ലോകത്തിന്റെ നാശം കണ്ടേ ചൈന അടങ്ങൂ: ആണവായുധങ്ങൾ നിർമ്മിച്ച് കൂട്ടി പുതിയ നീക്കം: തടയാനൊരുങ്ങി അമേരിക്ക
അമേരിക്ക, ചൈന, പാക്കിസ്ഥാൻ.... ഇന്ത്യ ഒന്നടങ്കം ഉറ്റുനോക്കുന്ന 3രാജ്യങ്ങൾ... ഈ മൂന്നു രാജ്യങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്..... ഇന്ത്യയും ചൈനയും പാകിസ്ഥാനും ശത്രുക്കൾ ആണെങ്കിൽ ഈ രാജ്യങ്ങൾക്ക് പ്രിയപ്പെട്ടതാണ് അമേരിക്ക.... അമേരിക്ക പ്രത്യേകിച്ചുo ചൈനയും ഇന്ത്യയും ഒരേ അളവിൽ കൊണ്ടുപോകാനാണ് ഇഷ്ടം... ലഡാക്കിൽ ഉണ്ടായ വിഷയവും അതിനെ തുടർന്ന് ഇന്ത്യയും ചൈനയും അടിച്ചു പിരിഞ്ഞതും അമേരിക്ക ഇരുവരുടെയും പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ചതുമെല്ലാം ലോകരാഷ്ട്രങ്ങൾ കണ്ടതാണ്.....
ചൈന എപ്പോഴും മറ്റു രാജ്യങ്ങളെ അസ്വസ്ഥമാക്കുന്ന രീതിയിലെ പ്രവർത്തിക്കു. അതിന് ഒടുവിലത്തെ ഉദാഹരണമായി മറ്റൊരു സംഭവം പുറത്തുവരികയാണ്. ആണവായുധങ്ങൾ നിർമ്മിച്ചു കൂട്ടുകയാണ് ചൈന... എന്നാൽ ചൈനയുടെ ഈ നീക്കത്തിൽ ആശങ്കയറിയിച്ച് അമേരിക്ക രംഗത്ത് വന്നിരിക്കുകയാണ്.
ചൈന വൻതോതിൽ ആണവായുധങ്ങൾ നിർമ്മിച്ചുകൂട്ടുന്നതായി അമേരിക്ക ആരോപണം ഉയർത്തുമ്പോൾ എന്തുമാത്രം അമർഷമാണ് ചൈനയോട് അമേരിക്കയ്ക്ക് ഉള്ളത് എന്ന് മനസ്സിലാക്കാൻ സാധിക്കും. വാഷിംഗ്ടൺ വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസാണ് ചൈനയുടെ ഈ നെറികെട്ട നീക്കത്തിനെതിരെ പ്രതികരിച്ചത്.
കൊറോണയുടെ ഉത്ഭവകേന്ദ്രം ആയി ലോകത്തെ മുഴുവൻ നാശത്തിലേക്ക് തള്ളിവിട്ട് ചൈനയിൽ നിന്നും ഇപ്പോഴും പുറത്ത് വരുന്നത് അത്ര നല്ല കാര്യങ്ങൾ അല്ല. ആണവായുധങ്ങൾ നിർമ്മിച്ചുകൂട്ടി ലോകത്തിന്റെ നാശം കാണാനുള്ള തത്ര പാടിലാണ് ചൈന. ആഗോളതലത്തിൽ ഒരു രാജ്യത്തിൽ നിന്നും പ്രതീക്ഷിക്കാവുന്നതിനും അപ്പുറത്തുള്ള അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ചൈന എന്തിനുള്ള പുറപ്പാടാണ് എന്ന് എത്ര ആലോചിച്ചിട്ടും ലോകത്തിന് മനസ്സിലാകുന്നില്ല.
ചൈനയുടെ ലക്ഷ്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള രഹസ്യവിവരങ്ങൾ ആരാഞ്ഞ് എടുക്കാനുള്ള ശ്രമം തകൃതിയായി നടക്കുകയാണ്. ആണവായുധ നിയന്ത്രണത്തിനായി ലോകത്തെ എല്ലാ രാജ്യങ്ങളും എടുത്തിരിക്കുന്ന തീരുമാനങ്ങൾക്ക് ഘടകവിരുദ്ധമായ നടപടിയാണ് ചൈന നടത്തുന്നതെന്നും പ്രൈസ് വ്യക്തമാക്കിയിരിക്കുകയാണ്.
ചൈനയുടെ പടിഞ്ഞാറൻ മരുഭൂമിയിൽ നൂറുകണക്കിന് മിസൈലുകൾ വിന്യാസിച്ചതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് വിവരം പുറത്തു വിട്ടിരിക്കുകയാണ്. കാലിഫോർണിയയിലെ അമേരി ക്കയുടെ ആണവ നിർവ്വ്യാപന ഗവേഷണ കേന്ദ്രമായ ജെയിംസ് മാർട്ടിൻ സെന്ററാണ് ചൈനയുടെ ഗൂഢലക്ഷ്യത്തോടെ യുള്ള നീക്കത്തെ മനസ്സിലാക്കിയത് . ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ചൈനയുടെ സൈനിക തയ്യാറെടുപ്പുകൾ കണ്ടെത്തിയത്. ചൈനയുടെ ആയുധ ശേഖരത്തിലെ അത്യാധുനികവും ചരിത്രനേട്ടവുമായിട്ടാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നുമുണ്ട് . ഇവരുടെ കണക്കുകൂട്ടൽ പ്രകാരം 250 ആണവ മിസൈലുകൾ 350 ആക്കി ചൈന വർദ്ധിപ്പിച്ചു എന്നാണ് സ്ഥിരീകരി ക്കുന്നത്. അമേരിക്ക മാത്രമല്ല ലോകരാഷ്ട്രങ്ങൾ മുഴുവൻ അസ്വസ്ഥമാണ് ചൈനയുടെ പുതിയ നീക്കത്തിൽ.
https://www.facebook.com/Malayalivartha
























