ലോകത്തിലെ ആദ്യ കൊവിഡ് വാക്സിനായ റഷ്യയുടെ 'സ്പുട്നിക് ഫൈവ് 'ഇതുവരെ 20 രാജ്യങ്ങൾ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തതായി റഷ്യ
ലോകത്തിലെ ആദ്യ കൊവിഡ് വാക്സിനായ റഷ്യയുടെ 'സ്പുട്നിക് ഫൈവ് 'ഇതുവരെ 20 രാജ്യങ്ങൾ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തതായി റഷ്യ. കൊവിഡ് വാക്സിന്‍ പദ്ധതിക്ക് സാമ്ബത്തിക സഹായം നല്‍കുന്ന റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃസ്ഥാനം വഹിക്കുന്ന കിറില്‍ ദിമിത്രിയേവാണ്ഇക്കാര്യം വ്യക്തമാക്കിയത്.
ശീതയുദ്ധക്കാലത്ത് സോവിയറ്റ് റഷ്യ വികസിപ്പിച്ചെടുത്ത സാറ്റലൈറ്റിന്റെ അതേ പേര് തന്നെയാണ് വാക്സിനും. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്നും വരുന്ന സെപ്തംബര്‍ മാസത്തോടെ വ്യാവസായിക തലത്തില്‍ വാക്സിന്‍ നിര്‍മാണം ആരംഭിക്കുമെന്നും ദിമിത്രിയേവ് വ്യക്തമാക്കി. ഒരു ബില്ല്യണ്‍ ഡോസുകള്‍ക്കായുള്ള ഓര്‍ഡറുകളാണ് നിലവില്‍ 20 രാജ്യങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ പങ്കാളികളുമായി ചേര്‍ന്നുകൊണ്ട്, അഞ്ച് രാജ്യങ്ങളിലായി വാക്സിന്റെ 500 മില്ല്യണ്‍ ഡോസുകള്‍ വര്‍ഷം തോറും നിര്‍മിച്ചെടുക്കാനാണ് റഷ്യ പദ്ധതിയിടുന്നത്.
കൊവിഡിനെതിരെ സുസ്ഥിര പ്രതിരോധശേഷി നല്‍കുന്ന ആദ്യ വാക്സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുചിന്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് കുത്തിവയ്പ് നടത്തിയതായി അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha