അവസാനം മുഷറഫ് അത് പറഞ്ഞു; കാശ്മീരികൾക്ക് പാക് സേനയുടെ പരിശീലനം
ഉസാമ ബിന്‍ലാദന്‍, അയ്മന് അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി തുടങ്ങിയ തീവ്രവാദികള്‍ പാകിസ്താെന്റ ഹീറോകളായിരുന്നുവെന്ന് മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുഷര്‍റഫ് വേളിപെടുത്തുകയുണ്ടായി. കശ്മീരികള്‍ക്ക് ആയുധ പരിശീലനം നല്‍കി ഇന്ത്യന്‍ സേനക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് മുഷര്‍റഫ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായി വാർത്തകൾ പുറത്തേക്ക് വരുന്നത്.
തീയതി രേഖപ്പെടുത്താത്ത അഭിമുഖത്തിെന്റ ഭാഗം പാക് രാഷ്ട്രീയ പ്രവര്‍ത്തകനായ ഫര്‍ഹത്തുല്ല ബാബര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്തിലൂടെയാണ് പുറത്തേക്ക് വന്നത്. ''പാകിസ്താനിലെത്തുന്ന കശ്മീരികള്‍ക്ക് ഹീറോ പരിവേഷത്തിലുള്ള സ്വീകരണമാണിവിടെ ലഭിച്ച് പോരുന്നത്. ഞങ്ങള്‍ അവരെ പരിശീലിപ്പിക്കുന്നു, പിന്തുണ നല്‍കുന്നു. ഇന്ത്യന്‍ സേനക്കെതിരെ പോരാടുന്ന അവരെ ഞങ്ങള്‍ മുജാഹിദീനുകളായാണ് പരിഗണിക്കുന്നത്. ലഷ്കറെ ത്വയ്ബയെ പോലെ വിവിധ തീവ്രാവാദ സംഘടനകള്‍ ഇൗ കാലത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്. അവര്‍ ഞങ്ങളുടെ ഹീറോകള്‍ ആയിരുന്നു.'' എന്നും മുഷര്‍റഫ് പറയുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.
''സോവിയറ്റുകളെ രാജ്യത്തു നിന്ന് പുറത്താക്കാനും പാകിസ്താന് നേട്ടമുണ്ടാക്കാനും 1979ല്‍ അഫ്ഗാനിസ്താനില്‍ ഞങ്ങള്‍ മതപരമായ ആക്രമണം തുടങ്ങിവെച്ചു. ലോകത്തിെന്റ വിവിധ ഭാഗങ്ങളില്‍ നിന്ന് മുജാഹിദീനുകളെ കൊണ്ടുവന്നു. അവരെ ഞങ്ങള്‍ പരിശീലിപ്പിച്ചു, അവര്‍ക്ക് ആയുധം നല്‍കി. ഞങ്ങള്‍ താലിബാനെ പരിശീലിപ്പിച്ചയച്ചു. അവര്‍ ഞങ്ങളുടെ ഹീറോകളായിരുന്നു. ഹഖാനി ഞങ്ങളുടെ ഹീറോ ആയിരുന്നു. ഉസാമാ ബിന്‍ലാദന്‍ ഞങ്ങളുെട ഹീറോ ആയിരുന്നു. അയ്മന് അല്‍ സവാഹിരി ഞങ്ങളുടെ ഹീറോ ആയിരുന്നു. പിന്നീട് ആഗോള പരിസ്ഥിതിയില്‍ മാറ്റം വന്നു. ലോകം വ്യത്യസ്തമായി കാര്യങ്ങളെ കാണാന്‍ തുടങ്ങി. ഞങ്ങളുടെ ഹീറോകള്‍ വില്ലന്‍മാരായി മാറി. -മുഷര്‍റഫ് കൂട്ടിച്ചേർക്കുകയുണ്ടായി.
കശ്മീരില്‍ പാകിസ്താന് ഇടപെടലുകള്‍ നടത്തുന്നതായും തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുകയും മേഖലയില്‍ തീവ്രവാദത്തിെന്റ ഇന്ധനമാകുന്നതായുമുള്ള ഇന്ത്യയുടെ വാദത്തെ സാധൂകരിക്കുന്നതാണ് മുഷര്റഫിേന്റതായി പുറത്തു വന്ന ഇത്തരത്തിലുള്ള അഭിമുഖം.
https://www.facebook.com/Malayalivartha