Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഉറ്റ ചങ്ങാതികളായിരുന്ന ഇസ്രയേലും ഇറാനും തെറ്റിപ്പിരിയാൻ കാരണമിതാണ് ; സുലെമാനിയെ വധിക്കാൻ ഇസ്രായേൽ തീരുമാനിച്ചിരുന്നു; ഒരു കാലത്ത്ആയുധ ഇടപാടുകൾ വരെ നടത്തിയിരുന്ന രാജ്യങ്ങൾ; ഇപ്പോൾ യുദ്ധ ഭീതിയിൽ ഭയന്ന് ഇസ്രായേൽ

10 JANUARY 2020 09:27 AM IST
മലയാളി വാര്‍ത്ത

ഇസ്രയേലും ഇറാനും ഇപ്പോൾ ബദ്ധ ശത്രുക്കളാണ് . എന്നാൽ എന്തുകൊണ്ടാണ് ഒരിക്കൽ ആത്മാർത്ഥ സുഹൃത്തക്കൾ ആയിരുന്ന ഇറാനും ഇസ്രയേലും എന്തുകൊണ്ടാണ് ശത്രുക്കളായത് ? ഇപ്പോൾ അമേരിക്കയ്‌ക്കെതിരെയുള്ള ഇറാന്റെ പോർ വിളിയിൽ നെഞ്ചിടിപ്പോടെ ഇരിക്കുന്നതും അതെ ഇസ്രായേൽ തന്നെ. ഇറാനിലെ സൈനിക ജനറൽ കാസിം സുലെമാനിയെ അമേരിക്കൻ സൈന്യം വ്യോമാക്രമണത്തിലൂടെ വധിച്ചതിന് ശേഷം പ്രദേശത്താകെ സംഘർഷാവസ്ഥയാണ്. തങ്ങൾ തിരിച്ചടിക്കും എന്ന് ഭീഷണി മുഴക്കിയ ഇറാൻ, സാമ്പിളെന്നോണം ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ മിസൈലാക്രമണം നടത്തി.

ആ ആക്രമണത്തിൽ തങ്ങളുടെ രോമത്തിനു പോലും പരിക്കേറ്റിട്ടില്ല എന്നും, തങ്ങൾക്ക് എന്തെങ്കിലും നാശനഷ്ടങ്ങൾ ഇറാൻ ആക്രമണത്തിൽ ഉണ്ടായാൽ തങ്ങൾ 52 ലൊക്കേഷനുകളിൽ ആക്രമണങ്ങൾ നടത്തും എന്ന് അമേരിക്കയും, അമേരിക്ക തങ്ങളെ ആക്രമിച്ചാൽ തങ്ങൾ തിരിച്ചും ആക്രമിക്കാൻ മടിക്കില്ല എന്ന് ഇറാനും പറയുന്നു. ഇങ്ങനെ പരസ്പരമുള്ള പോർവിളികൾ മുഴങ്ങുമ്പോൾ ആകെ ചങ്കിടിപ്പോടെ അത് കേട്ടുനിൽക്കുന്നത് മൂന്നാമതൊരു കൂട്ടരാണ്, ഇസ്രായേൽ. കാരണം, ഇറാന്റെ അമേരിക്കയോടുള്ള അടുത്ത ഭീഷണി, തങ്ങളെ ആക്രമിച്ചാൽ തിരിച്ച് ഇസ്രായേലിനെ ആക്രമിക്കാനും തങ്ങൾ മടിക്കില്ല എന്നതാണ്.

ഇറാന്റെ റെവല്യൂഷനറി ഗാർഡ്സിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന പ്രസ്താവനയിൽ പറയുന്നത് ഈ ആക്രമണത്തിൽ അമേരിക്ക- ഇസ്രായേൽ എന്ന് വേറിട്ട് കാണാൻ തങ്ങൾക്ക് സാധിക്കുന്നില്ല എന്നാണ്. അമേരിക്ക ഇറാനുനേരെ തിരിച്ചടിച്ചാൽ, ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിക്കാൻ മടിച്ചേക്കില്ല എന്നാണ് ഇറാനിലെ പത്ര ഏജൻസിയായ തസ്‌നീം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്, ഇറാൻ അങ്ങനെ വല്ല അബദ്ധവും പ്രവർത്തിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും, തങ്ങൾ ശക്തമായി തിരിച്ചടിക്കും എന്നൊക്കെയാണ്.
ഇപ്പോഴത്തെ സ്ഥിതികൾ എപ്പോൾ വേണമെങ്കിലും വഷളാകാൻ സാധ്യതയുണ്ടെന്നും, അങ്ങനെ സംഭവിച്ചാൽ അത് ചെന്ന് നിൽക്കുക ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധത്തിലാകും എന്നാണ് യെരുശലേം ടൈംസ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കയുടെ സുഹൃത്തും സഖ്യകക്ഷിയുമായ ഒരു രാജ്യമെന്ന നിലയ്ക്ക്, ഇസ്രായേൽ എന്നും തന്നെ ഇറാന്റെ നോട്ടപ്പുള്ളിയായിരുന്നു. ഒരു കാലത് ഉറ്റചങ്ങാതിമാരായിരുന്നവർ.
1979 -ൽ ഇറാനിലുണ്ടായ ഇസ്ലാമിക വിപ്ലവമാണ് ആ സൗഹൃദത്തിൽ വിള്ളൽ വീഴ്ത്തിയത്.. ഇസ്രായേലിലെ ഏറ്റവും പഴയ പത്രമായ ഹാരെറ്റ്‌സിൽ വന്ന ഒരു റിപ്പോർട്ട് പറയുന്നത്, 1974 -75 കാലത്ത് അതിർത്തിത്തർക്കത്തിന്റെ പേരിൽ ഇറാഖുമായി നിരന്തരയുദ്ധത്തിലേർപ്പെട്ടിരുന്ന കാലത്ത് ഇറാൻ ഇസ്രായേലിൽ നിന്ന് ആയുധങ്ങൾ വാങ്ങിയിരുന്ന കാലം വരെ ഉണ്ടായിരുന്നു എന്നാണ്.

1948 -ൽ ഇസ്രായേൽ രൂപീകൃതമായ കാലത്ത് ഇറാഖിൽ യഹൂദർക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടന്നിരുന്നു. അന്നവർ പലായനം ചെയ്തത് ഇറാനിലേക്കായിരുന്നു. അവർക്ക് അന്ന് രണ്ടു കയ്യും നീട്ടി അഭയം നൽകാൻ സന്മനസ്സു കാണിച്ചു ഇറാൻ. താത്വികമായി പലസ്തീനെ വിഭജിച്ച് ഇസ്രായേൽ എന്ന രാജ്യമുണ്ടാക്കുന്നതിന് എതിരായിരുന്നു എങ്കിലും, അങ്ങനെ സംഭവിച്ച ശേഷം അവരെ രാജ്യമായി അംഗീകരിച്ച രണ്ടാമത്തെ മാത്രം അറബ് രാജ്യമായിരുന്നു ഇറാൻ.

അറബ് ലോകത്ത് തങ്ങളുടെ ഷിയാ സ്വത്വം കാരണം ഇറാൻ വേറിട്ട് നിന്നിരുന്നതും അന്ന് ഇസ്രായേലുമായി സൗഹൃദത്തിലാകാൻ കാരണമായി. പേർഷ്യൻ ഗൾഫിലെ ഇറാന്റെ സ്വാധീനം കൊണ്ട്‌ അക്കാലത്ത് അമേരിക്കയ്ക്ക് ഇറാനുമായി സഹകരിക്കേണ്ടി വന്നിരുന്നു,അതുപോലെ ഇസ്രായേലിനും. ഇറാനിലെ എണ്ണയും സൗഹൃദത്തിലേക്ക് നയിച്ച മറ്റൊരു ഘടകമായിരുന്നു.
ഇസ്രായേലിനും അന്ന് ഇറാൻ എണ്ണ വിറ്റിരുന്നു. ഇസ്രയേലിന്റെ നിരവധി സൈനിക ഉപദേഷ്ടാക്കൾ അക്കാലത്ത് ടെഹ്റാനിൽ താമസിച്ചിരുന്നു. അറുപതുകളിലും എഴുപതുകളിലുമൊക്കെ ടെഹ്‌റാനും ടെൽഅവീവിനും ഇടക്ക് നിരന്തരം വിമാനസർവീസുകളും ഉണ്ടായിരുന്നു.

1970 -ൽ ഗമാൽ അബ്ദുൽ നസീറിന്റെ മരണത്തിനും, അൻവർ സാദത്തിന്റെ സ്ഥാനാരോഹണത്തിനും ശേഷമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ വിള്ളലുകൾ വീണുതുടങ്ങുന്നത്. മറ്റൊന്ന്, 1975 -ൽ ഇറാഖുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് ഉടമ്പടിയാണ്. അതോടെ കുർദിഷ് വിപ്ലവകാരികൾക്ക് ആയുധം നൽകുന്ന പരിപാടി ഇറാൻ അവസാനിപ്പിക്കുകയും, ഇസ്രായേലിന് പഴയ രാഷ്ട്രീയ സ്വാധീനം ഇറാന്റെ മേൽ ഇല്ലാതെയാവുകയും ചെയ്തു. 1979 -ൽ അയത്തൊള്ളാ ഖൊമേനി ഫ്രാൻസിൽ നിന്ന് തിരിച്ചെത്തിയ ശേഷം, ഇറാനിൽ ഇസ്ലാമിക വിപ്ലവം നടക്കുകയും, അതോടെ വിള്ളൽ പൂർണ്ണമാവുകയും ചെയ്തു.

. കഴിഞ്ഞ വർഷം മാർച്ചിൽ ബിബിസി പ്രക്ഷേപണം ചെയ്ത 'ഷാഡോ കമാൻഡർ: ഇറാൻസ് മിലിട്ടറി മാസ്റ്റർമൈൻഡ്' എന്ന ഡോക്യുമെന്ററിയിൽ ഇസ്രായേലി സൈനികോദ്യോഗസ്ഥർ സൊലേമാനിയുടെ സൈന്യത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള അവരുടെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുകയുണ്ടായി.

കഴിഞ്ഞ അമ്പതുവർഷമായി ഇസ്രായേലിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗോലാൻ മലനിരകൾ കയ്യടക്കാൻ ഇറാൻ സൊലേമാനിയുടെ നേതൃത്വത്തിൽ ശ്രമിച്ചു എന്നായിരുന്നു ഇസ്രായേലിന്റെ ആരോപണം. അമേരിക്കയെപ്പോലെ ഇസ്രായേലും കാസിം സൊലേമാനിയെ വലിയ ഭീഷണിയായിട്ടാണ് കണ്ടിരുന്നത് എന്നതാണ് വാസ്തവം.
1998 -ലാണ് ജനറൽ സൊലേമാനി ഖുദ്സ് ഫോഴ്‌സിന്റെ തലപ്പത്തെത്തുന്നത്. 1992 -ൽ ഹിസ്ബുല്ലാ തീവ്രവാദികൾ ബ്യൂണസ് അയേഴ്‌സിലെ ഇസ്രായേൽ എംബസി തകർത്തപ്പോൾ അതിന് വേണ്ട സഹായം ചെയ്തത് ഖുദ്സ് ഫോഴ്‌സ് ആണെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു.

2006 -ൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹിസ്ബുല്ലാ പക്ഷത്തിന് വേണ്ട ആയുധങ്ങൾ നൽകി സഹായിച്ചത് ഇറാനായിരുന്നു. കഴിഞ്ഞ കുറേ വര്ഷങ്ങളായി ഇസ്രായേൽ വിരുദ്ധ ശക്തികളായ ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ സംഘടനകളുടെ നേതാക്കളുമായി നിരന്തരം കണ്ടുമുട്ടിയിരുന്ന സൊലേമാനി അവയുടെ സംയോജനത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നു.

മൂന്നു വർഷം മുമ്പ് തന്നെ ഇസ്രായേൽ സൊലേമാനിയെ ഇല്ലാതാക്കാനുള്ള തീരുമാനം എടുത്തിരുന്നു എന്നും, 2018 പ്രസ്തുത തീരുമാനത്തിന് അമേരിക്കൻ ഗ്രീൻ സിഗ്നൽ കിട്ടും വരെ ഇസ്രായേൽ കാത്തിരിക്കുകയായിരുന്നു എന്നുമാണ് കുവൈറ്റിൽ നിന്നും പുറപ്പെടുന്ന അൽ ജരീദാ എന്ന പത്രം എഴുതിയത്. ഇസ്രായേൽ കൂടി അറിഞ്ഞുകൊണ്ടാണ് ഈ വധമെന്നാണ് ഈ ലേഖനത്തിലൂടെ അവർ പറഞ്ഞുവെച്ചത്.

ഇത്തരത്തിൽ ആകെ ഒരു ഇസ്രായേൽ വിരുദ്ധ വികാരം ഇറാനിലെ ഭരണാധികാരികൾക്കും സൈനിക നേതാക്കൾക്കും ഇടയിൽ നിറഞ്ഞു നിൽക്കെ, പ്രദേശത്ത് സാഹചര്യം വഷളായാൽ അത് ഏറ്റവും ആദ്യം ബാധിക്കുക ഇസ്രായേലിനെ ആയിരിക്കും.

അമേരിക്കയിലേക്ക് നേരിട്ടൊരു ആക്രമണം നടത്തുക എന്നത് ഇറാന് കുറച്ച പ്രയാസമുള്ള കാര്യമാണ്.അതുകൊണ്ടുതന്നെ അമേരിക്കസയുടെ സഖ്യ രാഷ്ട്രങ്ങളെയാവും ഇറാൻ ലക്ഷ്ട്യമിടുന്നത്.അതിൽ മുന്പന്തിയിലുള്ളത് ഇസ്രയേലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (1 hour ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (1 hour ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (1 hour ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (1 hour ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (2 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (2 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (2 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (3 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (4 hours ago)

Malayali Vartha Recommends