര്‍ലി വ്യക്തമാക്കി. സാധാരണ ഈടാക്കുന്നതിലും പണം കൂടുതല്‍ ഈടാക്കിയെന്ന സംശയം വന്നതോടെയാണ് ഇവര്‍ ബില്ല് ആവശ്യപ്പെട്ടത്. എന്നാൽ സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കഫേ മാനേജര്‍ എത്തി. ഇങ്ങനെ ചെയ്‌ത ജീവനക്കാരെ അവധിയില്‍ പോകാന്‍ പറഞ്ഞെന്ന് മാനേജര്‍ കിംബെര്‍ലിയെ അറിയിച്ചു. മാത്രമല്ല മാനേജര്‍ ക്ഷമാപണവും നടത്തുകയുണ്ടായി. അടുത്ത ഞായറാഴ്ച വരെ കഫേയിൽ മാതാപിതാക്കള്‍ക്കൊപ്പമെത്തുന്ന കുഞ്ഞ് കുട്ടികള്‍ക്ക് ചോക്ക്‌ലേറ്റ് മില്‍ക്ക് സൗജന്യമായി നല്‍കാനും കഫേ തീരുമാനമായി.
https://www.facebook.com/Malayalivartha