മുറിവേറ്റ മുഖവുമായി സോണിയ ഗാന്ധിയും മിഷേല്‍ ഓബാമയും; സ്ത്രീകളനുഭവിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ക്യാമ്പയിനുമായി ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റ്
സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 25 ലോകമെമ്പാടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിച്ചു വരുന്നു. എന്നാൽ പോലും അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾ ലോകത്തെമ്പാടും കുറവല്ല. പല തരത്തിലുള്ള ചൂഷണങ്ങൾക്ക് സ്ത്രീകൾ ഇരയാകുന്നു.
സ്ത്രീകളനുഭവിക്കുന്ന അതിക്രമങ്ങള്‍ തുറന്നു കാട്ടാന്‍ ലോക നേതാക്കളുടെ മുറിവേറ്റ മുഖവുമായി ക്യാമ്പയിനുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റ് അലക്‌സാന്ദ്രോ പലോംബോ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി സോണിയ ഗാന്ധി, മിഷേല്‍ ഒബാമ, ഹിലാരി ക്ലിന്റണ്‍ തുടങ്ങിയ വനിതാ ലോക നേതാക്കളുടെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ ഉപയോഗിച്ചത്.
‘ഞാന്‍ ഒരു സ്ത്രീയായതുകൊണ്ട് മാത്രം…. ഞാന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാണ്, എനിക്ക് ശമ്പളം കുറവാണ്, എനിക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാന്‍ എനിക്ക് അവകാശമില്ല, ഞാന്‍ ആരെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് എനിക്ക് തീരുമാനിക്കാന്‍ കഴിയില്ല, ഞാന്‍ ബലാല്‍ക്കാരത്തിനിരയായി എന്നിങ്ങനെ കുറിച്ചു കൊണ്ടാണ് അലക്‌സാന്ദ്രോ പലോംബോ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha