ആ ചാരന് മാപ്പ് നൽകാൻ ട്രംപ് ! എഡ്വേഡ് സ്നോഡന് മാപ്പ് നൽകുന്നത് ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്ത് വിട്ട് ലോകത്തെ തന്നെ ഞെട്ടിച്ച മുൻ ദേശീയ സുരക്ഷാ ഏജൻസി (എൻഎസ്എ) ജീവനക്കാരന്‍ എഡ്വേഡ് സ്നോഡന് മാപ്പ് നൽകുന്നത് ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇന്റർനെറ്റ് സ്ഥാപനങ്ങളുടെ സെർവറുകളും ഫോൺ സംഭാഷണങ്ങളും യുഎസ് രഹസ്യാന്വേഷണ സംഘടനകൾ േചാർത്തുന്നുവെന്ന വിവരം പുറത്തു വിട്ട് 2013ലായിരുന്നു സ്നോഡന്റെ നിർണായക വെളിപ്പെടുത്തലുകൾ. നിലവിൽ റഷ്യയിൽ താമസിക്കുന്ന സ്നോഡന്‍, ന്യായമായ വിചാരണ അനുവദിക്കുകയാണെങ്കിൽ യുഎസിലേക്ക് മടങ്ങാൻ തയാറാണെന്നും വ്യക്തമാക്കിയിരുന്നു.
സ്നോഡന് മാപ്പ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. സ്നോഡന്റെ അവസ്ഥയെക്കുറിച്ച് തനിക്ക് അത്ര അറിവില്ലെന്നും എന്നാൽ അതു പരിശോധിക്കാൻ താൻ പദ്ധതിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘സ്നോഡനെ വ്യത്യസ്തമായി പരിഗണിക്കണമെന്ന് പലരും കരുതുന്നു. യുഎസ് കൃത്യമായി അദ്ദേഹത്തിന്റെ കാര്യം പരിഗണിക്കുന്നില്ലെന്നു പറയുന്നുവരുമുണ്ട്. മറ്റുള്ളവർ അദ്ദേഹം വളരെ മോശമായ കാര്യങ്ങൾ ചെയ്തുവെന്ന് കരുതുന്നു. ഞാൻ ഇക്കാര്യം പരിശോധിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്നോഡന്‍ രാജ്യദ്രോഹിയാണെന്നും താൻ പരുഷമായി പെരുമാറുമെന്നു കരുതുന്നതായും ട്രംപ് പറഞ്ഞിരുന്നു. ‘എന്തുകൊണ്ട് ഇയാളെ വധശിക്ഷയ്ക്കു വിധേയനാക്കിയില്ല’ എന്നും ഒരു ഘട്ടത്തിൽ ട്രംപ് ചോദിച്ചിരുന്നു. എന്നാൽ ഒബാമയുടെ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ സ്നോഡൻ പുറത്തുവിട്ടാൽ താൻ അദ്ദേഹത്തിന്റെ ആരാധകനായി മാറിയേക്കാമെന്നും അന്ന് ട്രംപ് പറഞ്ഞു. ഒബാമ കെയർ പദ്ധതിക്കെതിരെ സ്നോഡൻ ആഞ്ഞടിച്ച നാളുകളായിരുന്നു അത്.
എൻഎസ്‌എ ഏജന്റുമാർ യുഎസ് പൗരന്മാർക്കെതിരെ വ്യാപകമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് കാണിക്കുന്ന വിവരങ്ങളാണ് സ്നോഡന്‍ പുറത്തുവിട്ടത്. ഇത് ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് യുഎസ് ആരോപിക്കുന്നു. ചാരവൃത്തി ആരോപിച്ച് ശിക്ഷിക്കപ്പെട്ടാൽ ജയിലിലടയ്ക്കാം. ട്രംപിന്റെ മുൻഗാമിയായ ബറാക് ഒബാമ അദ്ദേഹത്തിന് മാപ്പ് നൽകാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍, ഫേസ്ബുക്ക്, സ്‌കൈപ്പ് യുട്യൂബ്, ആപ്പിള്‍ എന്നിവയടക്കം ഒന്‍പത് അമേരിക്കന്‍ ടെക് കമ്പനികളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത 2013ലാണ് മുന്‍ സി.ഐ.എ ഏജന്റായ സ്‌നോഡന്‍ പുറത്തുവിടുന്നത്. പ്രിസം എന്ന രഹസ്യനാമത്തില്‍ അറിയപ്പെട്ട ഈ പദ്ധതി അമേരിക്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യചോര്‍ച്ചയാണെന്നാണ് കരുതപ്പെടുന്നത്.
അമേരിക്കന്‍ ഭീഷണിയെത്തുടര്‍ന്ന് ഹോങ്കോങ്ങില്‍ അഭയം തേടിയ സ്നോഡെനെ കൈമാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ നലകണമെന്ന് ഹോങ്കോങ്ങ് സര്‍ക്കാര്‍ അറിയിച്ചു. ഇതിനിടയില്‍ സ്‌നോഡന്‍ റഷ്യയിലേക്ക് കടന്നു. റഷ്യ അദ്ദേഹത്തിന് താത്കാലിക അഭയം നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























