കോവിഡ്-19 ദുരിതത്തിനിടെ ലോറ കൊടുങ്കാറ്റ്; ടെക്സസില്‍ വന്‍ നാശനഷ്ടം വിതച്ചുകൊണ്ട് മുന്നേറുന്നു, ലൂസിയാനയും ടെക്‌സസും ഏറ്റവും വലിയ തകരാറുകള്‍ നേരിടുന്നതായി റിപ്പോർട്ട് , ഒരു സമയം രണ്ട് ദുരന്തങ്ങളെ നേരിട്ട് പ്രവാസികൾ
കോവിഡ്-19 ദുരിതത്തിനിടെ ലോറ കൊടുങ്കാറ്റ് ടെക്സസില്‍ വന്‍ നാശനഷ്ടം വിതയ്ക്കുന്നതായി റിപ്പോർട്ട്. മിക്കയിടത്തും വൈദ്യുതി ലൈനുകള്‍ക്ക് കാര്യമായ തകരാര്‍ സംഭവിച്ചതോടെ നഗരപ്രദേശങ്ങളടക്കം ഇരുട്ടിലായിരിക്കുകയാണ്. യുഎസിന്റെ കണക്കനുസരിച്ച് 400,000 ജനങ്ങളെയാണ് ലോറ ചുഴലിക്കാറ്റ് നിലവിൽ കഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇതില്‍ ലൂസിയാനയും ടെക്‌സസും ഏറ്റവും കൂടുതൽ തകരാറുകള്‍ നേരിടുന്നതയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ടെക്‌സസില്‍ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെ കാറ്റ് ബാധിക്കുന്നുണ്ട്. ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ നിന്നുള്ള ലോറയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം ചുഴലിക്കാറ്റ് പരമാവധി 100 മൈല്‍ വേഗതയിലാണ് വീശിക്കൊണ്ടിരിക്കുന്നത്. ഇതേതുടർന്ന് പടിഞ്ഞാറന്‍, മധ്യ ലൂസിയാന എന്നിവിടങ്ങളില്‍ നാശനഷ്ടമുണ്ടാക്കുന്ന കാറ്റും വെള്ളപ്പൊക്കവും ഉള്‍നാടുകളിലേക്കും പടരുന്നു.
അതേസമയം ലൂസിയാന തീരപ്രദേശങ്ങളില്‍ ജീവന്‍ അപകടപ്പെടുത്തുന്ന കൊടുങ്കാറ്റിനെ തുടര്‍ന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ ലൂസിയാനയിലെ വലിയൊരു കാസിനോയുടെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ പറന്നു നിലംപൊത്തുകയും ചെയ്തു. ഗോള്‍ഡന്‍ ന്യൂജെറ്റ് കാസിനോയുടെ മേല്‍ക്കൂരയയ്ക്കാണ് വ്യാപക നാശനഷ്ടമുണ്ടായിരിക്കുന്നത് തന്നെ. 110 മൈല്‍ വേഗതയില്‍ കാറ്റടിച്ചുകൊണ്ട് ലോറ കാറ്റഗറി 2 കൊടുങ്കാറ്റായി ദുര്‍ബലപ്പെട്ടെങ്കിലും ഇന്ന് രാവിലെ, കാറ്റഗറി 4 കൊടുങ്കാറ്റായി ലൂസിയാനയിലെ കാമറൂണിനടുത്ത് അടിച്ചു കയറുകയാണ് ചെയ്തത്. ഇന്ന് രാവിലെ ടെക്‌സാസിലും ലൂസിയാനയിലും കൂടുതല്‍ വൈദ്യുതി മുടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, 500,000 ത്തിലധികം ഉപഭോക്താക്കളെ സംസ്ഥാനങ്ങളില്‍ ബാധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha