ആരവങ്ങൾ ഉയർന്ന സ്റ്റേഡിയം ഇപ്പോൾ മോർച്ചറി; കോറോണയിലൂടെ മാറിമറിയുന്ന കാഴ്ചകൾ, കണ്ടുനിൽക്കാനാകാതെ പ്രവാസികൾ
ലോകം കൊറോണ വൈറസിന്റെ വ്യാപനത്തിൽ ചുറ്റും കേൾക്കുന്ന വാർത്തകൾ വളരെ ദുഃഖം നൽകുന്നവയാണ്. ആശുപത്രികളിലും വൃദ്ധമന്ദിരങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുകയാണ്. ആരോഗ്യപ്രവർത്തകർ പോലും കോവിഡ് പിടിപെട്ടു മരിക്കുന്ന കാഴ്ച ഏറെ ഞെട്ടൽ ഉളവാക്കുന്നു. എന്നാൽ സാധാരണക്കാർ ഭീതിയിൽ വീടുകളിൽ കഴിയുന്നു. വിറങ്ങലിച്ചു നിൽക്കുകയാണു സ്പെയിനിലെ ഓരോ നഗരങ്ങളും. ഇതേതുടർന്ന് ഏപ്രിൽ 14വരെ ലോക്‌ഡൗൺ നീട്ടി. ശേഷം നിരത്തുകളിൽ പട്ടാളമിറങ്ങി.
അങ്ങനെ ഓരോ വാഹനവും അവർ തടയുന്നു. ആരെയും എങ്ങോട്ടും ഒരുതരത്തിലും വിടുന്നില്ല. അങ്ങനെ ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. തലസ്ഥാനമായ മഡ്രിഡിലെ ഒരു ഐസ് ഹോക്കി സ്റ്റേഡിയം മോർച്ചറിയാക്കി മാറ്റിയെന്നും വാർത്തകൾ വന്നു. എല്ലാം നൽകുന്നത് കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണ്. ആദ്യം മഡ്രിഡിലായിരുന്നു രോഗം കൂടുതൽ സ്ഥിരീകരിച്ചത്. തുടർന്ന് ഇപ്പോൾ രാജ്യം മുഴുവനും കോവിഡിന്റെ പിടിയിലാണ്.
രണ്ടാഴ്ചയായി ഞങ്ങൾ പുറംലോകം കണ്ടിട്ട്. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും ഭർത്താവും ഒന്നര വയസ്സുകാരി മകളും. കഴിഞ്ഞ 14 മുതൽ രാജ്യത്തു ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് ഒരു പ്രവാസി മലയാളി പറയുകയുണ്ടായി. ആവശ്യങ്ങൾക്കായി ആഴ്ചയിൽ ഒരുദിവസം ഒരാൾക്കു മാത്രം പുറത്തിറങ്ങാം. വീടിനോട് ഏറ്റവുമടുത്ത കടയിൽപോയി അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങാവുന്നതാണ്. എത്രയും പെട്ടെന്നു വീട്ടിലേക്കു മടങ്ങണമെന്നു മാത്രമാണ് നൽകുന്ന നിർദ്ദേശം.
എന്നാൽ ഏക ആശ്വാസമെന്നു പറയാവുന്നത്, എല്ലാ ദിവസവും രാത്രി 8നു വീടിന്റെ ബാൽക്കണിയിലേക്ക് ഇറങ്ങി രാജ്യത്തെ ആരോഗ്യപ്രവർത്തകർക്കായി കയ്യടിക്കാം എന്നത് തന്നെയാണ്. ചുറ്റിലും മനുഷ്യജന്മങ്ങളുണ്ടെന്ന് ഓർക്കുന്നത് ആ സമയത്തു മാത്രമാണ് ആശ്വാസത്തിലേക്ക് നയിക്കുന്നത്.
https://www.facebook.com/Malayalivartha