ഡ്രോണുകൾ വർഷിച്ച ഐഇഡികൾ നിർമ്മിച്ചിരിക്കുന്നത് ആർഡിഎക്‌സും, നൈട്രേറ്റുമുപയോഗിച്ച് : ഇത് ഇന്ത്യയിൽ ലഭ്യമല്ല: ഡ്രോണുകൾ ക്ക് പിന്നിൽ പാകിസ്ഥാനും ചൈനയും തന്നെ: അന്വേഷണസംഘത്തിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ

ജമ്മുകാശ്മീരിലെ വിമാനത്താവളത്തിൽ നടന്ന സ്ഫോടനവും തുടരെത്തുടരെ കണ്ട് ഡ്രോണുകളും രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു.ജമ്മു-കശ്മീർ അപകടത്തിന് പിന്നിലുള്ള സത്യത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ ഓരോന്നായി പുറത്തേക്ക് വരികയാണ്....
ജമ്മു കശ്മീരിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ചൈനയും പാകിസ്താനും തന്നെയാണെന്ന് തറപ്പിച്ചു പറയുകയാണ് പുതിയ കണ്ടെത്തലുകൾ. ഡ്രോണുകൾ വർഷിച്ച ഐഇഡികൾ നിർമ്മിച്ചിരിക്കുന്നത് ആർഡിഎക്‌സും, നൈട്രേറ്റുമുപയോഗിച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്.
ഇന്ത്യയിൽ കിട്ടാനില്ലാത്ത ആർഡിഎക്‌സിന്റെ പ്രധാന നിർമ്മാതാക്കൾ പാകിസ്താനാണ്. അതുകൊണ്ട് തന്നെ ഈ ഡ്രോൺ വന്നത് പാകിസ്ഥാനിൽ നിന്നാണ് എന്ന കാര്യത്തിൽ സംശയമില്ല.ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് ആർഡിഎക്‌സും നൈട്രേറ്റുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്നും സ്‌ഫോടക വസ്തുവിന്റെ സാമ്പിളുകൾ സംഘം ശേഖരിക്കുകയും ചെയ്തു . ഈ കാര്യത്തിൽ വിശദമായ പരിശോധന നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഐഇഡികളാണ് ഡ്രോണുകൾ വർഷിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. രണ്ട് ഐഇഡികളാണ് വർഷിച്ചത്. ഇതിൽ ഒരെണ്ണം വലുതും, മറ്റേത് ചെറുതുമാണ്. ഇതിൽ വലിയ ഐഇഡി വ്യോമസേന ഹെലികോപ്റ്ററുകളെയാണ് ലക്ഷ്യമിട്ടത്. ചെറുത് വ്യോമസേനയെ ലക്ഷ്യമിട്ടുമാണ് അവർ പ്രയോഗിച്ചത് എന്നതും കണ്ടെത്തുകയുണ്ടായി.
ജിപിഎസ് ഡ്രോണുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ഈ ഡ്രോണുകൾ ചൈനീസ് നിർമ്മിതമാണെന്നും കണ്ടെത്തുകയുണ്ടായി.
അതേസമയം ജമ്മുകാശ്മീരിൽ തുടർച്ചയായ നാല് ദിവസങ്ങൾ ആയിരുന്നു ഡ്രോൺ കണ്ടെത്തിയത്. ജമ്മുകാശ്മീരിലെ വിമാനത്താവളത്തിൽ സ്ഫോടനം നടന്നതിന് പിന്നാലെയാണ് തുടരെത്തുടരെയായി ഡ്രോണുകൾ കണ്ടെത്തിയത്. ഏറ്റവും ഒടുവിലായി
കാലാചൗക് , കനൗജ് മേഖലയിലാണ് നാല് ഡ്രോണുകൾ കണ്ടെത്തിയത്. പുലർച്ചെയായിരുന്നു ഡ്രോണുകളെ ആകാശത്ത് കണ്ടത് .
ഈ മാസം 27നും 28നുമാണ് ഡ്രോണുകൾ ആദ്യം ജമ്മുകശ്മീർ വ്യോമതാവളത്തിൽ ബോംബാക്രമണ ശ്രമം നടത്തിയത്. തുടർന്ന് മൂന്നാം ദിവസവും രണ്ടു ഡ്രോണുകൾ ശ്രദ്ധയിൽപെട്ടതോടെ സേന പ്രത്യാക്രമണം നടത്തുകയായിരുന്നു. രത്‌നാചാക്-കാലൂചാക് മേഖലയിലെ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി പറന്ന ഡ്രോണുകളെയാണ് വെടിവെച്ച് തുരത്തിയത്.
പാകിസ്താൻ കേന്ദ്രീകരിച്ചാണ് ഡ്രോണുകൾ നിയന്ത്രിക്കുന്നതെന്ന് സൈന്യം നേരത്തെ കണ്ടെത്തിയിരുന്നു . ലഷ്‌കർ ഭീകരരാണ് ഡ്രോൺ സംവിധാനത്തിലൂടെ ആക്രമണവും നിരീക്ഷണവും നടത്തുന്നതെന്നാണ് നിഗമനം. ഭീകരരുടെ ലക്ഷ്യം സൈനിക കേന്ദ്രങ്ങളാണെന്നും ആദ്യം കണ്ടെത്തിയിരുന്നു . ദേശീയ സുരക്ഷാ ഏജൻസിയെ അന്വേഷണ ചുമതല ഏൽപ്പിച്ചിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























