പ്രാർത്ഥനയോടെ ലോകം ! കോവിഡ് വാക്സിൻ റഷ്യ 12-ന് രജിസ്റ്റർചെയ്യും; പ്രഖ്യാപനവുമായി റഷ്യ
ലോകം ഒന്നടങ്കം കോവിഡ് മഹാമാരിയുടെ പിടിയിലാണ്. വൈറസിനെ ഈ ഭൂമുഖത്തുനിന്നും തന്നെ തുടച്ചു നീക്കാനുള്ള കഠിന ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. കോവിഡ് വാക്സിൻ പരീക്ഷണം തകൃതിയായി നടക്കുകയാണ്. നിലവില്‍ 200 ഓളം വാക്സിനുകളാണ് കൊവിഡ് 19നെതിരെ ലോകത്തിന്റെ പല ഭാഗത്തായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്.
കോവിഡ്-19 പ്രതിരോധവാക്സിൻ തയ്യാറായതായും ബുധനാഴ്ച രജിസ്റ്റർചെയ്യുമെന്നും അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് റഷ്യ. ആരോഗ്യവകുപ്പ് സഹമന്ത്രി ഒലെഗ് ഗ്രിദ്നേവാണ് ഇക്കാര്യം അറിയിച്ചത്. “വാക്സിന്റെ മൂന്നാമത്തെ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വാക്സിൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് വളരെ പ്രധാനമുള്ളതാണ്. ആരോഗ്യപ്രവർത്തകരിലും മുതിർന്ന പൗരന്മാരിലുമാകും ആദ്യം വാക്സിൻ പ്രയോഗിക്കുക.
ഗമേലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തിലുള്ള വാക്സിന്റെ നിർമാണം റഷ്യ അടുത്തമാസംമുതൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് മധ്യത്തോടെ വാക്സിന്റെ പൊതുമേഖലയിലെ ഉപയോഗത്തിന് നേരത്തേ അംഗീകാരവും നൽകിയിരുന്നു.
https://www.facebook.com/Malayalivartha