Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..


ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു..സംഭവത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു..കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തി.. വലിയ പ്രതിഷേധമാണ് ഉയരുന്നത്..


അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

ജി 7 രാജ്യങ്ങളെ അപമാനിച്ച് ചൈന.... ഇന്ത്യയെ ആക്ഷേപിച്ചു... ആഞ്ഞടിക്കാൻ ലോകശക്തികൾ... ചൈന ഇത് താങ്ങില്ല..!

17 JUNE 2021 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

ബ്രിട്ടൻ ആതിഥേയത്വം വഹിച്ച ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇന്ത്യയെ അഭിനന്ദിച്ച് ലോകനേതാക്കൾ ഒത്തിരി കാര്യങ്ങള്‌ പങ്കുവച്ചിരുന്നു. ആഗോളതലത്തിലെ നിർണ്ണായക വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുകളെ യോഗം പ്രത്യേകം പരാമർശിച്ചതായി വിദേശകാര്യവകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ചൊറിച്ചിലുണ്ടാകുന്നത് സ്വാഭാവികമാണ്.

എന്നാൽ അതിന്റെ രൂക്ഷമായ ചൈനയുടെ ഒരു മുഖമാണ് ഇപ്പോൾ പുറത്ത് വരുന്നത്. വികസ്വര രാജ്യങ്ങളിൽ ചൈന നടപ്പാക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ്​ പദ്ധതിയെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ ജി 7 ഉച്ചകോടിയിൽ ആവിഷ്​കരിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാൻ യു.എസിന്റെ 'ബിൽഡ് ബാക്ക് ബെറ്റർ വേൾഡ്' പദ്ധതി കടമെടുത്ത് നടപ്പാക്കുകയാണ് ലക്ഷ്യം.

ഇതിലൂടെ ചൈനയുടെ തന്ത്രങ്ങളെ അതേ നാണയത്തിൽ നേരിടാനും ദരിദ്ര രാഷ്ട്രവികസനത്തിനും വേണ്ടി ആവശ്യമായ നടപടികൾ സ്വീകരിക്കാനും കഴിയുമെന്ന് ജി 7 നേതാക്കൾ വിലയിരുത്തി. ചൈനയുമായുള്ള തന്ത്രപരമായ മത്സരത്തെ നേരിടാനും ദരിദ്രവും വികസ്വരവുമായ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത നിറവേറ്റാനുമുള്ള നടപടി സ്വീകരിക്കാൻ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡൻെറ നേതൃത്വത്തിൽ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.

എന്നാലിപ്പോൾ ജി 7 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ അംഗരാജ്യങ്ങളെയും ഇന്ത്യയുൾപ്പെടെ ക്ഷണിക്കപ്പെട്ട രാജ്യങ്ങളെയും അപമാനിച്ചു കൊണ്ടുള്ള ഒരു കാർട്ടൂണും വിവരണവും പങ്കുവച്ച് കൊണ്ടാണ് ഇത്തരത്തിൽ തങ്ങളുടെ അതൃപ്തി അറിയിച്ചത്.

ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസാണ് ഇത് ഷെയർ ചെയ്തിട്ടുള്ളത്. ചൈനയിലെ പ്രശസ്ത സമൂഹമാധ്യമമായ വെയ്ബോയിൽ ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്ത അവഹേളനപരമായ കാർട്ടൂണാണ് ഗ്ലോബൽ ടൈംസ് പങ്കുവച്ചത്.

‘ദി ലാസ്റ്റ് ജി 7’ എന്നു പേരിട്ടിരിക്കുന്ന കാർട്ടൂൺ, വിഖ്യാത ചിത്രകാരനായ ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്ത പെയിന്റിങ്ങായ ദ് ലാസ്റ്റ് സപ്പറിന്റെ മാതൃകയിൽ വരച്ചിട്ടുള്ളതാണ്.

ജീവികളുടെ രൂപത്തിലാണ് ഇതിൽ രാജ്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു തീൻമേശയ്ക്കു ചുറ്റും രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന മൃ​ഗങ്ങൾ ഇരിക്കുന്ന നിലയിലാണു കാർട്ടൂൺ ചിത്രീകരിച്ചിട്ടുള്ളത്.

രോഗം മൂലം അവശനായ ഒരു ആനയുടെ രൂപത്തിലാണ് ഇന്ത്യയെ അവതരിപ്പിച്ചിരിക്കുന്നത്. തീൻമേശയിൽ കസേര കിട്ടാതെ തറയിൽ കുത്തിയിരിക്കുന്നത് പോലെ. ആനയ്ക്കു മുൻപിൽ എന്നെ സഹായിക്കൂ എന്ന ബോർഡും വച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടെങ്കിലും ഇന്ത്യയ്ക്കു വലിയ പ്രാധാന്യമൊന്നും കൊടുത്തില്ലെന്ന സന്ദേശവും രാജ്യത്തെ ഉയർന്ന കോവിഡ് പ്രതിസന്ധിയെ കളിയാക്കിയുമാണ് ഈ അവതരണം.

മധ്യത്തിൽ കഴുകന്റെ രൂപത്തിലാണ് അമേരിക്കയെ കാണിച്ചിരിക്കുന്നത്. റാഞ്ചാൻ പാകത്തിന് ഇരിക്കുന്ന വമ്പൻ ശക്തി എന്ന തരത്തിലാണ് ഇതും ചിത്രീകരിച്ചിരിക്കുന്നത്. ചൈനയുടെ ഭൂപടമുള്ള ഒരു കേക്ക് മുറിക്കാനെന്ന മട്ടിൽ ടേബിളിൽ വച്ചിരിക്കുന്നതും കാണാം. ചൈനയെ വെട്ടിമുറിച്ച് ആക്രമിക്കാനുള്ള ഗൂഢാലോചനയാണു ജി 7 ഉച്ചകോടിയിൽ നടക്കുന്നതെന്നു പ്രതീകാത്മകമായി കാണിക്കാനാണ് ഇതെന്ന് വേണം കരുതാൻ.

അമേരിക്കയെ പ്രതിനിധീകരിക്കുന്ന കഴുകൻ ടോയ്‌ലെറ്റ് പേപ്പറിൽ നിന്നു ഡോളറുകൾ പ്രിന്റ് ചെയ്യുന്നതും, ഈ ഡോളറിലേക്ക് കംഗാരുവിന്റെ രൂപത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഓസ്ട്രേലിയ കൈകടത്തുന്നതും കാണാം.

ചൈനയ്ക്കെതിരെയുള്ള നയങ്ങളിൽ ഓസ്ട്രേലിയ യുഎസുമായി പങ്കു ചേരുന്നതിന്റെ രോഷമാണ് ഇതിലൂടെ പറയപ്പെടുന്നതെന്നും ഒരേ സമയം ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരിക്കെ പണത്തിനോടുള്ള ആർത്തി മൂത്ത് ഓസ്ട്രേലിയ കപടമുഖവും വഞ്ചനയും കാണിക്കുകയാണെന്നും ഗ്ലോബൽ ടൈംസ് വിവരിക്കുന്നു.

ചൈനയ്ക്ക് വിരോധമുള്ള രണ്ടു രാജ്യങ്ങളായ ജപ്പാനും തയ്‌വാനും കാർട്ടൂണിലുണ്ട്. തീൻമേശയ്ക്കു ചുറ്റുമിരിക്കുന്നവരുടെ ഗ്ലാസുകളിൽ ആണവവികിരണത്തിന്റെ ചിഹ്നമുള്ള കെറ്റിലിൽ നിന്നു പച്ചനിറമുള്ള റേഡിയോ ആക്ടീവ് ദ്രാവകം വിളമ്പുന്ന ഷിബ്നാ ഇനു നായയായിട്ടാണ് ജപ്പാനെ അവതരിപ്പിച്ചിരിക്കുന്നത്. പസിഫിക് സമുദ്രത്തിലേക്ക് ഫുക്കുഷിമ റിയാക്ടറിൽ നിന്നുള്ള റേഡിയോ ആക്ടീവ് മാലിന്യം തള്ളാൻ ജപ്പാൻ നടപടിയെടുക്കുമെന്ന അഭ്യൂഹമാണ് ഈ പ്രതീകാത്മതയ്ക്കു പിന്നിൽ.

താഴെ വച്ചിരിക്കുന്ന പാത്രത്തിൽ നിന്നു നോട്ടുകെട്ടുകളുമായി ടേബിളിൽ അമേരിക്കയ്ക്കരികിലേക്കു ചാടുന്ന തവളയായിട്ടാണ് തയ്‌വാൻ അവതരിപ്പിക്കപ്പെട്ടത്. തയ്‌വാനും യുഎസുമായി ശക്തമായിക്കൊണ്ടിരിക്കുന്ന വ്യാപാര സാമ്പത്തിക ബന്ധങ്ങളാകാം ഇത്തരമൊരു അവതരണത്തിനു കാരണം. ബ്രിട്ടനെ സിംഹമായും ജർമനിയെ ബ്ലാക്ക് ഹോക്ക് പക്ഷിയായും കാനഡയെ കരടിയായും ഫ്രാൻസിനെ പൂവൻകോഴിയായും ഇറ്റലിയെ ചെന്നായയായും അവതരിപ്പിച്ചിരിക്കുന്നു.

ഇത്തവണ കഴിഞ്ഞ ജി7 ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ ചൈനയ്ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ലോകത്തെ ഏഴു സമ്പന്ന രാജ്യങ്ങളുടെ ഭരണാധിപര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ജൂണ്‍ 11) മുതല്‍ മൂന്നു ദിവസം ബ്രിട്ടനിലെ കോണ്‍വാളില്‍ സമ്മേളിച്ചപ്പോള്‍ കണ്ടതു വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷമാണ്.

ലോകത്തിനു, വിശേഷിച്ച് പാശ്ചാത്യര്‍ക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കും ചൈന ഒരു ഭീഷണിയായി വളരുകയാണെന്നും അതിനെതിരേ സംയുക്തമായ ചെറുത്തുനില്‍പ്പ് ആവശ്യമാണെന്നുമുള്ള സന്ദേശമാണ് അവിടെനിന്ന് ഉയര്‍ന്നത്. അതിനു നേതൃത്വം നല്‍കിയതു മറ്റാരുമല്ല, യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍.

ചൈനയുടെ പടിഞ്ഞാറന്‍ മേഖലയിലെ സിന്‍ജിയാങ്ങ് പ്രവിശ്യയില്‍ ബെയ്ജിങ്ങിലെ ഭരണകൂടം വംശീയ നയങ്ങള്‍ നടപ്പാക്കുന്നു, അവിടത്തെ ജനങ്ങളെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കുകയും നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുകയും ചെയ്യുന്നു,

ടിബറ്റിലെയും ഹോങ്കോങ്ങിലെയും ജനങ്ങളുടെ പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു, തയ്വാനെതിരേ ആക്രമണ ഭീഷണി മുഴക്കുന്നു, തെക്കന്‍ ചൈനാ കടലില്‍ ആ മേഖയലിലെ മറ്റു രാജ്യങ്ങളുടെ അവകാശങ്ങള്‍ക്കു വില കല്‍പ്പിക്കാതെ ഏകപക്ഷീയമായ നടപടികള്‍ കൈക്കൊള്ളുന്നു,

അമേരിക്കയ്ക്ക് എതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്തുകയു സൈബര്‍ ചാരവൃത്തി നടത്തുകയും ചെയ്യുന്നു, പൊതുവില്‍ രാജ്യാന്തര നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള നടപടിക്രമം അട്ടിമറിക്കുന്നു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും ബൈഡന്‍ ഉന്നയിക്കുകയുണ്ടായി.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, കാനഡ, ജപ്പാന്‍ എന്നീ മറ്റ് ആറു രാജ്യങ്ങളുടെയും നേതാക്കള്‍ പൊതുവില്‍ ബൈഡനെ അനുകൂലിക്കുകയാണ് ചെയ്തത്.

ചൈനയ്ക്കെതിരെ ജി-7 ഇത്രയും കര്‍ക്കശമായ വിമര്‍ശനം നടത്തുന്നത് മൂന്നു ദശകങ്ങളിലേറെക്കാലത്തിനുശേഷം ഇതാദ്യമാണ്. ചൈനയുടെ നയങ്ങളെയും മറ്റും വലിയ രീതിയിൽ അവർ ചോദ്യം ചെയ്തു. ഇതാണ് കാർട്ടൂൺ പോസ്റ്റ് ചെയ്തതിനും ഗ്ലോബൽ ടൈംസ് അതു പ്രസിദ്ധീകരിച്ചതിനും വഴിവച്ചതെന്നു കരുതുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (4 minutes ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (17 minutes ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (26 minutes ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (31 minutes ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (45 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (1 hour ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (1 hour ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (3 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (3 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (4 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (4 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (4 hours ago)

Malayali Vartha Recommends