രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാതെ കൊറോണ വൈറസ്; അഞ്ചില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ഉണ്ടാക്കുന്നതായി പഠനം! പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ദീര്‍ഘകാല കോവിഡ് പൊതുവേ കാണപ്പെടുന്നു
രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാതെ കൊറോണ വൈറസ് ബാധിക്കുന്നവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ഉണ്ടാക്കുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരെല്ലാം തിരികെ സമ്പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങുന്നില്ലെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.ഫെയര്‍ ഹെല്‍ത് എന്ന സന്നദ്ധസംഘടന ന്യൂയോര്‍കില്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഇതിൽ 20 ലക്ഷം അമേരികക്കാരുടെ ആരോഗ്യസ്ഥിതിയാണ് 2020 ഫെബ്രുവരിക്കും 2021 ഫെബ്രുവരിക്കും ഇടയില്‍ വിലയിരുത്തിയത്. രോഗലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് വന്നവരില്‍ 19% പേര്‍ക്കും ദീര്‍ഘകാല കോവിഡ് ഉണ്ടാകുന്നതായി പഠനത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. രോഗം മാറി 30 ദിവസങ്ങള്‍ക്കുശേഷം ഇവരില്‍ സങ്കീര്‍ണതകള്‍ ഉണ്ടായെന്നും റിപോര്‍ടില്‍ പറയുന്നുണ്ട്. കൂടാതെ വേദനയാണ് ദീര്‍ഘകാല കോവിഡ് പ്രശ്നങ്ങളില്‍ ഏറ്റവും പൊതുവായി കണ്ടെത്തിയത്. ഇതോടൊപ്പം ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഉയര്‍ന്ന കൊളസ്ട്രോള്‍, ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയും പലര്‍ക്കും റിപോര്‍ട് ചെയ്യുന്നു.
അതേസമയം യുവാക്കളില്‍ വന്‍ കുടലിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഉയര്‍ന്ന കൊളസ്ട്രോളിനെക്കാള്‍ കൂടുതല്‍ കാണപ്പെട്ടത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ദീര്‍ഘകാല കോവിഡ് പൊതുവേ കാണപ്പെടുന്നതായും പഠനത്തിൽ പറയുന്നുണ്ട്.
2021 മാര്‍ചില്‍ ലെയ്കെസ്റ്റര്‍ സര്‍വകലാശാല നടത്തിയ പഠനവും ഇത് ശരി വയ്ക്കുന്നു. അതേ സമയം ദീര്‍ഘകാല കോവിഡിന്റെ ഭാഗമായി ഹൃദയത്തിലെ പേശികള്‍ക്ക് നീര്‍ക്കെട്ട് ഉണ്ടാകുന്നത് കൂടുതലും പുരുഷന്മാരിലാണ്. ചിലര്‍ക്ക് വിഷാദരോഗം ഉള്‍പെടെയുള്ള മാനസിക പ്രശ്നങ്ങളും ഉണ്ടാക്കുന്നതായും പറയുന്നു.
https://www.facebook.com/Malayalivartha