സൈനികരുടെ 'ആ' കോഡ് വീടിന് മുന്നിൽ എഴുതി വച്ചു; മക്കളും ഭാര്യയെയും മരണത്തിലേക്ക് കൂട്ടികൊണ്ടുപ്പോയത് കാർബൺ മോണോക്സൈഡിലൂടെ ; അമേരിക്കയിൽ സൈനികന്റെ ആത്മഹത്യ
സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും കൊണ്ട് കാറിനുള്ളിൽ കയറി . പിന്നെ സൈനികൻ ആ ക്രൂരത ചെയ്തു. കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചത് 4 പ്പേർ. കാർബൺ മോണോക്സൈഡ് ശ്വസിച്ച് സൈനിക ഉദ്യോഗസ്ഥനും ഭാര്യയും ജീവനൊടുക്കിയ വാർത്ത ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്യു. എസ് സൈനിക ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ് രംഗത്ത് വന്നു . കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം ശ്വസിച്ചെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. നാല് കുട്ടികളുമായി കാറിലിരുന്ന് കാർബൺ മോണോക്സൈഡ് ശ്വസിച്ച് സൈനിക ഉദ്യോഗസ്ഥനും ഭാര്യയും ജീവനൊടുക്കിയെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിലൊരു കൃത്യം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന വിവരം..
ജൂൺ നാലാം തീയതിയായിരുന്നു യുഎസ് സൈനിക ഉദ്യോഗസ്ഥനായ ജറേഡ് എസ്ക്യുബെൽ ഹാലെസ്, ഭാര്യ ഷെറിൽ ആൻ, മക്കളായ എസ്റ്റേബാൻ ലൊറെൻസോ(4), അർക്കാഡിയ (3) അവിലെ മഗ്ദലേന(1) അപ്പോളോ(11 മാസം) എന്നിവരെ വീടിനോട് ചേർന്ന ഗ്യാരേജിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ട് വളർത്തുപൂച്ചകളെയും കാറിൽ ചത്തനിലയിൽ കണ്ടെത്തിയിരുന്നു .
സാൻ അന്റോണിയോയിലെ ബേസ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാതിരുന്ന സൈന്യത്തിലെ സൈബർ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥനായ ജറേഡിനെ തേടി പോലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. . മൃതദേഹങ്ങൾ അല്ലെങ്കിൽ മനുഷ്യർ വീടിനകത്തുണ്ടെന്നും അകത്ത് പ്രവേശിക്കരുതെന്നും സൈനികർ ഉപയോഗിക്കുന്ന പ്രത്യേക കോഡിൽ വീടിന് മുന്നിൽ എഴുതിവെച്ചിരുന്നു. മൃഗങ്ങൾ ഫ്രീസറിലാണെന്നും കുറിപ്പിലുണ്ടായിരുന്നു. തുടർന്ന് പോലീസ് സംഘം വീട് പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല. ഇതിനിടെ, ചില സ്ഫോടക വസ്തുക്കൾ വീട്ടിനുള്ളിൽനിന്ന് കണ്ടെത്തുകയും ചെയ്തു . തുടർന്ന് രണ്ടുനില വീടിനോട് ചേർന്നുള്ള ഗ്യാരേജ് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. കാറിന്റെ പിൻസിറ്റീലായിരുന്നു ആറ് പേരുടെയും മൃതദേഹങ്ങൾ ഉണ്ടായിരുന്നത് . രണ്ട് പൂച്ചകൾ മുൻസീറ്റിലും ചത്തുകിടക്കുന്നുണ്ടായിരുന്നു.
ഗ്യാരേജിൽ നിർത്തിയിട്ട വാഹനത്തിന്റെ എൻജിൻ ഓൺ ചെയ്ത് പുക ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുശരിവെയ്ക്കുന്ന രീതിയിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടും . സംഭവസമയം ഗ്യാരേജിലും പരിസരത്തും രൂക്ഷമായ പുകയുടെ ഗന്ധം അനുഭവപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞു . എന്നാൽ പോലീസ് മൃതദേഹങ്ങൾ കണ്ടെടുക്കുന്ന സമയത്തും വാഹനത്തിന്റെ എൻജിൻ പ്രവർത്തിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ജറേഡും കുടുംബവും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടതായി സഹപ്രവർത്തകർക്കോ അന്വേഷണ ഉദ്യോഗസ്ഥർക്കോ അറിയില്ല. കുട്ടികൾക്കും എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ മറ്റോ ഉണ്ടായിരുന്നോ എന്നതും വ്യക്തമല്ല. നിലവിൽ ഇത്തരമൊരു കൃത്യത്തിലേക്ക് നയിക്കാനിടയായ കാരണം കണ്ടെത്താനാണ് പോലീസും സൈന്യവും അന്വേഷണം നടത്തുന്നത്. മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവമായതിനാൽ ഔദ്യോഗിക ബഹുമതികളോ ആദരവോ നൽകാതെയായിരുന്നു ജറേഡിന്റെ ശവസംസ്കാരം നടത്തിയത് . ഇത്രയും ക്രൂരമായ ആത്‍മഹത്യ വാർത്തയിൽ പകച്ചിരിക്കുകയാണ് സഹപ്രവർത്തകരും!!!
https://www.facebook.com/Malayalivartha