അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്കായി എച്ച് 1ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കിക്കൊണ്ടുള്ള തീരുമാനത്തിൽ ഒപ്പ് വച്ച് ട്രംപ്; വിസയുടെ പ്രധാന ഗുണഭോക്താക്കളായ ഇന്ത്യക്കാരെ ബാധിക്കുന്ന തീരുമാനം
അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്കായി എച്ച് 1ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കിക്കൊണ്ടുള്ള തീരുമാനം ട്രംപ് സർക്കാർ തീരുമാനിച്ചിരിക്കുന്നു. . ഇതുസംബന്ധിച്ച ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെക്കുകയും ചെയ്തു . സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. പ്രധാനമായും എച്ച് 1 ബി വിസയില്‍ അമേരിക്കയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതും . ഈ വിസയുടെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ് എന്ന കാര്യം ശ്രദ്ധേയം . അതിനാല്‍ അമേരിക്കയില്‍ ജോലിക്ക് ശ്രമിക്കുന്ന ഇന്ത്യക്കാരെ ഉത്തരവ് പ്രതികൂലമായി തന്നെ ബാധിക്കും എന്ന കാര്യത്തിൽ എതിരഭിപ്രായമില്ല. ഈ വര്‍ഷം അവസാനം വരെ എച്ച് 1 ബി വിസ അനുവദിക്കുന്നത് ഇപ്പോൾ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ജൂണ്‍ 23 നാണ് ഈയൊരു തീരുമാനം വന്നത്. ഇതിന് പിന്നാലെയാണ് നിലവില്‍ വിസയുള്ളവര്‍ക്ക് തിരിച്ചടിയാകുന്ന ഉത്തരവിറങ്ങിയിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ നടപടികള്‍. അമേരിക്കക്കാരുടെ തൊഴിലുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടികളെന്നാണ് ട്രംപിന്റെ വാദം. ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളാണ് എച്ച് 1 ബി വിസയുടെ പ്രധാന ഗുണഭോക്താക്കള്‍. ആയിരക്കണക്കിന് ആളുകളെയാണ് ഒരോവര്‍ഷവും ഈ വിസയില്‍ അമേരിക്കന്‍ കമ്പനികള്‍ റിക്രൂട്ട് ചെയ്തിരുന്നത്. ഇന്ത്യക്കാരെ വളരെ പ്രതിക്കൂലമായിഈ തീരുമാനം വരുമെന്നറഞ്ഞിട്ടും ഇത്തരത്തിൽ ഒരു തീരുമാനം അത് ട്രംപിന്റെ ഇരട്ട താപ്പ് തന്നെയാണ് . സ്വന്തം രാജ്യക്കാരുടെ തൊഴിൽ സംര ക്ഷിക്കാൻ എന്ന പേരിൽ ട്രംപ് ചെയ്തു കൂട്ടുന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ്. ഈ തീരുമാനം വലിയ തിരിച്ചടി തന്നെയാണ് നിലവിൽ ഉള്ളവർക്ക് നൽ കുന്നത്.
എച് 1 ബി വിസ നിയമത്തില്‍ സമഗ്ര ഭേദഗതി വരുത്താനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം എന്ന റിപോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു . അമേരിക്കയില്‍ ടെക് കമ്പനികളുടെ പ്രവര്‍ത്തനം ഏറെ ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള മാറ്റമാണ് വരുത്തുന്നത്. ഇതോടെ അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് അവിടം വിട്ട് പോരേണ്ടി വരുന്ന അവസ്ഥ . വിസ നിയമം കര്‍ശനമാകുന്നതോടെ ഏകദേശം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ അമേരിക്ക വിട്ടു പോരേണ്ടി വരുമെന്നാണ് കരുതുന്നത്. എച്-1 ബി വിസക്കാര്‍ക്ക് വിസയുടെ കാലാവധി നീട്ടികൊടുക്കുന്നത് നിര്‍ത്തലാക്കാനാണ് വാഷിംഗ്ടണ്‍ ആലോചിക്കുന്നത്. ഗ്രീന്‍ കാര്‍ഡ്, യു എസ് പൗരത്വം എന്നിവ നേടുന്നതിനുള്ള അപേക്ഷകള്‍ മേലില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് ഹോം ഡിപ്പാര്‍ട്‌മെന്‍റിന് രഹസ്യമായി നല്‍കിയിട്ടുള്ള ഇന്‍റേണല്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്നത്. നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അമേരിക്ക വിട്ടു പോരേണ്ടി വരുമെന്നാണ് കരുതുന്നത്. നിലവില്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് എച്ച് 1 ബി വിസ അനുവദിക്കുന്നത്. ഇത് പിന്നീട് നീട്ടിക്കൊടുക്കുകയും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് അവിടെ തുടരുകയുമാണ് പതിവ്. എന്നാല്‍, ഇത്തരത്തില്‍ കാലാവധി നീട്ടേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.വിദഗ്ദരായ ജോലിക്കാരെ ആകര്‍ഷിക്കുന്നതിന് ഒബാമ ഭരണകൂടം കൊണ്ട് വന്ന എച് -4 ഇ എ ഡി വിസയും ഫെബ്രുവരി മുതല്‍ നിര്‍ത്തലാക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ഇവരുടെ ഭാര്യക്കോ, ഭര്‍ത്താവിനോ ജോലി ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ എച് 1 ബി വിസ നല്‍കുന്നതും നിര്‍ത്തലാക്കും. ഇന്ത്യക്കാരെയാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുക. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ചൈനക്കാരാണ് കൂടുതല്‍ ഈ സംവിധാനം ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha