മരണത്തിന്റെ വായിൽ നിന്ന് ആത്ഭുതകരമായി രക്ഷപ്പെട്ട ബാലന് പുതു ജീവൻ ; മുത്തശ്ശനൊപ്പം നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് ബാലൻ പതിച്ചത് ഗുഹാഗർത്തത്തിലെ കലുങ്കിൽ; ബാലനെ കണ്ടെത്തിയത് കൈ മാത്രം പുറത്തേക്ക് കാണപ്പെട്ട നിലയിൽ; പത്തുമിനിറ്റു നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിൽ ബാലനെ രക്ഷപ്പെടുത്തി അഗ്നിശമന സേനാംഗങ്ങൾ; ചൈനയിലെ അമ്പരപ്പിക്കുന്ന രക്ഷാപ്രവർത്തനം ഇങ്ങനെ

മുത്തശ്ശനൊപ്പം നദിയില്‍ നീന്താനിറങ്ങിയപ്പോൾ ഒഴുക്കില്‍പ്പെട്ടുപോയ കുട്ടി ഭൂഗര്‍ഭ ഗുഹാഗര്‍ത്തത്തില്‍ പെട്ടു .. കൈകൾ മാത്രം പുരത്തത്തെക്ക് കാണുന്ന രീതിയിൽ ഗർത്തത്തിൽ അകപ്പെട്ട കുട്ടിയെ അതിസാഹസികമായി അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി
കിഴക്കന്‍ ചൈനയില്‍ നിന്നുമുള്ള ഒരു ബാലന്റെ അദ്ഭുതകരമായ രക്ഷപ്പെടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളിൽ വൈറലാകുന്നത്
മുത്തശ്ശനൊപ്പം നദിയിൽ നീന്താൻ ഇറങ്ങിയ ബാലനാണ് ഒഴുക്കിൽ പെട്ട് ഒരു ഗുഹാഗർത്തത്തിലെ കലുങ്കിൽ അകപ്പെട്ടത്. പാറക്കെട്ടുകള്‍ക്കടിയില്‍പെട്ട ബാലന്റെ കൈ മാത്രമാണ് പുറത്തു കണ്ടത്. ഇതോടെ മുത്തശ്ശന്‍ കുട്ടി ഒഴുകി പോകാതെ കൈയില്‍ മുറുകെ പിടിച്ച് ബാലനെ പിടിച്ച് നിര്‍ത്തുകയായിരുന്നു.
ജൂലൈ 22ന് സെജിയാങ് പ്രദേശത്തിലെ യോങ്ജിയ നദിയില്‍ ഉണ്ടായ അപകട ദൃശ്യങ്ങളാണ് വൈറലായി മാറുന്നത്. ഗുഹയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാനായി മുത്തശ്ശനും നാട്ടുകാരും ചേര്‍ന്നാണ് അഗ്‌നിശമന സേനാംഗങ്ങളെ വിവരം അറിയിച്ചത്.
ചെറിയ ദ്വാരത്തിലൂടെ കുട്ടിയുടെ കൈമാത്രമാണ് പുറത്തുള്ളത്. പിന്നീട് ഗുഹാ ദ്വാരം തുറന്ന് കുട്ടിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു.
ഒടുവില്‍ പത്തുമിനിറ്റു നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവലില്‍ കുട്ടിയെ വിജയകരമായി പുറത്തെടുക്കുകയായിരുന്നു.ഈ ഭൂഗര്‍ഭ ഗുഹയെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നു എന്നാണ് അധികൃതര്‍ പറഞ്ഞത്.
നദീ തീരത്ത് നിന്ന് ഭൂഗര്‍ഭ ഗുഹാ തീരത്തേക്ക് തിരിച്ചുവിടുന്ന ഒരു കലുങ്ക് മാത്രമാണ് ഇതെന്ന് അധികൃതരുടെ വിശദീകരണം. ഇത്തരം അപകടങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ തുരങ്കം സീല്‍ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























