തീര്‍ച്ചയായും നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യും; ബോളിവുഡ് ഇതിഹാസങ്ങളായ ഋഷി കപൂറിെന്റയും ഇര്ഫാന് ഖാെന്റയും മരണത്തില്‍ അഗാധ ദു:ഖം പ്രകടിപ്പിച്ച് മുതിര്‍ന്ന യു.എസ് നയതന്ത്ര പ്രതിനിധി ആലിസ് വെല്‍സ്

ബോളിവുഡ് ഇതിഹാസങ്ങളായ ഋഷി കപൂറിെന്റയും ഇര്ഫാന് ഖാെന്റയും മരണത്തില്‍ അഗാധ ദു:ഖം പ്രകടിപ്പിച്ച് മുതിര്‍ന്ന യു.എസ് നയതന്ത്ര പ്രതിനിധി ആലിസ് വെല്‍സ് രംഗത്ത്. ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ നിങ്ങളെ മിസ് ചെയ്യുമെന്ന് അവര്‍ കുറിച്ചു.
ഒരു ദിവസത്തെ ഇടവേളകളിലായി വിടപറഞ്ഞ രണ്ട് ബോളിവുഡ് ഇതിഹാസങ്ങള്‍. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ നായകരാണവര്‍. തീര്‍ച്ചയായും നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യും.-അവര്‍ ട്വീറ്റ് ചെയ്തു.
അര്‍ബുദത്തോട് പടപൊരുതിയാണ് ഇരു നടന്‍മാരും വിടവാങ്ങിയത്. ഇര്‍ഫാന്‍ഖാന്‍ ബുധനാഴ്ചയും ഋഷി കപൂര്‍ വ്യാഴാഴ്ചയുമാണ് അന്തരിച്ചത്.
ഇന്ത്യൻ ചലച്ചിത്രലോകം കണ്ട എക്കാലത്തെയും ജനപ്രിയ നടന്മാരിലൊരാളും സംവിധായകനും നിർമാതാവുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂർ, പിതാവ് സംവിധാനം ചെയ്ത ‘ശ്രീ 420’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘പ്യാർ ഹുവാ ഇക്റാർ ഹുവാ...’ എന്ന ഗാനത്തിൽ മുഖം കാട്ടിയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറിയത്. പിതാവ് രാജ് കപൂർ സംവിധാനം ചെയ്ത ‘മേരാ നാം ജോക്കർ’ എന്നീ ചിത്രത്തിൽ നായകനായ പിതാവിന്റെ തന്നെ കുട്ടിക്കാലം അവതരിപ്പിച്ചായിരുന്നു പിന്നീടുള്ള വരവ്. 1970 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്കാരവും നേടി.
1973 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലക്ട് ചെയ്ത ചിത്രമായും ‘ബോബി’ മാറി. ഈ ചിത്രത്തിലൂടെ മികച്ച നടനുളള ഫിലിം ഫെയർ പുരസ്കാരവും ഋഷിയെ തേടിയെത്തി. അക്കാലത്തെ സോവിയറ്റ് യൂണിയനിൽ ഏറെ ഹിറ്റായി മാറിയ ‘ബോബി’ വിദേശ ചലച്ചിത്ര രംഗത്തും ഏറെ പ്രശസ്തമായി. സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ ഏക്കാലത്തെയും 20 വലിയ ഹിറ്റ് സിനിമകളിലൊന്നാണ് ‘ബോബി’.
തന്നെ നായകനായി അവതരിപ്പിക്കാൻ പിതാവ് ഒരുക്കിയ ചിത്രമെന്നാണ് ‘ബോബി’ അറിയപ്പെട്ടതെങ്കിലും ‘മേരാ നാം ജോക്കറി’ന്റെ നിർമാണത്തിലുണ്ടായ കടംവീട്ടാനാണ് ‘ബോബി’യെന്ന ടീനേജ് ലൗ സ്റ്റോറി പിതാവ് നിർമിച്ചതെന്ന് പിന്നീട് ഒരു അഭിമുഖത്തിൽ ഋഷി പറഞ്ഞു. അക്കാലത്തെ ജനപ്രിയ താരം രാജേഷ് ഖന്നയെ നായകനാക്കാനായിരുന്നു ശ്രമം. എന്നാൽ സാമ്പത്തിക ബാധ്യത കാരണം ഖന്നയെ നായകനാക്കാനായില്ല. പകരക്കാരനെന്ന നിലയിൽ തേടിയെത്തിയ നായകസ്ഥാനം ഋഷിയുടെ ജീവിതത്തിലെ വഴിത്തിരിവായി. ബോളിവുഡ് ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി
ബോബി, റാഫൂ ചക്കർ, കർസ്, ഹം കിസീ സെ കം നഹി, അമർ അക്ബർ ആന്റണി, ലൈല മജ്നൂ, പ്രേം രോഗ്, ഹണിമൂൺ, ചാന്ദനി, സർഗം, ബോൽ രാധാ ബോൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ റൊമാന്റിക് യുഗം സൃഷ്ടിച്ച അദ്ദേഹം ഈ ചിത്രങ്ങളിലെ വ്യത്യസ്തമായ റൊമാന്റിക് ഗാനമൂഹൂർത്തങ്ങളിലൂടെയും ആരാധകശ്രദ്ധ നേടി. 1973 നും 1981 നുമിടയിൽ 15 ചിത്രങ്ങളിൽ തന്റെ നായികയായ നീതു സിങ്ങിനെ ഋഷി1980 ൽ ജീവിതസഖിയാക്കി.
സിനിമാ ലോകത്തെ ഇതിഹാസ താരം ഇര്‍ഫാന് ഖാന് 2018ലാണ്ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയത്. വന്‍കുടലിലെ അണുബാധ മൂലം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇര്‍ഫാന്‍ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ ഖാന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും പത്മശ്രീയും അടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണ്‍ കാരണം ലണ്ടനിലെ പ്രതിമാസ ചികില്‍സ മുടങ്ങിയതാണ് ആരോഗ്യനില വഷളാക്കിയത്. കഴിഞ്ഞ ശനിയാഴ്ച ഇര്‍ഫാന്‍ ഖാന്റെ മാതാവ് മരണമടഞ്ഞിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാരണം ജയ്പൂരിലെത്തി സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇര്‍ഫാന് കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha
























