ട്രംപിന്റെ വാദം പൊളിച്ചടുക്കി യുഎസ് പ്രതിരോധ വകുപ്പ് .... ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 ട്രൂപ്പ് യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി യുഎസ് പ്രതിരോധ വകുപ്പ്
ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 ട്രൂപ്പ് യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം ഇതോടെ പൊളിഞ്ഞു. അതിനിടെ യുക്രൈന്‍ വിമാനം അബദ്ധത്തില്‍ ആക്രമിച്ച സൈന്യത്തെ പിന്തുണച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖമനയി രംഗത്തെത്തി.
ക്രൂസ് മിസൈലാണെന്നു തെറ്റിദ്ധരിച്ച് വിമാനത്തിനുനേരെ മിസൈലാക്രമണം നടത്തിയതാണ് ദുരന്തത്തിനു കാരണമെന്ന് ഇറാന്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇതോടെ സൈന്യത്തിനെതിരേ ഇറാനില്‍ പലയിടങ്ങളിലും പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭത്തിനിടെ സുലൈമാനിയുടെ ചിത്രം കീറിയെറിഞ്ഞവരെയും ഖമേനി വിമര്‍ശിച്ചു. സുലൈമാനിയെ അപമാനിച്ച നൂറോളം പേരാണോ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തില്‍ തെരുവിലിറങ്ങിയ ലക്ഷക്കണക്കിനു പേരാണോ ശരിക്കുള്ള ഇറാന്‍ ജനതയെന്നും അദ്ദേഹം ചോദിച്ചു.
അതെ സമയം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇനി പരീക്ഷണകാലം. ഇറാന്‍ -യുഎസ് സംഘര്‍ഷം രൂക്ഷമായിരിക്കെ ട്രംപിന് സ്വന്തം രാജ്യത്ത് തിരിച്ചടി നേരിടുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഖാസിം സുലൈമാനിയുടെ വധത്തിന് ശേഷം നടത്തിയ പ്രകോപനപരമായ പ്രസ്താവനകള്‍ ട്രംപിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഡെമോക്രാറ്റുകള്‍ മാത്രമല്ല, ഡിഫന്‍സ് സെക്രട്ടറിയും സ്വന്തം പാര്‍ട്ടിക്കാരും വരെ ട്രംപിനെതിരെ തിരിഞ്ഞു. അതോടെയാണ് ട്രംപ് നയം മാറ്റുകയും യുദ്ധ സാഹചര്യം ഒഴിവാകുകയും ചെയ്തത്. ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളുടെ രേഖകള്‍ ജനപ്രതിനിധി സഭ ബുധനാഴ്ച സെനറ്റിലേക്കയക്കും. അടുത്തയാഴ്ച വിചാരണ തുടങ്ങാനാണ് സാധ്യത.
അതേ സമയം അല്‍ അസദ് താവളത്തിലെ 11 സൈനികര്‍ക്കാണ് ആക്രമണത്തിന്റെ ആഘാതം മൂലം തലച്ചോറിനു ക്ഷതമേറ്റത് സ്ഥിരീകരിക്കപ്പെട്ടു. ഇവരില്‍ 8 പേരെ വിദഗ്ധ ചികിത്സയ്ക്ക് ജര്‍മനിയിലേക്കും 3 പേരെ കുവൈത്തിലെക്കും കൊണ്ടുപോയി. ആക്രമണം നടക്കുമ്പോള്‍ താവളത്തിലെ 1,500 സൈനികരും ബങ്കറുകളിലായിരുന്നു. ഇതിനിടെ, യുഎസ് സേനയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം പുനരാരംഭിച്ചെന്ന റിപ്പോര്‍ട്ട് ഇറാഖ് നിഷേധിച്ചു.സെനറ്റില്‍ വിചാരണ തുടങ്ങാനിരിക്കെ പ്രസിഡന്റ് ട്രംപിനെതിരെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി പുതിയ തെളിവുകള്‍ പുറത്തുവിട്ടു. ട്രംപിന്റെ അഭിഭാഷകനായ റൂഡി ഗലിയാനിയുടെ സഹായി ലെവ് പര്‍നാസില്‍ നിന്ന് ലഭിച്ച ഒരു രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. ജോ ബൈഡനെതിരായ കേസ് അന്വേഷിക്കാന്‍ യുക്രൈന്‍ പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടുവെന്നതിനുള്ള കൈയെഴുത്ത് രേഖകളാണ് ഇവ. യുക്രൈനിലെ യുഎസ് സ്ഥനപതി മേരി യവനോവിച്ചിനെ പുറത്താക്കുന്നതിന് മുമ്പ് പര്‍നാസും ഗലിയാനിയും തമ്മില്‍ നടന്ന സംഭാഷണങ്ങളില്‍ നിന്നുള്ളതാണ് തെളിവുകള്‍.
സൈന്യം രാജ്യത്തിന്റെ സുരക്ഷയാണ് പരിഗണിച്ചത്. ട്രംപ് കോമാളിയാണ്. ഇറാനുമേല്‍ വിഷം പുരട്ടിയ കത്തി കുത്തിയിറക്കുകയാണ് ട്രംപ് ചെയ്യുന്നതെന്നും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ ശേഷം ഖമനയി പറഞ്ഞു.
https://www.facebook.com/Malayalivartha