വന്‍ സ്‌ഫോടനത്തിന്റെ ആഘാതം മാറാതെ ലോകം; ആ പൊട്ടിത്തെറിയിൽ ആശുപത്രി നടുങ്ങി, ആ ഭീകരശബ്ദത്തിനിടയില്‍ ഒരു കുഞ്ഞുജീവന്‍ പിറന്നുവീണു, ബെയ്‌റൂട്ടിലെ സെന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റല്‍ സാക്ഷ്യം വഹിച്ചത്
ബെയ്‌റൂട്ടിലെ വന്‍ സ്‌ഫോടനത്തിന്റെ നടുക്കം വിട്ടുമാറാതെ ലോകം. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ കണ്ടവര്‍ക്ക് കണ്ണുകളിലെ നടുക്കം ഇതുവരെ മറക്കാനാവുന്നില്ല. ഏവരെയും നടുക്കിയ ഈ ഉഗ്രസ്ഫോടനത്തിനിടയിലും ഒരു കുഞ്ഞുജീവന്‍ പിറന്നുവീണു. ബെയ്‌റൂട്ടിലെ സെന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റലിലാണ് സംഭവം നടന്നിരിക്കുന്നത്.
അതായത് ഇമ്മാനുവേല്‍ എന്ന സ്ത്രീയെ ലേബര്‍ റൂമിലേക്ക് സ്‌ട്രെച്ചറില്‍ കൊണ്ടുേപാകുമ്പോഴായിരുന്നു ആ ഭീകരശബ്ദം ഉണ്ടായത്. ഭീമൻ ശബ്ദത്തെ തുടർന്ന് ആശുപത്രിയുടെ ജനാലച്ചില്ലുകള്‍ പൊട്ടിത്തകര്‍ന്നു. എന്നാൽ ആര്‍ക്കും ഒന്നും മനസ്സിലായിരുന്നില്ല. അതേസമയം ഇതെല്ലാം ഒരാള്‍ കാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇമ്മാനുവലിന്റെ ഭര്‍ത്താവായ എഡ്മണ്ട് ആണ് ഏതെല്ലാം ക്യാമെറയിൽ പകർത്തിയത്.
എന്നാൽ സ്‌ഫോടനത്തിന് പിന്നാലെ ആശുപത്രിയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. എന്നിട്ടും, ഡോക്ടര്‍മാരും നഴ്‌സുമാരും തികഞ്ഞ മനസ്സാന്നിധ്യത്തോടെ, എമര്‍ജന്‍സി ലാമ്പുകളും മറ്റും തെളിച്ചുവെച്ച് ഇമ്മാനുവലിന്റെ പ്രസവം സുരക്ഷിതമായി പൂര്‍ത്തിയാക്കുകയായിരുന്നു.
അതോടൊപ്പം തന്നെ അവിചാരിതമായുണ്ടായ സ്‌ഫോടനത്തില്‍ ആദ്യം ഒന്ന് പതറിയെങ്കിലും എഡ്മണ്ട് ഉടന്‍ തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്ത് റിക്കോര്‍ഡിംഗ് തുടര്‍ന്നു. 'ഞങ്ങളുടെ മകന്‍ പിറന്നുവീണിരിക്കുന്നത് ഒരു സ്‌ഫോടനത്തില്‍ കത്തിയെരിയുന്ന ബെയ്‌റൂത്ത് നഗരത്തിലേക്കാണ്. ജീവനോടെ അവശേഷിക്കാനായി എന്നത് തന്നെ വലിയ ആശ്വാസമാണ്. അതിനു ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ' എന്ന് എഡ്മണ്ട് റോയിട്ടേഴ്‌സിനോട് പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച ആണ്‍കുഞ്ഞിന് അവര്‍ 'ജോര്‍ജ്' എന്നാണ് പേര് നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha