12 വയസ്സിന് മുകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം; കുട്ടികൾ രോഗവാഹകരമാവുമെന്നും അതിനാൽ മാസ്ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന
12 വയസിന് മുകളിലുമുള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുകയുണ്ടായി. ഡബ്ലിയു.എച്ച്.ഒ പുറത്തിറക്കിയ പുതിയ മാര്‍ഗ നിർദേശങ്ങളിലാണ് ഇത് വെളിപ്പെടുത്തുന്നത്. എന്തെന്നാൽ കുട്ടികൾ രോഗവാഹകരമാവുമെന്നും അതിനാൽ മാസ്ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയത് തന്നെ. അതായത് മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്ന അതേ രീതിയില്‍ തന്നെ രോഗം കുട്ടികളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ആറ് വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങൾക്കനുസരിച്ച് മാസ്ക് ധരിച്ചാൽ മതിയാകും എന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശം. അഞ്ച് വയസിൽ താഴെയുള്ള കുട്ടികള്‍ക്ക് മാസ്ക് നിര്‍ബന്ധമില്ല. കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാകണം പരിഗണന നൽകേണ്ടതെന്നും ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുകയാണ്.
രോഗവ്യാപനമുള്ള സ്ഥലങ്ങൾ, മാസ്ക് ഉപയോഗിക്കാനുള്ള കുട്ടികളുടെ പരിചയം, മുതിര്‍ന്നവരുടെ നിയന്ത്രണവും മേൽനോട്ടവും എന്നിവയും പരിഗണിക്കേണ്ടതാണ്. സാധാരണ സാഹചര്യങ്ങളില്‍ അഞ്ച് വയസ്സിനു താഴെയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല എന്നതായിരുന്നു.
https://www.facebook.com/Malayalivartha