നൂറോളം രാജ്യങ്ങളില്‍ ഡെല്‍റ്റ വേരിയന്റ് കണ്ടെത്തി; ലോകം കോവിഡ് -19 പാന്‍ഡെമിക്കിന്റെ 'വളരെ അപകടകരമായ കാലഘട്ടത്തിലാണ്' എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍
നൂറോളം രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധിയായ ഡെല്‍റ്റ വേരിയന്റ് കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതേതുടര്‍ന്ന് ലോകം കോവിഡ് -19 പാന്‍ഡെമിക്കിന്റെ 'വളരെ അപകടകരമായ കാലഘട്ടത്തിലാണ്' എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റ് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും പല രാജ്യങ്ങളിലും കോവിഡ് -19 ന്റെ ഏറ്റവും പ്രബലമായ വകഭേദമായി മാറി ക്കൊണ്ടിരിക്കുകയാണെന്നും ഒരു പത്രസമ്മേളനത്തില്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കിയിരിക്കുകയാണ്.
പ്രതിരോധ കുത്തിവയ്പ്പ് പാന്‍ഡെമിക്കിന്റെ രൂക്ഷമായ ഘട്ടം ഫലപ്രദമായി അവസാനിപ്പിക്കുമെന്ന് പറഞ്ഞ ലോകാരോഗ്യ സംഘടനയുടെ തലവന്‍, 'അടുത്ത വര്‍ഷം ഈ സമയമാകുമ്പോഴേക്കും എല്ലാ രാജ്യങ്ങളിലെയും 70 ശതമാനം ആളുകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്ന് ഉറപ്പാക്കാന്‍ ലോകമെമ്പാടുമുള്ള നേതാക്കളോട് ആവശ്യപ്പെടും ചെയ്തു.
കൂടാതെ വാക്സിനുകള്‍ പങ്കുവെക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് രാജ്യങ്ങളുടെ കൂട്ടായ ശക്തിയിലാണ്, 'ഡോ. ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു, ആഗോളതലത്തില്‍ ഇതിനകം തന്നെ 3 ബില്ല്യണ്‍ ഡോസ് വാക്സിന്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ശരിയായ സമയത്ത് പരിശോധിച്ചില്ലെങ്കില്‍, കുത്തിവയ്പ്പ് പ്രക്രിയയിലെ അസമത്വം ഇപ്പോഴും ആശങ്കയുണ്ടാക്കും.
നിരീക്ഷണം, പരിശോധന, രോഗബാധിതരെ നേരത്തേ കണ്ടെത്തല്‍, ഐസൊലേഷന്‍, ചികിത്സിക്കല്‍ എന്നിങ്ങനെയുള്ള രീതി തുടരുകയാണ് പുതിയൊരു തരംഗത്തെ ഒഴിവാക്കാനുള്ള മാര്‍ഗം. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കല്‍, കെട്ടിടങ്ങളുടെ അകത്ത് വായുസഞ്ചാരം ഉറപ്പാക്കല്‍ എന്നിവയൊക്കെ പ്രധാനമാണെന്ന് ഡ്ബ്ല്യൂഎച്ച്‌ഒ മേധാവി പറഞ്ഞു.
https://www.facebook.com/Malayalivartha
























