Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...


രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...

ഒട്ടും വൃത്തിയില്ലാത്ത ജനങ്ങള്‍; കൊറോണ പടരുമോ എന്നുള്ള ഭയം; ആഹാരം തീരാറായി; പുറത്തിറങ്ങിയാല്‍ അടിച്ചുകൊല്ലും; ഹെയ്തി എന്ന കരീബിയന്‍ രാജ്യത്തെ 33 മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

02 APRIL 2020 04:55 PM IST
മലയാളി വാര്‍ത്ത

അതി ഭീതിജനകമാണ് ഹെയ്തി എന്ന കരീബിയന്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ. പുറത്തിറങ്ങിയാല്‍ അടിച്ചുകൊല്ലും കുടുങ്ങിയ കൊച്ചുകുഞ്ഞുങ്ങളും കുടുംബങ്ങളും അടങ്ങിയ 33 മലയാളികള്‍. ആകെ 80 ഇന്ത്യക്കാര്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. അതില്‍ 33 ഉം മലയാളികള്‍ കൊറോണ രാജ്യത്ത് എത്തിച്ചത് വിദേശികളാണെന്ന വിശ്വാസത്തിലാണ് ഹെയ്തിയിലുളളവര്‍. അതുകൊണ്ടുതന്നെ സ്വദേശികളല്ലാത്തവരെ കണ്ടാല്‍ ആക്രമിക്കുകയാണ് ഇവിടെയുള്ളവര്‍.

ഹെയ്തിയില്‍ ഇതുവരെ 15 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. വളരെ വേഗം ഇത് സമൂഹികവ്യാപനത്തിലെത്തുമെന്ന് ഭയപ്പെടുകയാണ് ഇവിടെയുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍. ശുചിത്വമില്ലായ്മയാണ് പ്രധാന ഘടകം. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറിയ ദ്വീപായതിനാല്‍ അതും വലിയ പ്രതിസന്ധി ഉയര്‍ത്തുന്നു. ഇവിടെ ഒരാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതിന് യാതൊരു തടസ്സവുമില്ല. സ്വന്തമായി ഭക്ഷണ ഉല്‍പാദമില്ലാത്ത ഹെയ്തിയിലേയ്ക്ക് വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ രാജ്യം കാര്യമായ ഭക്ഷണക്ഷാമത്തിന്റെ ഭീഷണിയിലുമാണ്. ഒരാഴ്ച കൂടി കഴിയുന്നതിനുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രമാണ് ബാക്കി. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയാല്‍ ആക്രമണത്തിന് ഇരയാകും. കൊള്ളയും തട്ടിക്കൊണ്ടു പോകലും മാത്രം പരിചയമുള്ള പ്രദേശവാസികള്‍ ആക്രമിക്കുമെന്ന ഭീതിയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആരും പുറത്തിറങ്ങുന്നില്ല. കുഞ്ഞുങ്ങളും കുടുംബവുമെല്ലാം ഉള്ളതിനാല്‍ എത്രയും പെട്ടെന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ എല്ലാം ആവശ്യം. അല്ലാത്ത പക്ഷം ജീവിതം എന്താകുമെന്ന ആശങ്കയിലാണ് എല്ലാവരും. സൗകര്യമൊരുങ്ങിയാല്‍ എല്ലാ ഇന്ത്യക്കാരും രാജ്യം വിടാനും തയ്യാറാണ്.

ഇവിടെയുള്ളവര്‍ക്ക് വിദ്യാഭ്യാസമോ കാര്യമായ വരുമാന മാര്‍ഗങ്ങളോ ഇല്ല. അതിനാല്‍ കഴിഞ്ഞദിവസം കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 11 വയസുകാരനായ സ്വന്തം നാട്ടുകാരനെ ഇവരില്‍ ഒരു സംഘംകൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതെല്ലാം ഇവരെ നന്നേ ഭയപ്പെടുത്തുന്നുണ്ട്.

എയര്‍ ലിഫ്റ്റിന് സാഹചര്യമൊരുക്കണമെന്ന് സര്‍ക്കാരിനോടും ഇന്ത്യന്‍ എംബസിയോടും ആവശ്യപ്പെട്ടിരുന്നു. 80 പേര്‍ക്ക് വേണ്ടി മാത്രമായി വിമാനം വരുത്തുന്നത് കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുമെന്ന വിവരമാണ് എംബസിയില്‍ നിന്ന് അറിയാനായത്. അടുത്ത ദിവസം ഇവിടെ നിന്ന് യുഎസിലേയ്ക്ക് ഒരു ഫ്‌ലൈറ്റ് അവരുടെ പൗരന്‍മാര്‍ക്കായി അയയ്ക്കുന്നുണ്ട്. പണം നല്‍കിയാല്‍ അതില്‍ അമേരിക്കയില്‍ എത്തിക്കാമെന്ന് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ടെന്നുള്ള വാര്‍ത്തയും ഇവര്‍ പങ്കുവക്കുന്നു,

സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള പട്ടിണി രാജ്യമായ ഹെയ്തി ആദ്യം സ്വാതന്ത്ര്യം നേടിയ കരീബിയന്‍ രാജ്യമാണ്. പകര്‍ച്ച വ്യാധികളും ഭൂചലനങ്ങളുമെല്ലാം നേരിട്ട ഇവിടുത്തെ ജനം, പ്രത്യേകിച്ച് താഴെത്തട്ടിലുള്ളവരുടെ ജീവിതം വളരെ ശോചനീയമാണ്. 2010ല്‍ റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് രാജ്യം തകര്‍ന്നടിഞ്ഞിരുന്നു. തൊട്ടു പിന്നാലെയെത്തിയ കോളറയില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചു.

ചെളി പോലും ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ഹെയ്തിയിലെ ദരിദ്രരുടെ വിവരങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്തു വന്നത് രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കനത്തതോടെ രാജ്യത്ത് ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളും ശക്തമായി ഉയര്‍ന്നു. ഓരോഘട്ടത്തിലും പ്രതിസന്ധികളില്‍ നിന്നു കരകയറിയ ചരിത്രം ഈ നാടിനുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിതം എല്ലാക്കാലത്തും ദുരിതം നിറഞ്ഞതാണ്. ഇവിയെയാണ് മലയാളികളടങ്ങുന്ന സംഘം ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവംബർ 30 നാണ് അ‍ഞ്ചു പേര്‍ക്കെതിരെ കേസെടുത്തത്  (9 minutes ago)

ട്രെയിനിന്റെ എൻജിനോട് ചേർന്ന് ലോക്കോ പൈലറ്റ്  (16 minutes ago)

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും....  (26 minutes ago)

മന്ത്രിമാർ ഇന്ന് ലോക്ഭവനിലെത്തി ഗവർണർ ആർ.വി ആർലേക്കറെ കാണും  (37 minutes ago)

നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്  (59 minutes ago)

ആ ജഡ്ജി ഇതേ ചെയ്യു.... ചാണക്യ തന്ത്രം, കൂടോത്രത്തിൽ എരിഞ്ഞ് ആ പെണ്ണ്'.... എനിക്ക് രണ്ട് പറയാൻ ഉണ്ട്  (8 hours ago)

മീനാക്ഷിയുടെ കല്യാണത്തിന് മഞ്ജുവിനെ വീട്ടിൽ അടിപ്പിക്കില്ല...! PLAN ഇങ്ങനെ ഇനി സംഭവിക്കുന്നത് ഇത്...!  (8 hours ago)

ട്വന്റി 20യില്‍ ഇന്ത്യക്ക് ഗംഭീര വിജയം  (8 hours ago)

കൊട്ടിക്കലാശത്തിനിടെ വാഹനത്തിന് മുകളില്‍ നിന്ന് വീണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന് പരിക്ക്  (8 hours ago)

യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു വിമാനക്കമ്പനിയേയും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി  (9 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍പോളിങ് 71 ശതമാനം കടന്നു  (9 hours ago)

കാണാതായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

ആകെയുള്ളതിലും ഒരു വോട്ട് കൂടുതലെന്ന പരാതിയുമായി എല്‍ഡിഎഫ്  (9 hours ago)

ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍  (9 hours ago)

ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖയെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി  (11 hours ago)

Malayali Vartha Recommends