എന്റെ ദൈവമേ എന്ന് ചങ്കിൽ കൈ വച്ച് വിളിച്ച് ജനം; അത്രമേൽ ഭയാനകമായ കാഴ്ച്ച!!!! ആകാശം മുട്ടെ ഉയർന്ന വെളുത്ത പുക; പിന്നാലെ ചുവന്ന നിറത്തിൽ പൊട്ടിത്തെറി; ഭൂകമ്പം പോലെ പ്രകമ്പനം; ഇനിയും വിറയൽ മാറാതെ ദൃക്‌സാക്ഷികൾ; ദൃശ്യങ്ങൾ കണ്ട് അമ്പരന്ന് ലോകം

ലബനീസ് തലസ്ഥാനമായ ബയ്‌റുത്തിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ ലോകം നടുങ്ങി. കാഴ്ചകൾ അത്രമേൽ ഭയാനകമായിരുന്നു...... ലബനീസ് തലസ്ഥാനമായ ബയ്‌റുത്തിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ 70 പേര്‍ക്ക് ജീവൻ നഷ്ടമായി . 2750-ഓളം പേര്‍ക്ക് സ്‌ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തു . ലബനീസ് ആരോഗ്യമന്ത്രി ഹമദ് ഹസനാണ് ഇക്കാര്യം ഔദോഗികമായി അറിയിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്.തുറമുഖത്തിനു സമീപത്തെ ബഹുനില കെട്ടിടങ്ങളിലാണ് വമ്പൻ സ്‌ഫോടനം നടന്നത് . ഇവിടെ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. നിരവധിപേര്‍ കൊല്ലപ്പെട്ടതായി ലബനീസ് റെഡ്‌ക്രോസ് പ്രതിനിധി ജോര്‍ജസ് കെറ്റനഹ് മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തം നേരിടാന്‍ ലെബനീസ് പ്രധാനമന്ത്രി ഹസന്‍ ദയാബ് സൗഹൃദരാഷ്ട്രങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു.
സ്‌ഫോടനത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍വരെ അനുഭവപ്പെട്ടിരുന്നു . കെട്ടിടങ്ങളും ജനാലകളും പ്രകമ്പനത്തില്‍ ചിന്നിച്ചിതറുകയും ചെയ്തു .2005-ല്‍ ട്രക്ക് ബോംബ് ആക്രമണത്തില്‍ മുന്‍ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് വമ്പൻ സ്‌ഫോടനം അരങ്ങേറിയത് . ഹരീരി ഉള്‍പ്പെടെ 21 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഷിയാ മുസ്ലിം മൂവ്മെന്റ് ഹെസ്ബുല്ലയില്‍പെട്ട നാലുപേര്‍ നെതര്‍ലന്‍ഡ്സിലെ കോടതിയില്‍ വിചാരണ നേരിടുകയാണ്.ബെയ്‌റൂട്ടിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം പുറത്തുവിട്ടിട്ടുണ്ട്.
പൊട്ടിത്തെറിക്കു പിന്നാലെ കുറഞ്ഞത് 10 മൃതദേഹങ്ങളെങ്കിലും ആശുപത്രികളിലേക്കു കൊണ്ടുപോയതായി സുരക്ഷാ വൃത്തങ്ങൾ രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. . കാരണം വ്യക്തമല്ല. എന്തുതരം സ്ഫോടക വസ്തുക്കളാണ് വെയർഹൗസിൽ ഉണ്ടായിരുന്നതെന്നും പുറത്തുവന്നിട്ടില്ല.
നാലായിരത്തോളം പേർക്ക് പരുക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ പുറത്തുവിട്ടു. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ഇരട്ടസ്ഫോടനമാണ് നടന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂമികുലുക്കം പോലെ തോന്നിയെന്നാണ് നഗരവാസികളിൽ ചിലർ പറഞ്ഞത്. കിലോമീറ്ററുകളോളം അകലെവരെ സ്ഫോടനശബ്ദം കേട്ടു. സ്ഫോടനത്തെത്തുടർന്ന്, ആകാശംമുട്ടുന്ന കൂറ്റൻ കൂണുപോലെ പുക ഉയരുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തുള്ള കെട്ടിടങ്ങളുടെ ബാൽക്കണികൾ തകർന്നുവീഴുകയും ചെയ്തു. അകലെയുള്ള കെട്ടിടങ്ങളുടെ പോലും ജനാലച്ചില്ലുകൾ തകർന്നു. വളരെയധികം പേർക്കു പരുക്കുള്ളതായും കനത്ത നാശനഷ്ടം നേരിട്ടതായും ആരോഗ്യമന്ത്രി ഹമദ് ഹസൻ മാധ്യമങ്ങളോടു പറഞ്ഞു. കോവിഡ് ഭീതിയിലും സാമ്പത്തിക പ്രതിസന്ധിയിലും വലയുന്ന ബെയ്റൂട്ടില്‍ നീണ്ട വർഷങ്ങൾക്കിടയിലുണ്ടാകുന്ന ഏറ്റവും ശക്തമായ സ്ഫോടനമാണിത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ലബനന്റെ മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരി 2005ല്‍ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം. സ്ഫോടനത്തിനു പിന്നിൽ അത്തരമെന്തെങ്കിലും കാരണമുള്ളതായി ഇതുവരെ സൂചനകളില്ല.
https://www.facebook.com/Malayalivartha



























