ജനപിന്തുണയിൽ കമല ഹാരിസ് ഒരു പടി മോശമാണ്; ഇന്ത്യൻ പാരമ്പര്യമുണ്ടെങ്കിലും അവരേക്കാൾ കൂടുതൽ ഇന്ത്യക്കാരുടെ പിന്തുണ എനിക്കുണ്ട്; ആരോപണങ്ങൾ കടുപ്പിച്ച് ട്രംപ്
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ, യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജ കമല ഹാരിസ് എന്നിവർക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ജനപിന്തുണയിൽ കമല ഹാരിസ് ഒരു പടി മോശമാണ്. അവർ ഇന്ത്യൻ പാരമ്പര്യമുള്ളയാളാണ്. എന്നാൽ അവരേക്കാൾ കൂടുതൽ ഇന്ത്യക്കാരുടെ പിന്തുണ തനിക്കുണ്ടെന്നും ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡന്റെ നേതൃത്വത്തിൽ അമേരിക്ക ഒരിക്കലും സുരക്ഷിതമാകില്ല. പോലീസിനെതിരേ ശത്രുത പുലർത്തുന്നവരാണ് ഇവർ. പൊലീസിനോട് ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നയാളാണ് കമലയെന്നും പൊലീസിനെതിരെ യുഎസിൽ നടക്കുന്ന ആക്രമണങ്ങളുടെ സിരാകേന്ദ്രം ബൈഡനും കമല ഹാരിസുമാണെന്നും ട്രംപ് ആരോപിച്ചു. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് യുഎസിൽ ഉരുതിരഞ്ഞ പ്രത്യേക സാഹചര്യത്തെ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പരമാർശം.
ജോ ബൈഡന്റെ നയങ്ങൾ യുഎസിന് ഗുണകരമല്ലെന്നും ബൈഡൻ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ യുഎസ് തകരുമെന്നും ലോകത്തിനു മുന്നിൽ പരിഹസിക്കപ്പെടുമെന്നും വൈറ്റ്ഹൗസിൽ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞു.
കോവിഡ് വ്യാപനത്തെ രാഷ്ട്രീയവത്കരിക്കുന്ന ബൈഡൻ ശാസ്ത്രീയ തെളിവുകൾക്കു മുന്നിൽ ഇടത് രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ജോ ബൈഡൻ പ്രസിഡന്റായാൽ ലോകം യുഎസിനെ നോക്കി ചിരിക്കുകയും മുതലെടുക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് വരുവാൻ പോകുന്നതെന്നും ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha