വേണ്ടിവന്നാല്‍ പുതിയ തലത്തിലുള്ള സേനയെ ഇറക്കുമെന്ന് നെതന്യാഹു; വിരല്‍ തോക്കിന്റെ കാഞ്ചിയില്‍ത്തന്നെയെന്ന് ഹമാസ്

പതിനൊന്നു ദിവസം നീണ്ടുനിന്ന, 244 പേരെ കൊന്നൊടുക്കിയ ഇസ്രായേല്‍- ഹമാസ് യുദ്ധത്തിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടന്നത് വെള്ളിയാഴ്ച രാവിലെ 2 മണിക്കാണ്.
ഇരു ഭാഗങ്ങളും അവരവര്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയും സ്ഥിതി വഷളായാല്‍ ശത്രുത തുടരുമെന്ന് പരസ്പരം ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വേണ്ടിവന്നാല്‍ പുതിയ തലത്തിലുള്ള സേനയെ ഇറക്കുമെന്നാണ് പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷം, വെളളിയാഴ്ച അല്‍ അക്സ പള്ളിക്കടുത്തുവച്ചുണ്ടായ ആക്രമണത്തെ ചൂണ്ടിക്കാണിച്ച്, ഇസ്രായേല്‍ അതിരുകടക്കുകയാണെങ്കില്‍ തങ്ങളുടെ വിരല്‍ തോക്കിന്റെ കാഞ്ചിയില്‍ത്തന്നെയുണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഹമാസിന്റെ മറുപടി.
ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ കൊന്നൊടുക്കാന്‍ ഇസ്രായേല്‍ പ്രതിരോധസേനയ്ക്ക് അവസരം നല്കുന്നതിനു മുന്‍പ് തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു എന്നപേരില്‍ വലതുപക്ഷം നെതന്യാഹുവിനെ വിമര്‍ശിച്ചു.
എന്നാല്‍ തന്റെ മറുപടി പ്രസംഗത്തില്‍ അദ്ദേഹമിതിന് വിശദീകരണം നല്‍കി. യുദ്ധത്തില്‍ ഇരുനൂറോളം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും 100 കിലോമീറ്ററോളം ദൂരത്തേയ്ക്കു ടണല്‍ തകര്‍ക്കപ്പെടുകയും ചെയ്ത ഹമാസിന് വലിയ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
വ്യോമാക്രമണം നടത്താനുള്ള ഹമാസിന്റെ കഴിവിനെ ഇസ്രായേലിന് നല്ല രീതിയില്‍ തടയാനായിട്ടുണ്ട്. സ്വന്തം സ്ഥലത്ത് വളരെ നേരിയ തോതില്‍ നഷ്ടങ്ങളെ അനുവദിച്ചു കൊണ്ട് ഹമാസിനെ വലിയ തോതില്‍ തകര്‍ക്കാനായത് ഇസ്രായേലിന്റെ സധൈര്യത്തോടുകൂടിയ ഇടപെടല്‍ കൊണ്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha





















