Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

ജി 7 രാജ്യങ്ങളെ അപമാനിച്ച് ചൈന.... ഇന്ത്യയെ ആക്ഷേപിച്ചു... ആഞ്ഞടിക്കാൻ ലോകശക്തികൾ... ചൈന ഇത് താങ്ങില്ല..!

17 JUNE 2021 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...

ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...

കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...

ബ്രിട്ടൻ ആതിഥേയത്വം വഹിച്ച ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇന്ത്യയെ അഭിനന്ദിച്ച് ലോകനേതാക്കൾ ഒത്തിരി കാര്യങ്ങള്‌ പങ്കുവച്ചിരുന്നു. ആഗോളതലത്തിലെ നിർണ്ണായക വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുകളെ യോഗം പ്രത്യേകം പരാമർശിച്ചതായി വിദേശകാര്യവകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ചൊറിച്ചിലുണ്ടാകുന്നത് സ്വാഭാവികമാണ്.

എന്നാൽ അതിന്റെ രൂക്ഷമായ ചൈനയുടെ ഒരു മുഖമാണ് ഇപ്പോൾ പുറത്ത് വരുന്നത്. വികസ്വര രാജ്യങ്ങളിൽ ചൈന നടപ്പാക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ്​ പദ്ധതിയെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ ജി 7 ഉച്ചകോടിയിൽ ആവിഷ്​കരിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാൻ യു.എസിന്റെ 'ബിൽഡ് ബാക്ക് ബെറ്റർ വേൾഡ്' പദ്ധതി കടമെടുത്ത് നടപ്പാക്കുകയാണ് ലക്ഷ്യം.

ഇതിലൂടെ ചൈനയുടെ തന്ത്രങ്ങളെ അതേ നാണയത്തിൽ നേരിടാനും ദരിദ്ര രാഷ്ട്രവികസനത്തിനും വേണ്ടി ആവശ്യമായ നടപടികൾ സ്വീകരിക്കാനും കഴിയുമെന്ന് ജി 7 നേതാക്കൾ വിലയിരുത്തി. ചൈനയുമായുള്ള തന്ത്രപരമായ മത്സരത്തെ നേരിടാനും ദരിദ്രവും വികസ്വരവുമായ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത നിറവേറ്റാനുമുള്ള നടപടി സ്വീകരിക്കാൻ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡൻെറ നേതൃത്വത്തിൽ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.

എന്നാലിപ്പോൾ ജി 7 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ അംഗരാജ്യങ്ങളെയും ഇന്ത്യയുൾപ്പെടെ ക്ഷണിക്കപ്പെട്ട രാജ്യങ്ങളെയും അപമാനിച്ചു കൊണ്ടുള്ള ഒരു കാർട്ടൂണും വിവരണവും പങ്കുവച്ച് കൊണ്ടാണ് ഇത്തരത്തിൽ തങ്ങളുടെ അതൃപ്തി അറിയിച്ചത്.

ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസാണ് ഇത് ഷെയർ ചെയ്തിട്ടുള്ളത്. ചൈനയിലെ പ്രശസ്ത സമൂഹമാധ്യമമായ വെയ്ബോയിൽ ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്ത അവഹേളനപരമായ കാർട്ടൂണാണ് ഗ്ലോബൽ ടൈംസ് പങ്കുവച്ചത്.

‘ദി ലാസ്റ്റ് ജി 7’ എന്നു പേരിട്ടിരിക്കുന്ന കാർട്ടൂൺ, വിഖ്യാത ചിത്രകാരനായ ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്ത പെയിന്റിങ്ങായ ദ് ലാസ്റ്റ് സപ്പറിന്റെ മാതൃകയിൽ വരച്ചിട്ടുള്ളതാണ്.

ജീവികളുടെ രൂപത്തിലാണ് ഇതിൽ രാജ്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു തീൻമേശയ്ക്കു ചുറ്റും രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന മൃ​ഗങ്ങൾ ഇരിക്കുന്ന നിലയിലാണു കാർട്ടൂൺ ചിത്രീകരിച്ചിട്ടുള്ളത്.

രോഗം മൂലം അവശനായ ഒരു ആനയുടെ രൂപത്തിലാണ് ഇന്ത്യയെ അവതരിപ്പിച്ചിരിക്കുന്നത്. തീൻമേശയിൽ കസേര കിട്ടാതെ തറയിൽ കുത്തിയിരിക്കുന്നത് പോലെ. ആനയ്ക്കു മുൻപിൽ എന്നെ സഹായിക്കൂ എന്ന ബോർഡും വച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടെങ്കിലും ഇന്ത്യയ്ക്കു വലിയ പ്രാധാന്യമൊന്നും കൊടുത്തില്ലെന്ന സന്ദേശവും രാജ്യത്തെ ഉയർന്ന കോവിഡ് പ്രതിസന്ധിയെ കളിയാക്കിയുമാണ് ഈ അവതരണം.

മധ്യത്തിൽ കഴുകന്റെ രൂപത്തിലാണ് അമേരിക്കയെ കാണിച്ചിരിക്കുന്നത്. റാഞ്ചാൻ പാകത്തിന് ഇരിക്കുന്ന വമ്പൻ ശക്തി എന്ന തരത്തിലാണ് ഇതും ചിത്രീകരിച്ചിരിക്കുന്നത്. ചൈനയുടെ ഭൂപടമുള്ള ഒരു കേക്ക് മുറിക്കാനെന്ന മട്ടിൽ ടേബിളിൽ വച്ചിരിക്കുന്നതും കാണാം. ചൈനയെ വെട്ടിമുറിച്ച് ആക്രമിക്കാനുള്ള ഗൂഢാലോചനയാണു ജി 7 ഉച്ചകോടിയിൽ നടക്കുന്നതെന്നു പ്രതീകാത്മകമായി കാണിക്കാനാണ് ഇതെന്ന് വേണം കരുതാൻ.

അമേരിക്കയെ പ്രതിനിധീകരിക്കുന്ന കഴുകൻ ടോയ്‌ലെറ്റ് പേപ്പറിൽ നിന്നു ഡോളറുകൾ പ്രിന്റ് ചെയ്യുന്നതും, ഈ ഡോളറിലേക്ക് കംഗാരുവിന്റെ രൂപത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഓസ്ട്രേലിയ കൈകടത്തുന്നതും കാണാം.

ചൈനയ്ക്കെതിരെയുള്ള നയങ്ങളിൽ ഓസ്ട്രേലിയ യുഎസുമായി പങ്കു ചേരുന്നതിന്റെ രോഷമാണ് ഇതിലൂടെ പറയപ്പെടുന്നതെന്നും ഒരേ സമയം ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരിക്കെ പണത്തിനോടുള്ള ആർത്തി മൂത്ത് ഓസ്ട്രേലിയ കപടമുഖവും വഞ്ചനയും കാണിക്കുകയാണെന്നും ഗ്ലോബൽ ടൈംസ് വിവരിക്കുന്നു.

ചൈനയ്ക്ക് വിരോധമുള്ള രണ്ടു രാജ്യങ്ങളായ ജപ്പാനും തയ്‌വാനും കാർട്ടൂണിലുണ്ട്. തീൻമേശയ്ക്കു ചുറ്റുമിരിക്കുന്നവരുടെ ഗ്ലാസുകളിൽ ആണവവികിരണത്തിന്റെ ചിഹ്നമുള്ള കെറ്റിലിൽ നിന്നു പച്ചനിറമുള്ള റേഡിയോ ആക്ടീവ് ദ്രാവകം വിളമ്പുന്ന ഷിബ്നാ ഇനു നായയായിട്ടാണ് ജപ്പാനെ അവതരിപ്പിച്ചിരിക്കുന്നത്. പസിഫിക് സമുദ്രത്തിലേക്ക് ഫുക്കുഷിമ റിയാക്ടറിൽ നിന്നുള്ള റേഡിയോ ആക്ടീവ് മാലിന്യം തള്ളാൻ ജപ്പാൻ നടപടിയെടുക്കുമെന്ന അഭ്യൂഹമാണ് ഈ പ്രതീകാത്മതയ്ക്കു പിന്നിൽ.

താഴെ വച്ചിരിക്കുന്ന പാത്രത്തിൽ നിന്നു നോട്ടുകെട്ടുകളുമായി ടേബിളിൽ അമേരിക്കയ്ക്കരികിലേക്കു ചാടുന്ന തവളയായിട്ടാണ് തയ്‌വാൻ അവതരിപ്പിക്കപ്പെട്ടത്. തയ്‌വാനും യുഎസുമായി ശക്തമായിക്കൊണ്ടിരിക്കുന്ന വ്യാപാര സാമ്പത്തിക ബന്ധങ്ങളാകാം ഇത്തരമൊരു അവതരണത്തിനു കാരണം. ബ്രിട്ടനെ സിംഹമായും ജർമനിയെ ബ്ലാക്ക് ഹോക്ക് പക്ഷിയായും കാനഡയെ കരടിയായും ഫ്രാൻസിനെ പൂവൻകോഴിയായും ഇറ്റലിയെ ചെന്നായയായും അവതരിപ്പിച്ചിരിക്കുന്നു.

ഇത്തവണ കഴിഞ്ഞ ജി7 ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ ചൈനയ്ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ലോകത്തെ ഏഴു സമ്പന്ന രാജ്യങ്ങളുടെ ഭരണാധിപര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ജൂണ്‍ 11) മുതല്‍ മൂന്നു ദിവസം ബ്രിട്ടനിലെ കോണ്‍വാളില്‍ സമ്മേളിച്ചപ്പോള്‍ കണ്ടതു വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷമാണ്.

ലോകത്തിനു, വിശേഷിച്ച് പാശ്ചാത്യര്‍ക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കും ചൈന ഒരു ഭീഷണിയായി വളരുകയാണെന്നും അതിനെതിരേ സംയുക്തമായ ചെറുത്തുനില്‍പ്പ് ആവശ്യമാണെന്നുമുള്ള സന്ദേശമാണ് അവിടെനിന്ന് ഉയര്‍ന്നത്. അതിനു നേതൃത്വം നല്‍കിയതു മറ്റാരുമല്ല, യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍.

ചൈനയുടെ പടിഞ്ഞാറന്‍ മേഖലയിലെ സിന്‍ജിയാങ്ങ് പ്രവിശ്യയില്‍ ബെയ്ജിങ്ങിലെ ഭരണകൂടം വംശീയ നയങ്ങള്‍ നടപ്പാക്കുന്നു, അവിടത്തെ ജനങ്ങളെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കുകയും നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുകയും ചെയ്യുന്നു,

ടിബറ്റിലെയും ഹോങ്കോങ്ങിലെയും ജനങ്ങളുടെ പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു, തയ്വാനെതിരേ ആക്രമണ ഭീഷണി മുഴക്കുന്നു, തെക്കന്‍ ചൈനാ കടലില്‍ ആ മേഖയലിലെ മറ്റു രാജ്യങ്ങളുടെ അവകാശങ്ങള്‍ക്കു വില കല്‍പ്പിക്കാതെ ഏകപക്ഷീയമായ നടപടികള്‍ കൈക്കൊള്ളുന്നു,

അമേരിക്കയ്ക്ക് എതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്തുകയു സൈബര്‍ ചാരവൃത്തി നടത്തുകയും ചെയ്യുന്നു, പൊതുവില്‍ രാജ്യാന്തര നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള നടപടിക്രമം അട്ടിമറിക്കുന്നു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും ബൈഡന്‍ ഉന്നയിക്കുകയുണ്ടായി.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, കാനഡ, ജപ്പാന്‍ എന്നീ മറ്റ് ആറു രാജ്യങ്ങളുടെയും നേതാക്കള്‍ പൊതുവില്‍ ബൈഡനെ അനുകൂലിക്കുകയാണ് ചെയ്തത്.

ചൈനയ്ക്കെതിരെ ജി-7 ഇത്രയും കര്‍ക്കശമായ വിമര്‍ശനം നടത്തുന്നത് മൂന്നു ദശകങ്ങളിലേറെക്കാലത്തിനുശേഷം ഇതാദ്യമാണ്. ചൈനയുടെ നയങ്ങളെയും മറ്റും വലിയ രീതിയിൽ അവർ ചോദ്യം ചെയ്തു. ഇതാണ് കാർട്ടൂൺ പോസ്റ്റ് ചെയ്തതിനും ഗ്ലോബൽ ടൈംസ് അതു പ്രസിദ്ധീകരിച്ചതിനും വഴിവച്ചതെന്നു കരുതുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (8 minutes ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (13 minutes ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (18 minutes ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (20 minutes ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (32 minutes ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (37 minutes ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (49 minutes ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (58 minutes ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (1 hour ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (1 hour ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (1 hour ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (1 hour ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (1 hour ago)

DPR-ന് അംഗീകാരമായി  (2 hours ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (2 hours ago)

Malayali Vartha Recommends