Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഒട്ടും വൃത്തിയില്ലാത്ത ജനങ്ങള്‍; കൊറോണ പടരുമോ എന്നുള്ള ഭയം; ആഹാരം തീരാറായി; പുറത്തിറങ്ങിയാല്‍ അടിച്ചുകൊല്ലും; ഹെയ്തി എന്ന കരീബിയന്‍ രാജ്യത്തെ 33 മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

02 APRIL 2020 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായി കത്തിച്ച് ഹൂതികൾ പെറും ദ്വീപിൽ സ്ഫോടനം ഇറാന്റെ തല പിളർത്തി അറബിക്കൂട്ടങ്ങൾ..!

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം

ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

അതി ഭീതിജനകമാണ് ഹെയ്തി എന്ന കരീബിയന്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ. പുറത്തിറങ്ങിയാല്‍ അടിച്ചുകൊല്ലും കുടുങ്ങിയ കൊച്ചുകുഞ്ഞുങ്ങളും കുടുംബങ്ങളും അടങ്ങിയ 33 മലയാളികള്‍. ആകെ 80 ഇന്ത്യക്കാര്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. അതില്‍ 33 ഉം മലയാളികള്‍ കൊറോണ രാജ്യത്ത് എത്തിച്ചത് വിദേശികളാണെന്ന വിശ്വാസത്തിലാണ് ഹെയ്തിയിലുളളവര്‍. അതുകൊണ്ടുതന്നെ സ്വദേശികളല്ലാത്തവരെ കണ്ടാല്‍ ആക്രമിക്കുകയാണ് ഇവിടെയുള്ളവര്‍.

ഹെയ്തിയില്‍ ഇതുവരെ 15 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. വളരെ വേഗം ഇത് സമൂഹികവ്യാപനത്തിലെത്തുമെന്ന് ഭയപ്പെടുകയാണ് ഇവിടെയുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍. ശുചിത്വമില്ലായ്മയാണ് പ്രധാന ഘടകം. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറിയ ദ്വീപായതിനാല്‍ അതും വലിയ പ്രതിസന്ധി ഉയര്‍ത്തുന്നു. ഇവിടെ ഒരാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതിന് യാതൊരു തടസ്സവുമില്ല. സ്വന്തമായി ഭക്ഷണ ഉല്‍പാദമില്ലാത്ത ഹെയ്തിയിലേയ്ക്ക് വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ രാജ്യം കാര്യമായ ഭക്ഷണക്ഷാമത്തിന്റെ ഭീഷണിയിലുമാണ്. ഒരാഴ്ച കൂടി കഴിയുന്നതിനുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രമാണ് ബാക്കി. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയാല്‍ ആക്രമണത്തിന് ഇരയാകും. കൊള്ളയും തട്ടിക്കൊണ്ടു പോകലും മാത്രം പരിചയമുള്ള പ്രദേശവാസികള്‍ ആക്രമിക്കുമെന്ന ഭീതിയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആരും പുറത്തിറങ്ങുന്നില്ല. കുഞ്ഞുങ്ങളും കുടുംബവുമെല്ലാം ഉള്ളതിനാല്‍ എത്രയും പെട്ടെന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ എല്ലാം ആവശ്യം. അല്ലാത്ത പക്ഷം ജീവിതം എന്താകുമെന്ന ആശങ്കയിലാണ് എല്ലാവരും. സൗകര്യമൊരുങ്ങിയാല്‍ എല്ലാ ഇന്ത്യക്കാരും രാജ്യം വിടാനും തയ്യാറാണ്.

ഇവിടെയുള്ളവര്‍ക്ക് വിദ്യാഭ്യാസമോ കാര്യമായ വരുമാന മാര്‍ഗങ്ങളോ ഇല്ല. അതിനാല്‍ കഴിഞ്ഞദിവസം കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 11 വയസുകാരനായ സ്വന്തം നാട്ടുകാരനെ ഇവരില്‍ ഒരു സംഘംകൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതെല്ലാം ഇവരെ നന്നേ ഭയപ്പെടുത്തുന്നുണ്ട്.

എയര്‍ ലിഫ്റ്റിന് സാഹചര്യമൊരുക്കണമെന്ന് സര്‍ക്കാരിനോടും ഇന്ത്യന്‍ എംബസിയോടും ആവശ്യപ്പെട്ടിരുന്നു. 80 പേര്‍ക്ക് വേണ്ടി മാത്രമായി വിമാനം വരുത്തുന്നത് കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുമെന്ന വിവരമാണ് എംബസിയില്‍ നിന്ന് അറിയാനായത്. അടുത്ത ദിവസം ഇവിടെ നിന്ന് യുഎസിലേയ്ക്ക് ഒരു ഫ്‌ലൈറ്റ് അവരുടെ പൗരന്‍മാര്‍ക്കായി അയയ്ക്കുന്നുണ്ട്. പണം നല്‍കിയാല്‍ അതില്‍ അമേരിക്കയില്‍ എത്തിക്കാമെന്ന് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ടെന്നുള്ള വാര്‍ത്തയും ഇവര്‍ പങ്കുവക്കുന്നു,

സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള പട്ടിണി രാജ്യമായ ഹെയ്തി ആദ്യം സ്വാതന്ത്ര്യം നേടിയ കരീബിയന്‍ രാജ്യമാണ്. പകര്‍ച്ച വ്യാധികളും ഭൂചലനങ്ങളുമെല്ലാം നേരിട്ട ഇവിടുത്തെ ജനം, പ്രത്യേകിച്ച് താഴെത്തട്ടിലുള്ളവരുടെ ജീവിതം വളരെ ശോചനീയമാണ്. 2010ല്‍ റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് രാജ്യം തകര്‍ന്നടിഞ്ഞിരുന്നു. തൊട്ടു പിന്നാലെയെത്തിയ കോളറയില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചു.

ചെളി പോലും ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ഹെയ്തിയിലെ ദരിദ്രരുടെ വിവരങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്തു വന്നത് രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കനത്തതോടെ രാജ്യത്ത് ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളും ശക്തമായി ഉയര്‍ന്നു. ഓരോഘട്ടത്തിലും പ്രതിസന്ധികളില്‍ നിന്നു കരകയറിയ ചരിത്രം ഈ നാടിനുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിതം എല്ലാക്കാലത്തും ദുരിതം നിറഞ്ഞതാണ്. ഇവിയെയാണ് മലയാളികളടങ്ങുന്ന സംഘം ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (22 minutes ago)

108 ആംബുലൻസ് സമരം  (34 minutes ago)

POWER CUT വിമർശിച്ച് എം എം മണി  (39 minutes ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (52 minutes ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (57 minutes ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (1 hour ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (1 hour ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (1 hour ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (1 hour ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (1 hour ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (1 hour ago)

ED സർക്കാരിന് നിയമോപദേശം നൽകും  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം; ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം: ടീമുകള്‍ അറിയപ്പെടുക വള്ളങ്ങളുടെ പേരില്‍ തന്നെ...  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊലപാതകം: യുവതി ഗർഭിണിയാണെന്ന സംശയത്തിൽ വാക്കേറ്റം; അമ്മയെയും മകളെയും കൊലപ്പെടുത്തിയത് അതിക്രൂരമായി...  (1 hour ago)

Prison-food Menu സർക്കാർ ഖജനാവിലേക്ക് കോടികൾ  (1 hour ago)

Malayali Vartha Recommends