കോവിഡ് മരണങ്ങൾ ക്രമാതീതമായി ഉയരുന്നു; ലോകമാകമാനം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴര ലക്ഷത്തിലേക്ക്; രോഗബാധയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇന്ത്യയും
ലോകത്ത് കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴര ലക്ഷത്തിലേക്ക്. ദിവസേന വിവിധ രാജ്യങ്ങളിൽ ക്രമാതീതമായി കോവിഡ് വ്യാപനം ഉണ്ടായതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണവും ക്രമാതീതമായി ഉയരുകയാണ്.
നിലവിൽ 7,45,918 പേരാണ് വൈറസ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ജോണ്സ്ഹോപ്കിൻസ് സർവകലാശാലയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അതേസമയം ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2,05,21,644 പേർക്കാണ് വൈറസ് ബാധയുള്ളത്. 1,34,41,743 പേർക്ക് മാത്രമാണ് ലോകത്താകമാനം കോവിഡിൽ നിന്ന് മുക്തി നേടാനായത്.
അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ രോഗബാധയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നിൽക്കുന്നത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനിപറയും വിധമാണ്.
അമേരിക്ക- 53,05,957, ബ്രസീൽ-31,12,393, ഇന്ത്യ-23,28,405, റഷ്യ-8,97,599, ദക്ഷിണാഫ്രിക്ക-5,66,109, മെക്സിക്കോ-4,92,522, പെറു-4,89,680, കൊളംബിയ-4,10,453, ചിലി-3,76,616, സ്പെയിൻ-3,73,692.
ഈ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്.
അമേരിക്ക-167,749, ബ്രസീൽ-103,099, ഇന്ത്യ-46,188, റഷ്യ-15,131, ദക്ഷിണാഫ്രിക്ക-10,751, മെക്സിക്കോ-53,929, പെറു-21,501, കൊളംബിയ-13,475, ചിലി-10,178, സ്പെയിൻ-28,581.
ഇറാനിലും ബ്രിട്ടനിലും കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിട്ടുണ്ട്. ഇറാനിൽ 3,31,189 പേർക്കും ബ്രിട്ടനിൽ 3,12,789 പേർക്കുമാണ് രോഗം ബാധിച്ചത്. ഇതിനു പുറമേ മറ്റ് എട്ടു രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളിലാണ്. സൗദി അറേബ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അർജന്റീന, ഇറ്റലി, തുർക്കി, ജർമനി, ഫ്രാൻസ് എന്നിവയാണ് ഇവ. ആറ് രാജ്യങ്ങളിൽ വൈറസ് ബാധിതർ ഒരു ലക്ഷത്തിനും മുകളിലാണ്. ഇറാക്ക്, ഫിലിപ്പീൻസ്, ഇന്തോനീഷ്യ, കാനഡ, ഖത്തർ, കസാക്കിസ്ഥാൻ എന്നിവയാണ് അവ.
https://www.facebook.com/Malayalivartha