സുലെമാനി വധത്തിൽ ഐ എസ് സന്തോഷിക്കുന്നത് എന്തുകൊണ്ട്? വിചിത്രമാണ് പശ്ചിമേഷ്യ
സുലൈമാനിയുടെ വധത്തിൽ ഏറ്റവും കൂടുതൽ സന്തോഷം ഇപ്പോൾ ഐ എസ് തീവ്രവാദികൾക്കാണ് . അമേരിക്കയുടെ ഏറ്റവും വലിയ ലക്ഷ്യമായി അവർ പറയുന്നത് തീവ്രവാദികൾക്കെതിരെയുള്ള പോരാട്ടമാണ്. സുലൈമാനിയെ വധിച്ചതിനെ സംബന്ധിച്ച അമേരിക്കയുടെ വിശദീകരണവും ഈ നടപടി തീവ്രവാദത്തിനെതിരാണ് എന്നതു തന്നെ യായിരുന്നു. എന്നാൽ ഇപ്പോൾ സുലൈമാനിയുടെ വധത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതാകട്ടെ ഐ എസ ഭീകരരും.
സുലൈമാനി വധത്തോടെ അമേരിക്കയും ഇറാനുംതമ്മിലുള്ള പോര് മൂർച്ഛിക്കുകയും സായുധാക്രമണത്തിലേക്കു എത്തുന്ന സാഹചര്യം വരെ സൃഷ്ടിക്കപ്പെടുകയും ചെയ്തു.അമേരിക്കയുടെ സഖ്യ രാജ്യങ്ങൾക്കു പോലും ഭീഷണിയായി മാറിയ സുലൈമാനി വധത്തോടെ ഐ എസ് ഭീകരരുടെ നേരെയുള്ള ലക്ഷ്യത്തിൽ അയവു വരുത്തി സ്വയം പ്രതിരോധമേർപ്പെടുത്താനുള്ള ശ്രമത്തിലാണ് അമേരിക്ക.സൈനികരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ അവർക്കു മറ്റു മാർഗങ്ങളില്ല എന്ന് തന്നെ പറയാം. ഇപ്പോൾ സ്വയം പ്രതിരോധമേർപ്പെടുത്തുക എന്നത് തന്നെയാണ് അമേരിക്കയുടെ മുൻപിലുള്ള ഏക മാർഗം .
ബാഗ്ദാദിൽ വെച്ച ഇറാൻ സൈനിക മേധാവി സുലൈമാനിയെ അമേരിക്ക വധിച്ച വാർത്തകൾ പുറത്തു വന്നപ്പോൾ തന്നെ സുലൈമാനിയുടെ വധത്തിൽ പ്രതികരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു.അതുകൊണ്ടുതന്നെ ഇറാഖിലെയടക്കമുള്ള യു എസ സൈനിക താവളങ്ങൾ യുയുധാ സാധ്യത മുൻകൂട്ടി കണ്ടു കൊണ്ടുള്ള മുന്നൊരുക്കത്തിലായിരുന്നു. ഐ എസിന്റെ ശക്തമായ തിരി ച്ചുവരവിന് കളമൊരുക്കുന്ന സാഹചര്യമാണ്ഇപ്പോൾ സൃഷ്ടിക്കപ്പെട്ടതും.ഐ എസ് ക്യാമ്പുകൾ സന്തോഷിക്കാനുള്ള കാരണവും ഇതുതന്നെയാണ്,. ഇറാഖിലെ അമേരിക്കാൻ സൈനിക താവളങ്ങൾ പിൻവലിക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിക്കുന്ന പാർലമെന്റ് അംഗങ്ങൾക്കും ഈ സാഹചര്യം നൽകുന്ന സന്തോഷം ചെറുതല്ല.
ഐ എസ്ഭീകര വാദം കൂടുതൽ വേരുറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്.ഇറാഖിൽ നിന്ന് ഒരിക്കൽ ഉന്മൂലനം ചെയ്‌ത അൽഖൊയിതയുടെ പുതിയ വേർഷനാണ് ഐ എസ് .നിരവധിപേർ പിടിയിലാവുകയും മരിക്കുകയും ചെയ്തുവെങ്കിലും ഇപ്പോഴും തീവ്രവാദ സംഘടനയുടെ അടിവേരിളക്കാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.ഒരുപാട് ജീവിതങ്ങൾ ഇല്ലാതാക്കിയും അധിനിവേശം സ്ഥാപിച്ചും ഐ എസ അതിന്റെ തീവ്രവാദ പ്രവർത്തനം ഇറാഖിലും സിറിയയിലും കൂടുതൽ ശക്തമാക്കികൊണ്ടിരിക്കുകയാണ്.
തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിനായി ഇറാഖ് സൈനികരെ .പരിശീലിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കയും യൂറോപ്യൻ സൈനികരും.എന്നാൽ സുലൈമാനിയുടെ വധത്തോടെ അമേരിക്ക ഈ പരിശീലന പരിപാടി നിർത്തിവെച്ചിരിക്കുകയാണ്. ജർമനിയും ജോർദാനിൽ നിന്നും കുവൈത്തിൽ നിന്നും സൈനികരെ പിൻവലിച്ചിരിക്കുകയാണ്.ഐ എസ് തീവ്രവാദികളുടെ എല്ലാ വെല്ലുവിളികളെയും ധൈര്യപൂർവം ഏറ്റെടുക്കാറുള്ള ഇറാഖ് സൈനികർ എന്നാൽ അമേരിക്കയുടെ നിശ്ശബ്ദതയോടെ ബങ്കറുകളിൽ മറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha