ലോകം കാത്തിരുന്ന ആ ദിനം ! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പുറത്തിറക്കി; പുടിന്റെ മകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട്
ലോകം ഒന്നാകെ കോവിഡ് മഹാമാരിക്കെതിരെ പോരാടുകയാണ്. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ റഷ്യയില്‍നിന്ന് പ്രതീക്ഷയുടെ വാര്‍ത്ത. ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12ന് വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
അതേസമയം റഷ്യ പുറത്തിറക്കുന്ന വാക്സിന്‍ തന്‍റെ ശരീരത്തില്‍ ആദ്യം പ്രയോഗിക്കണമെന്ന ആവശ്യവുമായി ഫിലിപ്പെന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ രംഗത്തെത്തിയിരുന്നു. ഇത് വിശ്വാസത്തിന്‍റെയും കൃജ്ഞതയുടെയും പ്രതീകമായുള്ള പ്രവര്‍ത്തിയായിരിക്കുമെന്നും ഡ്യുറ്റര്‍റ്റെ അറിയിച്ചു.
കൊറോണ വൈറസ് വാക്സിൻ ആദ്യമായി വികസിപ്പിച്ച നിരവധി രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ആന്റി-കോവിഡ് -19 വാക്‌സിനിൽ ഉപയോഗിക്കുന്ന കൊറോണ വൈറസ് കണങ്ങൾക്ക് ശരീരത്തിന് ദോഷം ചെയ്യാൻ കഴിയില്ലെന്ന് ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് അവകാശപ്പെട്ടു. ഗമാലേയ സെന്ററിന്റെ തലവൻ പറയുന്നതനുസരിച്ച്, അഡെനോവൈറസിന്റെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെട്ട നിർജീവ കണങ്ങളെ ഉപയോഗിക്കുന്ന മെഡിസിൻ, വാക്സിൻ ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന ആശങ്കകളൊന്നുമില്ല.
ജൂൺ 18 നാണ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചത്. കുത്തിവയ്പ് എടുക്കുന്ന വ്യക്തിയുടെ രോഗപ്രതിരോധ ശേഷിക്ക് ശക്തമായ ഉത്തേജനം ലഭിക്കുമ്പോൾ ചിലർക്ക് സ്വാഭാവികമായും പനി ഉണ്ടാകാറുണ്ട്. പക്ഷേ പാരസെറ്റമോൾ കഴിക്കുന്നതിലൂടെ ഈ പാർശ്വഫലങ്ങൾ എളുപ്പത്തിൽ മറികടക്കാൻ കഴിയുമെന്നാണ് വാക്സിൻ അധികൃതർ പറയുന്നത്.
കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കോവിഡ് -19 വാക്സിൻ സംബന്ധിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. വാക്സിൻ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ യുഎൻ ആരോഗ്യ ഏജൻസി റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആറ് വാക്സിൻ കാൻഡിഡേറ്റുകൾ നിലവിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ്.
https://www.facebook.com/Malayalivartha