സ്വീഡനില്‍ രാഷ്ട്രീയാഭയം തേടിയ പാക് മാധ്യമ പ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; മരിച്ചത് പാകിസ്താനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തിയ വ്യക്തി

പാകിസ്താനില്‍ നിന്ന് രക്ഷപ്പെട്ട് സ്വീഡനില്‍ രാഷ്ട്രീയ അഭയം തേടിയ ബലൂച് മാധ്യമപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. സാജിദ് ഹുസൈന്‍ എന്ന മാധ്യമപ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു.
ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയിട്ട് ഓരാഴ്ചയോളമായെന്നാണ് വിവരം. മാര്‍ച്ച് രണ്ടിനാണ് സാജിദ് ഹുസൈനെ കാണാതാകുന്നത്. ഏപ്രില്‍ 23 ന് സ്റ്റോക്‌ഹോമിന് സമീപമുള്ള അപ്‌സലയില്‍ ഫൈറിസ് നദീതീരത്ത് നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു.
മൃതദേഹ പരിശോധനയില്‍ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നാണ് വെളിപ്പെട്ടത്. അപകടമോ കൊലപാതകമോ ആതമഹത്യയോ ആകാം. എന്നാല്‍ കാരണം നിലവില്‍ അവ്യക്തമാണെന്നാണ് പോലീസ് പറയുന്നത്.
പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ബലൂചിസ്താന്‍ ടൈംസ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ചീഫ് എഡിറ്ററായിരുന്നു സാജിദ് ഹുസൈന്‍. പ്രവിശ്യയിലെ മയക്കുമരുന്ന് കള്ളക്കടത്തുകള്‍, ആളുകളെ തട്ടിക്കൊണ്ടുപോകല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ ആളായിരുന്നു സാജിദ്.
വധഭീഷണികളെ തുടര്‍ന്ന് പാകിസ്താനില്‍ നിന്ന് പലായനം ചെയ്ത് സ്വീഡനില്‍ രാഷ്ട്രീയാഭയം തേടിയ ഇദ്ദേഹം അപ്‌സലായില്‍ പാര്‍ട്ട് ടൈം പ്രൊഫസര്‍ ആയി ജോലി ചെയ്യുകയായിരുന്നു. 2012ലാണ് ഇദ്ദേഹം പാകിസ്താനില്‍ നിന്ന് പലായനം ചെയതത്. 2017ല്‍ സ്വീഡനില്‍ എത്തി. 2019ല്‍ സ്വീഡന്‍ ഇദ്ദഹത്തിന് രാഷ്ട്രീയാഭയം നല്‍കി
ഇക്കഴിഞ്ഞ മാർച്ച് 22 മുതൽ സാജിദിനെ കാണാനില്ലായിരുന്നു. ഏപ്രിൽ 23ന് സ്റ്റോക്‌ഹോമിന് സമീപത്തെ അപ്സലയിലെ ഫൈറിസ് നദീതീരത്താണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുെണ്ടന്നാണ് പൊസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
ബലൂചിസ്താൻ ടൈംസ് എന്ന ഓൺലൈൻ മാധ്യമത്തിെൻറ ചീഫ് എഡിറ്ററായിരുന്നു ഇദ്ദേഹം. പ്രവിശ്യയിലെ മയക്കുമരുന്ന് കള്ളക്കടത്ത്, ആളുകളെ തട്ടിക്കൊണ്ട് പോകൽ, ഭീകരവാദ പ്രവർത്തനങ്ങൾ, സംഘടിതകുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ നിരന്തരം ശബ്ദമുയർത്തിയിരുന്നു. സ്വീഡനിലെത്തിയ ശേഷം അപ്സലായിൽ പാർട്ടൈം ജോലിനോക്കുകയായിരുന്നു.
സുഹൃത്തിനൊപ്പമാണ് സാജിദ് സ്വീഡനിൽ താമസിച്ചിരുന്നത്. ഭാര്യയെയും മക്കളെയും സ്വീഡനിേലക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. 2012ലാണ് ഇദ്ദേഹം പാകിസ്താനിൽ നിന്ന് പലായനം ചെയ്തത്. 2018ൽ സ്വീഡനിലെത്തി. അതിനുമുമ്പ് യു.എ.ഇ, ഉഗാണ്ട, ഒമാൻ എന്നീ രാജ്യങ്ങളിലായിരുന്നു.
https://www.facebook.com/Malayalivartha


























