Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഒട്ടും വൃത്തിയില്ലാത്ത ജനങ്ങള്‍; കൊറോണ പടരുമോ എന്നുള്ള ഭയം; ആഹാരം തീരാറായി; പുറത്തിറങ്ങിയാല്‍ അടിച്ചുകൊല്ലും; ഹെയ്തി എന്ന കരീബിയന്‍ രാജ്യത്തെ 33 മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

02 APRIL 2020 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

അതി ഭീതിജനകമാണ് ഹെയ്തി എന്ന കരീബിയന്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ. പുറത്തിറങ്ങിയാല്‍ അടിച്ചുകൊല്ലും കുടുങ്ങിയ കൊച്ചുകുഞ്ഞുങ്ങളും കുടുംബങ്ങളും അടങ്ങിയ 33 മലയാളികള്‍. ആകെ 80 ഇന്ത്യക്കാര്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. അതില്‍ 33 ഉം മലയാളികള്‍ കൊറോണ രാജ്യത്ത് എത്തിച്ചത് വിദേശികളാണെന്ന വിശ്വാസത്തിലാണ് ഹെയ്തിയിലുളളവര്‍. അതുകൊണ്ടുതന്നെ സ്വദേശികളല്ലാത്തവരെ കണ്ടാല്‍ ആക്രമിക്കുകയാണ് ഇവിടെയുള്ളവര്‍.

ഹെയ്തിയില്‍ ഇതുവരെ 15 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. വളരെ വേഗം ഇത് സമൂഹികവ്യാപനത്തിലെത്തുമെന്ന് ഭയപ്പെടുകയാണ് ഇവിടെയുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍. ശുചിത്വമില്ലായ്മയാണ് പ്രധാന ഘടകം. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറിയ ദ്വീപായതിനാല്‍ അതും വലിയ പ്രതിസന്ധി ഉയര്‍ത്തുന്നു. ഇവിടെ ഒരാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതിന് യാതൊരു തടസ്സവുമില്ല. സ്വന്തമായി ഭക്ഷണ ഉല്‍പാദമില്ലാത്ത ഹെയ്തിയിലേയ്ക്ക് വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ രാജ്യം കാര്യമായ ഭക്ഷണക്ഷാമത്തിന്റെ ഭീഷണിയിലുമാണ്. ഒരാഴ്ച കൂടി കഴിയുന്നതിനുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രമാണ് ബാക്കി. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയാല്‍ ആക്രമണത്തിന് ഇരയാകും. കൊള്ളയും തട്ടിക്കൊണ്ടു പോകലും മാത്രം പരിചയമുള്ള പ്രദേശവാസികള്‍ ആക്രമിക്കുമെന്ന ഭീതിയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആരും പുറത്തിറങ്ങുന്നില്ല. കുഞ്ഞുങ്ങളും കുടുംബവുമെല്ലാം ഉള്ളതിനാല്‍ എത്രയും പെട്ടെന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ എല്ലാം ആവശ്യം. അല്ലാത്ത പക്ഷം ജീവിതം എന്താകുമെന്ന ആശങ്കയിലാണ് എല്ലാവരും. സൗകര്യമൊരുങ്ങിയാല്‍ എല്ലാ ഇന്ത്യക്കാരും രാജ്യം വിടാനും തയ്യാറാണ്.

ഇവിടെയുള്ളവര്‍ക്ക് വിദ്യാഭ്യാസമോ കാര്യമായ വരുമാന മാര്‍ഗങ്ങളോ ഇല്ല. അതിനാല്‍ കഴിഞ്ഞദിവസം കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 11 വയസുകാരനായ സ്വന്തം നാട്ടുകാരനെ ഇവരില്‍ ഒരു സംഘംകൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതെല്ലാം ഇവരെ നന്നേ ഭയപ്പെടുത്തുന്നുണ്ട്.

എയര്‍ ലിഫ്റ്റിന് സാഹചര്യമൊരുക്കണമെന്ന് സര്‍ക്കാരിനോടും ഇന്ത്യന്‍ എംബസിയോടും ആവശ്യപ്പെട്ടിരുന്നു. 80 പേര്‍ക്ക് വേണ്ടി മാത്രമായി വിമാനം വരുത്തുന്നത് കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുമെന്ന വിവരമാണ് എംബസിയില്‍ നിന്ന് അറിയാനായത്. അടുത്ത ദിവസം ഇവിടെ നിന്ന് യുഎസിലേയ്ക്ക് ഒരു ഫ്‌ലൈറ്റ് അവരുടെ പൗരന്‍മാര്‍ക്കായി അയയ്ക്കുന്നുണ്ട്. പണം നല്‍കിയാല്‍ അതില്‍ അമേരിക്കയില്‍ എത്തിക്കാമെന്ന് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ടെന്നുള്ള വാര്‍ത്തയും ഇവര്‍ പങ്കുവക്കുന്നു,

സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള പട്ടിണി രാജ്യമായ ഹെയ്തി ആദ്യം സ്വാതന്ത്ര്യം നേടിയ കരീബിയന്‍ രാജ്യമാണ്. പകര്‍ച്ച വ്യാധികളും ഭൂചലനങ്ങളുമെല്ലാം നേരിട്ട ഇവിടുത്തെ ജനം, പ്രത്യേകിച്ച് താഴെത്തട്ടിലുള്ളവരുടെ ജീവിതം വളരെ ശോചനീയമാണ്. 2010ല്‍ റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് രാജ്യം തകര്‍ന്നടിഞ്ഞിരുന്നു. തൊട്ടു പിന്നാലെയെത്തിയ കോളറയില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചു.

ചെളി പോലും ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ഹെയ്തിയിലെ ദരിദ്രരുടെ വിവരങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്തു വന്നത് രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കനത്തതോടെ രാജ്യത്ത് ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളും ശക്തമായി ഉയര്‍ന്നു. ഓരോഘട്ടത്തിലും പ്രതിസന്ധികളില്‍ നിന്നു കരകയറിയ ചരിത്രം ഈ നാടിനുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിതം എല്ലാക്കാലത്തും ദുരിതം നിറഞ്ഞതാണ്. ഇവിയെയാണ് മലയാളികളടങ്ങുന്ന സംഘം ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (1 hour ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (1 hour ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (2 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (2 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (2 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (3 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (3 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (4 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (5 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (5 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (5 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (5 hours ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (5 hours ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

Malayali Vartha Recommends