ഒടുവിൽ ചൈന വെളിപ്പെടുത്തി! ജൂലൈ മുതൽ വാക്‌സിൻ ഉപയോഗിച്ച് തുടങ്ങി; ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിലും സൈനികരിലുമാണ് പരീക്ഷണടിസ്ഥാനത്തിൽ വാക്സീൻ ഉപയോഗിക്കുന്നത്
കോവിഡ് വാക്‌സിൻ കണ്ടെത്താനുള്ള പെടാപാടിലും നെട്ടോട്ടത്തിലുമാണ് ലോകം മുഴുവൻ. ആര് വാക്‌സിൻ കണ്ടെത്തിയാലും അത് മറ്റുള്ള രാജ്യങ്ങളിലേക്ക് എത്താനുള്ള സൗകര്യം കൂടെ ഒരുക്കണം എന്ന ലോക രാഷ്ട്ര ങ്ങളുടെ അഭ്യർത്ഥന ഒരു വശത്ത് നിൽക്കുന്നു. എന്നാൽ ഇപ്പോൾ ചൈന വെളിപ്പെടുത്തിയിരിക്കുന്ന സത്യം കേട്ട് ലോകം നടുങ്ങിയിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിനായി ജൂലൈ മുതൽ ചൈനയിൽ വാക്സീൻ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തൽ. അതായത് ഒന്നര മാസമായി അവർ വാക്‌സിൻ കണ്ടെത്തിയിട്ടും ഉപയോഗിക്കാൻ തുടങ്ങിയിട്ടും..... ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിലും സൈനികരിലുമാണ് പരീക്ഷണടിസ്ഥാനത്തിൽ വാക്സീൻ ഉപയോഗിക്കുന്നതെന്ന് ചൈനീസ് നാഷനൽ ഹെൽത്ത് കമ്മിഷന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വികസന കേന്ദ്രം ഡയറക്ടർ ഷെങ് സോങ്‌വേ പറഞ്ഞു. ജൂലൈ 22നാണ് വാക്സീന് അനുമതി നൽകിത്.
ചൈനീസ് സ്റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററിന്റെ ‘ഡയലോഗ്’ എന്ന പരിപാടിയിലായിരുന്നു നിർണായക വെളിപ്പെടുത്തൽ നടത്തിയത് . മുൻനിര മെഡിക്കൽ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ക്ലിനിക്കുകളിലെ മെഡിക്കൽ ജീവനക്കാർ, കസ്റ്റംസ്, അതിർത്തി ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് വാക്സീൻ സ്വീകരിക്കാൻ അർഹതയെന്ന് ഷെങ് സോങ്‌വേ വ്യക്തമാക്കി.സിനോഫാർമിന്റെ ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് കമ്പനിയാണ് (സിഎൻബിജി) വാക്സീൻ വികസിപ്പിച്ചത്. യുഎഇ, പെറു, മൊറോക്കോ, അർജന്റീന എന്നിവിടങ്ങളിലായിരുന്നു വാക്‌സീന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ. ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടാകുമ്പോൾ നാഷനൽ ഹെൽത്ത് കമ്മിഷൻ വാക്സീന്റെ അടിയന്തര ഉപയോഗത്തിനായി അപേക്ഷ സമർപ്പിക്കുകയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇതിന്റെ അംഗീകാരത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്യും. ചൈനയിലെ വാക്സീൻ നിയമത്തിലെ ആർട്ടിക്കിൾ 20ൽ ഇതു സംബന്ധിച്ച വ്യക്തമായ വ്യവസ്ഥകളുണ്ടെന്ന് ഷെങ് സോങ്‌വേ പറഞ്ഞു.ശൈത്യകാലത്ത് വൈറസ് പടരാതിരിക്കുന്നതിനു വേണ്ടിയായിരിക്കും വാക്സീന്റെ അടുത്തഘട്ടത്തിലെ ഉപയോഗമെന്ന് ഗവേഷണ സംഘത്തിനു നേതൃത്വം നൽകുന്നയാൾ കൂടിയായ ഷെങ് സോങ്‌വേ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗവ്യാപനം തടയാൻ സാധിച്ചാൽ കർഷകർ ഉൾപ്പെടെ മറ്റു മേഖലയിലുള്ളവർ വാക്സീൻ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിൽ വാക്സീൻ ഉപയോഗിക്കാൻ ചൈന അനുമതി നൽകുന്നത് ഇതാദ്യമല്ല. സൈനികരിൽ മാത്രം ഉപയോഗിക്കുന്നതിന് ജൂണിൽ മറ്റൊരു വാക്സീനും അനുമതി നൽകിയിരുന്നു. സർക്കാരിന്റെ കീഴിലുള്ള അക്കാഡമി ഓഫ് മിലിട്ടറി സയൻസിനു കീഴിലുള്ള ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയും കാൻസിനോ ബയോളജിക്സും ചേർന്നാണ് ഈ വാക്സീൻ വികസിപ്പിച്ചത്. നിലവിൽ ലോകത്ത് കോവിഡ് വാക്സീനുകളിൽ ഏറ്റവുമധികം പരീക്ഷണം നടക്കുന്നത് ചൈനയിലാണ്.മാത്രമല്ല മാറ്റു രാജ്യങ്ങളും വാക്‌സിൻ കണ്ടെത്തുന്നതിൽ മുന്നേറ്റം നടത്തുന്നുണ്ട്. റഷ്യ കണ്ടെത്തിയ വാക്‌സിൻ കൂടുതൽ പരീക്ഷിക്കാനായി ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha