ലോക്ക്ഡൗണിൽ ലളിത വിവാഹം; ഫിന്‍ലന്‍റ് പ്രധാനമന്ത്രി സന്ന മാരിന്‍ വിവാഹിതയായി
വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഫിന്‍ലന്‍റ് പ്രധാനമന്ത്രി സന്ന മാരിന്‍ വിവാഹിതയായി. തന്‍റെ ദീര്‍ഘകാല പങ്കാളിയായ മര്‍ക്കസ് റെയ്കോണനെയാണ് ഇവര്‍ വിവാഹം ചെയ്തത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും ആര്‍ഭാട രഹിതമായ രീതിയിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വെറും 40 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത് തന്നെ. ഇത്തരത്തിൽ പല തവണ മാറ്റിവെച്ച വിവാഹമാണ് ശനിയാഴ്ച യാഥാര്‍ഥ്യമായിരിക്കുന്നത്. തെരഞ്ഞെടുപ്പും കൊറോണ വൈറസ് മഹാമാരിയും യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയും മൂലമാണ് വിവാഹം പലതവണ മാറ്റിവെക്കേണ്ടിവന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സന്ന വിവാഹവിവരം അറിയിച്ചത്. വിവാഹ വേഷത്തില്‍ വെള്ളപ്പൂക്കളും പിടിച്ചുനില്‍ക്കുന്ന ഫോട്ടോയും പ്രധാനമന്ത്രി പങ്കുവയ്ക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ കേസരന്തയില്‍ വെച്ചാണ് വിവാഹം നടന്നതെന്നും ദമ്ബതികളുടെ വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ഫിന്‍ലന്‍റ് സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുകയും ചെയ്തു.
അതേസമയം മാരിനും റെയ്ക്കോണനും 16 വര്‍ഷങ്ങളായി ഒരുമിച്ചാണ് താമസം. ഇവര്‍ക്ക് രണ്ടര വയസായ മകളുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാരിന്‍ ഡിസംബറിലാണ് ഫിന്‍ലന്‍റിന്‍റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ആ സമയം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധിപയായായിരുന്നു ഇവര്‍. പിന്നീട് ആസ്ട്രേലിയന്‍ ചാന്‍സലറായി സെബാസ്റ്റ്യന്‍ കുര്‍സ് ചുമതലയേറ്റതോടെ മാരിന് ഈ പദവി നഷ്ടമാവുകയായിരുന്നു.
https://www.facebook.com/Malayalivartha