Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഉടനെയൊന്നും പരിഹരിക്കില്ല എന്നറിയാം; എങ്കിലും ചൈന ഇന്ത്യയിൽ നിന്നും പ്രതീക്ഷിക്കുന്നുത് ഒരൊറ്റ കാര്യം മാത്രം; ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇക്കാര്യം ട്വീറ്റ് ഇങ്ങനെ

13 AUGUST 2020 12:22 PM IST
മലയാളി വാര്‍ത്ത

ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ് . പിന്മാറുന്നു എന്ന വാക്ക് തന്ന ചൈന പിന്മാറാൻ തയ്യറാകുന്നില്ല . എന്നാൽ ലഡാക്കിലെ സംഘര്‍ഷാവസ്ഥ ഇന്ത്യ വഷളാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ചൈന ഇപ്പോൾ പ്രതികരിച്ചിരിക്കുന്നു . ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംഘര്‍ഷം ഉടന്‍ പരിഹരിക്കപ്പെടില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുന്ന വേളയിലായിരുന്നു എംബസി വക്താവ് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. മാത്രമല്ല അതിര്‍ത്തിയിലെ നില സങ്കീര്‍ണമാക്കുന്ന ഏതൊരു നടപടിയില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുമെന്ന് കരുതുന്നുവെന്നും അവർ അറിയിക്കുകയും ചെയ്തു . ഒപ്പം അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനും ആരോഗ്യപരമായ നയതന്ത്ര ബന്ധത്തിനു അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ചൈന പ്രതീക്ഷിക്കുന്നതെന്ന് എംബസി വക്താവിന്റെ ട്വീറ്റില്‍ പറയുന്നു. തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടന്നിട്ടും പാംഗോങ് തടാകം, ഡെസ്പാങ് ഏരിയ എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറാന്‍ കൂട്ടാക്കാതെ നില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാലം സംഘര്‍ഷം നീണ്ടുനിന്നേക്കാമെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിലപാട്. അതിനാല്‍ കൂടുതല്‍ കാലം ഉയര്‍ന്ന പ്രദേശത്ത് സൈനിക സന്നാഹം തുടരേണ്ടി വരുമെന്ന കണക്കുകൂട്ടലില്‍ അതിനുള്ള തയ്യാറെടുപ്പിലാണ് സൈന്യം ഇപ്പോൾ നടത്തിയിരിക്കുന്നത് . ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ചൈനീസ് എംബസിയുടെ പ്രതികരണം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

 


കൊവിഡ് പോലെയുള‌ള വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് പൊതുതാൽപര്യമുള‌ള വിഷയങ്ങളിൽ അയൽരാജ്യങ്ങളുമായി ഒത്തുചേർന്ന് തന്നെ പ്രവർത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ത്‌സാവോ ലിജിയാൻ നേരത്തെ പറഞ്ഞിരുന്നു . ഇന്ത്യയും ചൈനയും തമ്മിലെ സമാധാനപരമായ ബന്ധത്തിന് ഇരുവിഭാഗവും തമ്മിൽ ദൃഢവും സമാധാനപരവുമായ കരാറുണ്ടാകുകയും അവ പാലിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു .അമേരിക്ക,റഷ്യ,യൂറോപ്യൻ യൂണിയൻ,ജപ്പാൻ എന്നീ രാജ്യങ്ങളുമായും ചൈന സമാധാന ശ്രമങ്ങൾ നടത്തുമെന്ന സൂചനയും ത്‌സാവോ ലിജിയാൻ നൽകുകയും ചെയ്തിരിന്നു .അയൽരാജ്യങ്ങളുമായും വികസ്വര രാജ്യങ്ങളുമായും നയപരമായ ബന്ധം വർദ്ധിപ്പിക്കാനും പരസ്‌പര സഹകരണം വ‌ർദ്ധിക്കാനുമുള‌ള നടപടികൾ കൈക്കൊള്ളുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരിക്കുന്നു .ഇത്രയൊക്കെ പറഞ്ഞുവെങ്കിലും ലഡാക്കിൽ നടക്കുന്ന സംഘർഷത്തെയും അതിനെ തുടർന്ന് നടക്കുന്ന ചർച്ചകളെയും കുറിച്ച് ത്‌സാവോ ഒന്നും പ്രതികരിച്ചില്ലായിരുന്നു . ലഡാക്കിൽ പൂർണമായും ചൈന പിൻവാങ്ങിയിട്ടില്ല . ഇരു രാജ്യങ്ങളിലെയും സേനാവൃത്തങ്ങൾ സംഘർഷഭൂമിയിൽ നിന്നും പിൻവാങ്ങുന്നതിനെ കുറിച്ച് ചർച്ചയിലാണെന്ന് മുൻപ് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി . ജുലായ് 30ന് ലഡാക്കിലെ പിൻവാങ്ങൽ പൂർത്തിയായെന്ന ചൈനയുടെ അറിയിപ്പ് ഇന്ത്യ തള്ളുകയും ചെയ്‌തു.

 


അതിർത്തിയിലെ സംഘർഷ തീവ്രത കുറക്കാൻ ആത്മാ‌ർത്ഥമായ ശ്രമം നടത്താൻ ഇന്ത്യ അന്ന് ചൈനയോട് ആവശ്യപ്പെടുകയായിരുന്നു .യഥാർത്ഥ നിയന്ത്രണരേഖയിലെ സംഘർഷ സാദ്ധ്യതക്കും സേനാ പിൻമാ‌റ്റത്തിനും കുറച്ച് പുരോഗതിയുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗം ശ്രീവാസ്‌തവ മുൻപ് അഭിപ്രായപ്പെടുകയും ചെയ്തു . എന്നാൽ സേനാ പിൻമാ‌റ്റം ഇനിയും പൂ‌ർത്തിയാകാനുണ്ടെന്നും അദ്ദേഹം അറിയിച്ചു . പാംഗോംഗ് തടാകത്തിലും ഡെപ്‌സാംഗിലും സംഘ‌ർഷ സാദ്ധ്യതയുള‌ള മേഖലയിൽ ഇപ്പോഴും ചൈനീസ് സാന്നിദ്ധ്യമുണ്ട് എന്നാണ് റിപോർട്ടുകൾ പറയുന്നത് .ഈയൊരു സാഹചര്യം നിലനിൽക്കവേ തന്നെയാണ് ചൈനയുടെ സഹകരണ മനോഭാവം പുറത്ത് വന്നിരുന്നത് . ഇപ്പോൾ ചൈനീസ് എംബസി വക്താവിന്റെ പ്രതികരണവും അത് തന്നെയാണ് സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (1 hour ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (2 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (4 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (5 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (6 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (6 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (6 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (6 hours ago)

Malayali Vartha Recommends